ഇന്നത്തെ പ്രഭാത വാർത്തകൾ 21/05/2026
2026മെയ് 21
1447 ദുൽഹജ്ജ് 03
1201 എടവം 07
വ്യാഴം -പൂയ്യം
➖➖➖➖➖➖➖
🔹 വി.ഡി. സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച പട്ടിക ഗവര്‍ണര്‍ക്കു കൈമാറി. മുഖ്യമന്ത്രിക്ക് 39 വകുപ്പുകളുണ്ട്.
മന്ത്രിമാരും വകുപ്പുകളും:
വി ഡി സതീശന്‍ (മുഖ്യമന്ത്രി) - ധനം, പൊതുഭരണം, നിയമം, തുറമുഖം.
രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലന്‍സ്, കയര്‍.
കെ മുരളീധരന്‍ - ആരോഗ്യം, ദേവസ്വം.
സണ്ണി ജോസഫ് - വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യം.
എ പി അനില്‍ കുമാര്‍ - റവന്യൂ.
ബിന്ദു കൃഷ്ണ - വനിത-ശിശു ക്ഷേമം, തൊഴില്‍, ക്ഷീര വികസനം.
എം ലിജു - എക്സൈസ്, സഹകരണം.
പി.സി വിഷ്ണുനാഥ് - ടൂറിസം, സാംസ്‌കാരികം, സിനിമ. കെ.എസ്.എഫ്.ഡി.സി. ചലച്ചിത്ര അക്കാദമി സാംസ്‌കാരിക പ്രവര്‍ത്തകരുടെ ക്ഷേമനിധി ബോര്‍ഡ്.
റോജി എം ജോണ്‍ - ഉന്നത വിദ്യാഭ്യാസം.
ടി സിദ്ദിഖ് - കൃഷി.
കെ എ തുളസി - പട്ടിക വിഭാഗം, പിന്നോക്ക ക്ഷേമം.
ഒ ജെ ജനീഷ് - യുവജന ക്ഷേമം, സ്പോര്‍ട്സ്, രജിസ്ട്രേഷന്‍, മൃഗശാല, മ്യൂസിയം,
ലീഗ് മന്ത്രിമാര്‍:
പി കെ കുഞ്ഞാലിക്കുട്ടി - വ്യവസായം, ഐടി, എഐ, കൈത്തറി.
കെ എം ഷാജി - തദ്ദേശ സ്വയം ഭരണം.
വി ഇ അബ്ദുള്‍ ഗഫൂര്‍ - ഫിഷറീസ്, സാമൂഹ്യനീതി.
പി കെ ബഷീര്‍ - പൊതുമരാമത്ത്.
എന്‍ ഷംസുദ്ദീന്‍ - വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്.
മറ്റു ഘടക കക്ഷികള്‍:
ഷിബു ബേബി ജോണ്‍ - വനം, നൈപുണ്യ വികസനം.
മോന്‍സ് ജോസഫ് - ജലവിഭവം, ശുചിത്വ ഭവന നിര്‍മ്മാണം.
അനൂപ് ജേക്കബ് - ഭക്ഷ്യ-സിവില്‍ സപ്ലൈസ്.
സി.പി ജോണ്‍ - ഗതാഗതം.
◾ നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ മുഖ്യ പരിപാടി. പ്രോടേം സ്പീക്കര്‍ ജി. സുധാകരനു മുന്നില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. നാളെ സ്പീക്കര്‍ തെരഞ്ഞെടുപ്പ്.
◾ ആയുസ്സ് കഴിഞ്ഞ കായംകുളം താപനിലയത്തിന്റെ കരാര്‍ പുതുക്കാന്‍ കെ.എസ്.ഇ.ബി. വര്‍ഷം 100 കോടിരൂപ നല്‍കുന്നതെന്തിനെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍. കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ അംഗീകരിച്ച ധാരണാപത്രം അവ്യക്തമാണെന്നും നിരീക്ഷിച്ചു. എന്‍.ടി.പി.സി.യുടെ കായംകുളം താപനിലയത്തില്‍ ഏഴുവര്‍ഷമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നില്ല.
◾ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ അന്തിമ റിപ്പോര്‍ട്ട് ജൂണ്‍ 20-ാം തീയതിക്കകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. കേസില്‍ ഇതുവരെ ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് പ്രതിയുടെ പേര് നോക്കിയാല്‍ നാട്ടുകാര്‍ക്കു മനസ്സിലാകുമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോലീസിനെ കോടതി പരിഹസിച്ചു. വിജിലന്‍സ് അന്വേഷണം വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് കോടതി വിമര്‍ശനം.
◾ എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. അഭിഭാഷക കമ്മീഷന്‍ അഡ്വ. ജയപാലന്‍ സ്ഥലത്തെത്തി നടപടികള്‍ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞതോടെ മുന്നോട്ടുപോകാനായില്ല. പോലീസ് നടപടികള്‍ക്കു ശ്രമിച്ചതു സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു.
◾ സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ മുതല്‍ ഡല്‍ഹിയില്‍. മൂന്നു ദിവസത്തെ യോഗത്തില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റും കമ്മിറ്റിയും തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ ഓണ്‍ലൈനായി ചേര്‍ന്ന പിബിയോഗത്തില്‍ നിരവധി അംഗങ്ങള്‍ എതിര്‍ത്തിരുന്നു.
◾ സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവുകള്‍ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്ന് ഹൈക്കോടതി. കാലിക്കറ്റ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥനെതിരെ സിന്‍ഡിക്കേറ്റ് എടുത്ത നടപടി ചാന്‍സലര്‍ റദ്ദാക്കിയിരുന്നു. ഇതു ചോദ്യം ചെയ്തു സിന്‍ഡിക്കേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
◾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേഷ്ടാവായി മുന്‍ ഡിജിപി എ ഹേമചന്ദ്രനെ നിയമിക്കും. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രന്‍. 2020 മെയിലാണ് ഫയര്‍ഫോഴ്സ് ആന്‍ഡ് റെസ്‌ക്യൂ മേധാവിയായി ഹേമചന്ദ്രന്‍ വിരമിച്ചത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സോളാര്‍ കേസ് അന്വേഷിച്ച എസ്ഐടിയുടെ മേധാവിയായിരുന്നു ഹേമചന്ദ്രന്‍.
◾ സത്യപ്രതിജ്ഞാ വേളയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പിതാവിന്റെ പൂര്‍ണ്ണമായ പേര് പറഞ്ഞതു സ്വന്തം പിതാവിന്റെ പേരില്‍ അഭിമാനിക്കുന്ന പുത്രന്റെ കടമയാണെന്ന് കവിയും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. വി.ഡി. സതീശന്‍ എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'ആദം നീ എവിടെയാകുന്നു?' എന്ന പുസ്തകം വിമര്‍ശകര്‍ വായിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
◾ കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കേരള ഹൈക്കോടതി നീട്ടി. ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ മധ്യപ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.
◾ വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാന്‍ യു പ്രതിഭ സിപിഎം ജില്ലാ കമ്മറ്റിയുടെ അനുമതി തേടി. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അപമാനിച്ചെന്നും പ്രതിഭ ആരോപിച്ചു. എവിടെ മല്‍സരിച്ചാലും ജയിക്കുന്ന ജി. സുധാകരന്‍ കുട്ടിച്ചാത്തനാണോയെന്നു പ്രതിഭ പറഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.
◾ പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി കെ നിഷാദിന് വീണ്ടും പരോള്‍. ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നിഷാദ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഭാര്യയുടെ അമ്മയുടെ ചികിത്സാര്‍ത്ഥം ഹൈക്കോടതിയാണ് അഞ്ച് ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്.
◾ പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ പാചകവാതക വിതരണം ഉറപ്പാക്കുക എന്നതാണ് പ്രധാന പരിഗണനയെന്നും കോടതി നിരീക്ഷിച്ചു.
◾ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പദവിയൊഴിഞ്ഞു. 44 മാസത്തെ വാസത്തിനുശേഷം ഔദ്യോഗിക വസതിയായ 'നീതി'യില്‍ നിന്നും മടങ്ങി. രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങളുമായാണ് അദ്ദേഹം ഔദ്യോഗിക വസതിയില്‍നിന്നു തലശ്ശേരിയിലേക്കു യാത്രയായത്.
◾ എച്ച്ആര്‍ഡിഎസ് സ്ഥാപന സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ കേസില്‍ ഡല്‍ഹി സാകേത് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പതിനൊന്നു വയസുള്ള മകളെ അജി കൃഷ്ണന്‍ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന് എച്ചആര്‍ഡിഎസിലെ ജീവനക്കാരനാണു പരാതി നല്‍കിയത്.
◾ മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ ആഗസ്റ്റ് ഒന്നിനു തുടങ്ങും. തിരുവനന്തപുരം ഒന്നാം അഡീ.സെഷന്‍സ് കോടതിയിലാണ് വിചാരണ. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.
◾ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.ജി. പരമേശ്വരന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. തിരുവനന്തപുരം തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിലായിരുന്നു അന്ത്യം. 35 വര്‍ഷം കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.
◾ കൊച്ചിയിലെ മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവിനെ കൊച്ചിയിലെത്തിച്ചു. മുംബൈയില്‍ പിടിയിലായ ഇവരെ വിശദമായി ചോദ്യം ചെയ്യും. മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു.
◾ പെരിന്തല്‍മണ്ണയില്‍ പൊലീസുമായി ഏറ്റുമുട്ടിയ ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നുണ്ടെന്നു നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയതായിരുന്നു പൊലീസ്. കൂട്ടത്തല്ലില്‍ ഇടപെട്ട പോലീസിനെതിരേയായി പിന്നെ ആക്രമണം. രണ്ട് ഛത്തിസ്ഗഡ് സ്വദേശികളെ പോലീസ് പിടികൂടി.
◾ സാങ്കേതിക അഭിഭാഷക സംഘടനയായ ഇന്റര്‍നാഷണല്‍ ടെക്‌നോളജി ലോ അസോസിയേഷന്റെ പ്രസിഡന്റായി മലയാളിയായ അഭിഭാഷകന്‍ നിഖില്‍ നരേന്ദ്രനെ തെരഞ്ഞെടുത്തു. ബെംഗളൂരു ആസ്ഥാനമായാണ് നിഖില്‍ പ്രവര്‍ത്തിക്കുന്നത്.
◾ ലഹരി കടത്ത് സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. മലപ്പുറം കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ഗോവിന്ദ് രാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 40 ഗ്രാം എംഡിഎംഎയുമായി കരിപ്പൂരില്‍ പിടിയിലായ പ്രതികളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
◾ വിവാഹമോചന കേസ് കുടുംബ കോടതിയില്‍ നടക്കുന്നതിനിടയില്‍ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചെന്ന പേരില്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഭര്‍ത്താവിന്റെ കണ്ണില്‍ പെപ്പര്‍ സ്പ്രേ അടിച്ച എസ്ഐ 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
◾ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ വീണ്ടും പിടിയിലായി. പെരളശ്ശേരി സ്വദേശി അമല്‍, ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. അഴീക്കോട് മൂന്നുനിരത്തില്‍ ബിജെപി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായിരുന്നു ഇരുവരും.
◾ ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍. കാവനാട് ആല്‍ത്തറമൂട് മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡില്‍ ചെപ്പള്ളിമുക്ക് ഭാഗത്താണ് നൂറുമീറ്ററോളം ദൂരത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്.
◾ എറണാകുളം ജില്ലയിലെ വിവിധ റോഡുകളിലായി സ്ഥാപിച്ച 64 ക്യാമറകളില്‍ മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ അറുപതോളം വിഐപി വാഹനങ്ങള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു. ഇന്നു വൈകിട്ട് നാലിന് ഡല്‍ഹിയിലെ 'സേവാ തീര്‍ത്ഥ്' ഹാളില്‍ വെച്ചാണ് യോഗം. സഹമന്ത്രിമാര്‍ ഉള്‍പെടെ എല്ലാ മന്ത്രിമാരും ഡല്‍ഹിയില്‍ ഉണ്ടാകണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര മന്ത്രിസഭ അഴിച്ചുപണിയോ യുദ്ധംമൂലമുള്ള കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളോ ഉണ്ടാകാമെന്നാണു നിരീക്ഷകര്‍ കരുതുന്നത്. അഞ്ച് വിദേശ രാജ്യങ്ങളുടെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഉടനേയാണ് തിരക്കിട്ട നീക്കങ്ങള്‍.
◾ 59 വര്‍ഷത്തിന് ശേഷം തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് മന്ത്രിമാര്‍. പി വിശ്വനാഥന്‍, രാജേഷ് കുമാര്‍ എന്നിവര്‍ ഇന്നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭാ വികസനത്തിലൂടെ വിജയ് സര്‍ക്കാരില്‍ ഇരുപതില്‍ അധികം മന്ത്രിമാരുണ്ടാകുമെന്ന് സൂചന. വിസികെയും മുസ്ലിം ലീഗും മന്ത്രിസഭയില്‍ ചേരും.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ആര്‍എസ്എസിനെയും രാജ്യദ്രോഹികള്‍ എന്ന് സംബോധന ചെയ്യേണ്ടിവരുമെന്നു പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവാദത്തിലേക്ക്. പാകിസ്താന്റെയും പാക് പിന്തുണയുള്ള ഭീകരരുടെയും ഭാഷയാണ് രാഹുല്‍ ഗാന്ധിയുടേതെന്ന് ബിജെപി നേതാക്കള്‍.
◾ പുതുച്ചേരി നിയമസഭയിലെ സത്യപ്രതിജ്ഞയ്ക്കിടെ ടിവികെ എംഎല്‍എ ബി രാമു, നടന്‍ വിജയ് യുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. വിജയ് പുതിയ ദൈവമാണോ എന്ന് പ്രൊ ടെം സ്പീക്കര്‍ പരിഹസിച്ചു.
◾ ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തിയാല്‍ ഏകദേശം ഏഴു ലക്ഷം കോടി രൂപ ലാഭിക്കാമെന്ന് ബിജെപി എംപി പി.പി. ചൗധരി. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന നിര്‍ദ്ദേശം പരിശോധിക്കുന്ന 39 അംഗ പാര്‍ലമെന്ററി സംയുക്ത സമിതിയുടെ (ജെപിസി) അധ്യക്ഷനാണ് ചൗധരി.
◾ ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണമെന്ന് യുകെയിലെ സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിലേക്ക് വന്‍തോതില്‍ വിസ്‌കി കയറ്റുമതി ചെയ്യാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്‍ശന വേളയിലാണ് വ്യാപാര കരാറില്‍ ഒപ്പുവച്ചത്.
◾ മുപ്പതു വര്‍ഷം മുമ്പ് രണ്ട് യുഎസ് വിമാനങ്ങള്‍ വെടിവച്ചിട്ട സംഭവത്തില്‍ മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയെ ശിക്ഷിക്കാനുറച്ച് അമേരിക്ക. റൗള്‍ കാസ്‌ട്രോയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കുറ്റം ചുമത്തുന്നതിനെക്കുറിച്ച് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
◾ ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ വിജയത്തോടെ നേരിയ പ്രതീക്ഷകള്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്കുള്ളത്. നിര്‍ണായക പോരില്‍ ഇതിനകം പുറത്തായ മുംബൈയോട് നാല് വിക്കറ്റിന്റെ വിജയമാണ് കൊല്‍ക്കത്ത നേടിയത്. 148 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കെകെആര്‍ 18.5 ഓവറില്‍ വിജയത്തിലെത്തി. മനീഷ് പാണ്ഡെ (45), റോവ്മാന്‍ പവല്‍ (40) എന്നിവരുടെ പ്രകടനമാണ് കെകെആറിനെ തുണച്ചത്. നിലവില്‍ കെകെആര്‍ ആറാം സ്ഥാനത്താണ്.
◾ പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 78 റണ്‍സ് വിജയവുമായി ബംഗ്ലാദേശ്. ഇതോടെ രണ്ട് മത്സരങ്ങളുള്ള പരമ്പര ബംഗ്ലാദേശ് 2-0 ന് തൂത്തുവാരി. സില്‍ഹെറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 437 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ പോരാട്ടം അഞ്ചാം ദിനം 358 റണ്‍സില്‍ അവസാനിച്ചു. മുഹമ്മദ് റിസ്വാന്റെ (94) ഒറ്റയാള്‍ പോരാട്ടത്തിനും പാകിസ്ഥാനെ നാണക്കേടില്‍ നിന്ന് രക്ഷിക്കാനായില്ല.പോപ്പുലർ ന്യൂസ്
◾ ഭാരതി ലൈഫ് ഇന്‍ഷുറന്‍സിന്റെ 75 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ യു.കെ ആസ്ഥാനമായുള്ള പ്രൂഡന്‍ഷ്യല്‍. 3,500 കോടി രൂപയാകും ഇതിനായി മുടക്കുക. ഇതിന്റെ ഭാഗമായി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിലെ ഓഹരി പങ്കാളിത്തം പ്രൂഡന്‍ഷ്യല്‍ 10 ശതമാനമായി കുറയ്ക്കും. 75 ശതമാനം ഓഹരികള്‍ക്കായി 3,500 കോടി രൂപയാണ് പ്രുഡന്‍ഷ്യല്‍ നിക്ഷേപിക്കുന്നത്. നിബന്ധനകള്‍ പാലിക്കുന്ന പക്ഷം 700 കോടി രൂപ കൂടി അധികമായി നല്‍കാനും വ്യവസ്ഥയുണ്ട്. ഭാരതി എന്റര്‍പ്രൈസസിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 85 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയും. 360 വണ്‍ അസറ്റ് മാനേജ്മെന്റ് 15 ശതമാനം ഓഹരികളും വിറ്റൊഴിഞ്ഞ് സംരംഭത്തില്‍ നിന്ന് പുറത്തുപോകും. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഭാരതി ലൈഫ് ഇന്‍ഷുറന്‍സ് 1,069 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടിയിട്ടുണ്ട് (44% വാര്‍ഷിക വളര്‍ച്ച). കമ്പനിയുടെ മൂല്യം 3,102 കോടി രൂപയാണ്.
◾ ആപ്പിള്‍ ഫോണുകളിലെ വോയ്‌സ് അസിസ്റ്റന്റായ 'സിരി'യെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കൂടുതല്‍ മെച്ചടുത്താന്‍ ഒരുങ്ങുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ഡബ്ല്യു.ഡബ്ല്യു.ഡി.സി 2026 വേദിയില്‍ അവതരിപ്പിക്കുന്ന ഐ.ഒ.എസ് 27ന് ഒപ്പമായിരിക്കും പുതിയ സിരി എത്തുക. എന്നാല്‍ തുടക്കത്തില്‍ ഇതൊരു പരീക്ഷണ പതിപ്പായി മാത്രമായിരിക്കും പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളുടെ സ്വകാര്യതക്ക് വലിയ മുന്‍ഗണന നല്‍കിയാണ് ആപ്പിള്‍ പുതിയ സിരി തയാറാക്കുന്നത്. സിരിയുമായി നടത്തുന്ന സംഭാഷണങ്ങള്‍ തനിയെ ഡിലീറ്റാകുന്ന 'ഓട്ടോ ഡിലീറ്റിങ് ചാറ്റ്' ഫീച്ചര്‍ ഇതിലുണ്ടാകും. ചാറ്റ് ജിപിടിയും ജെമിനിയും ഉപയോക്താക്കളുടെ ചാറ്റ് വിവരങ്ങള്‍ സൂക്ഷിച്ചുവെക്കുമ്പോള്‍ ആപ്പിള്‍ അത് ഉടന്‍ തന്നെ മായ്ച്ചുകളഞ്ഞ് കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. ഇതുകൂടാതെ കഴിഞ്ഞ വര്‍ഷം ആപ്പിള്‍ അവതരിപ്പിച്ച എ.ഐ ഇമോജി ഫീച്ചറായ 'ജെന്‍മോജി'യും കൂടുതല്‍ മാറ്റങ്ങളോടെ ഈ അപ്ഡേറ്റില്‍ മെച്ചപ്പെടുത്തുന്നുണ്ട്.
◾ ഈദ് റിലീസായി മെയ് 28ന് എത്തുന്ന 'കാട്ടാളന്‍' സിനിമയിലെ ആന്റണി വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്റേയും കഥ പറയുന്ന ഒരു ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറാണ് കാട്ടാളന്‍ എന്നാണ് ലഭിക്കുന്ന സൂചന. ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ഹനാന്‍ ഷായേയും കില്‍ താരം പാര്‍ത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിന്‍ എസ്. രാഘവിനേയും ഹിപ്സ്റ്റര്‍ പ്രണവ് രാജിനേയും കോള്‍ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.
◾ നസ്ലിന്‍ നായകനായി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' ജൂണ്‍ 5ന് തിയേറ്ററില്‍. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തില്‍ ബെസ്റ്റ് ആക്ടറാകാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തില്‍ മുടി നീട്ടിവളര്‍ത്തി വേറിട്ട ലുക്കില്‍ ആണ് നസ്ളിന്‍ എത്തുന്നത്. എ ഹേറ്റ് ലെറ്റര്‍ ടു സിനിമ എന്നാണ് ടാഗ് ലൈന്‍. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, സംഗീത് പ്രതാപ് തുടങ്ങി നീണ്ട താരനിരയുണ്ട്. രാമുസുനില്‍ ആണ് രചന. വിശ്വജിത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മാണം.
◾ ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ആല്‍പിന വിഷന്‍ കണ്‍സെപ്റ്റ് പുറത്തിറക്കി. 2027 ല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബിഎംഡബ്ല്യു 7 സീരീസിനെ അടിസ്ഥാനമാക്കിയാണ്. ബിഎംഡബ്ല്യു ആല്‍പിന വിഷന്‍ കണ്‍സെപ്റ്റിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് അതിന്റെ ശ്രദ്ധേയമായ ഗ്രാന്‍ഡ് ടൂറര്‍ സ്റ്റൈലിംഗാണ്. 5.2 മീറ്ററിലധികം നീളമുള്ള ഈ ആഡംബര കൂപ്പെയ്ക്ക് നീളമുണ്ട്. നീളമുള്ള ബോണറ്റും താഴ്ന്ന സ്റ്റാന്‍സും ഉള്ള വ്യതിരിക്തമായ 2+2 ലേഔട്ടാണ് ഇതിന്റെ സവിശേഷത. ആല്‍പിന വിഷന്‍ കണ്‍സെപ്റ്റ് ഒരു വി8 എഞ്ചിന്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. കണ്‍സെപ്റ്റില്‍ ഫ്രണ്ട്-മൗണ്ടഡ് വി8 എഞ്ചിന്‍ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. ഹൈബ്രിഡ് സഹായമില്ലാതെ തന്നെ പ്രൊഡക്ഷന്‍ പതിപ്പില്‍ 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 എഞ്ചിന്‍ ഉപയോഗിക്കാം. ആല്‍പിനയുടെ വ്യതിരിക്തമായ എക്‌സ്‌ഹോസ്റ്റ് ശബ്ദം നല്‍കുന്നതിനായി ഈ എഞ്ചിന്‍ പ്രത്യേകം ട്യൂണ്‍ ചെയ്തിട്ടുണ്ട്.
◾ അടുക്കും ചിട്ടയുമായി കഥ പറയുന്നതാണ് ഗോകുലിന്റെ രീതി അതില്‍ അതിഭാവുകത്വം ഇല്ല. ഭാവനയുടെ ചിറകുകളിലേറി സഞ്ചാരമില്ല. അനുഭവങ്ങള്‍, ആത്മാര്‍ത്ഥത, സ്നേഹം, കരുണ, പുരാണങ്ങളെക്കുറിച്ചുള്ള അറിവ് ഇവയൊക്കെയാണ് ഗോകുലിന്റെ കൈമുതല്‍. ഒരു ഡോക്ടറുടെ ജീവിതത്തില്‍ ദിവസവും കാണുന്നതും കേള്‍ക്കുന്നതും ദുഃഖത്തിന്റെ മുഖങ്ങളും കഥകളും ആണ്. പലപ്പോഴും നമ്മള്‍ അതിന്റെ ഭാഗമായി മാറുന്നു. ആത്മാര്‍ത്ഥതയുള്ള ഒരു ഡോക്ടറുടെ മനസ്സും സഹനത്തിന്റെ പ്രതീകമായ രോഗിയുടെ മനസ്സും ഒന്നാകുമ്പോഴാണ് ഇത്തരം കഥകള്‍ പിറക്കുന്നത് - ഡോ. ആനന്ദ്കുമാര്‍. 'വിധിയുടെ വിനോദം'. ഡോ. ഗോകുല്‍ദാസ്. ഗ്രീന്‍ ബുക്സ്. വില 190 രൂപ.
◾ വൈകുന്നേരങ്ങളില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു. കഫീന്‍ തലച്ചോറിലെ ഉറക്കം പ്രോത്സാഹിപ്പിക്കുന്ന അഡീനോസിന്‍ എന്ന രാസവസ്തുവിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. അമിതമായ കഫീന്‍ ശരീരത്തെ ഫൈറ്റ് ഓര്‍ ഫ്ലൈറ്റ് എന്ന പ്രതികരണത്തിലേക്ക് എത്തിക്കും. ഇത് ഉത്കണ്ഠ, അസ്വസ്ഥത, കൈ വിറയല്‍, പെട്ടെന്ന് ദേഷ്യപ്പെടുക തുടങ്ങിയ പെരുമാറ്റങ്ങളുടെ തീവ്രത കൂട്ടാം. കഫീന്‍ വയറിലെ ആസിഡ് ഉത്പാദനം വര്‍ധിപ്പിക്കാം. ഇത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകാം. പതിവായി കുടിച്ചാല്‍ ഇത് അഡിക്ഷന്‍ സ്വഭാവം ഉണ്ടാക്കുകയും തലവേദന പോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യാം. കഫീന്‍ ചിലരില്‍ താല്‍ക്കാലികമായി രക്തസമ്മര്‍ദം ഉയര്‍ത്താന്‍ കാരണമാകും. അതുകൊണ്ട് തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ കഫീന്റെ അളവു നിയന്ത്രിക്കണം. സാധാരണ ആരോഗ്യവാനായ ഒരാള്‍ക്ക് ദിവസവും 400 മി.ഗ്രാം വരെ കഫീന്‍ സാധാരണ സുരക്ഷിതമായ പരിധിയായി കണക്കാക്കുന്നു. അതായത് മൂന്ന് മുതല്‍ നാല് കപ്പ്. ഗര്‍ഭിണികള്‍, ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍, ഉത്കണ്ഠ പ്രശ്നങ്ങള്‍ ഉള്ളവര്‍ കഫീന്‍ പരിമിതപ്പെടുത്തുന്നതാണ് നല്ലത്. വൈകുന്നേരം നാല് മണിക്ക് ശേഷം കഫീന്‍ ഒഴിവാക്കുക. ഉറക്കപ്രശ്നമുണ്ടെങ്കില്‍ കഫീന്‍ അളവു കുറയ്ക്കുക.
*ശുഭദിനം*
*കവിത കണ്ണന്‍*
അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞപ്പോള്‍ അവര്‍ നാലുപേരും ഒരു ഹോട്ടലില്‍ ഒരുമിച്ചുകൂടി. ഭക്ഷണം കഴിച്ചു പിരിയുമ്പോള്‍ അവര്‍ ഒരു തീരുമാനമെടുത്തു. നാല്‍പത് വര്‍ഷം കഴിഞ്ഞ് ഇതേ ദിവസം ഇതേ സമയം ഇതേ സ്ഥലത്ത് നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കണം. അന്ന് അവസാനം വരുന്നയാള്‍വേണം പണം കൊടുക്കാന്‍. ഇത് കേട്ട് നിന്ന വെയ്റ്റര്‍ പറഞ്ഞു: ഞാന്‍ ജീവിച്ചിരുപ്പുണ്ടേല്‍ എനിക്കതിന് സാക്ഷ്യം വഹിക്കണം. നാല്‍പതുവര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ മൂന്ന്പേരും എത്തി. അവരെ സ്വീകരിച്ചയാള്‍ പറഞ്ഞു: ഞാന്‍ അന്നത്തെ വെയ്റ്റര്‍ ആണ്. ഞാന്‍ ഈ ഹോട്ടല്‍ വാങ്ങി. നാലാമന് വേണ്ടി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഭക്ഷണം കഴിഞ്ഞ് ബില്‍ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്തു നിന്ന യുവാവിനെ ചൂണ്ടിക്കാട്ടി മാനേജര്‍ പണം ഇയാള്‍ നല്‍കിയെന്ന് പറഞ്ഞു. യുവാവ് അവരുടെ അടുത്തെത്തി പറഞ്ഞു: ഞാന്‍ നിങ്ങളുടെ സുഹൃത്തിന്റെ മകനാണ്. അദ്ദേഹം മരിച്ചുപോയി. ഇന്ന് നിങ്ങള്‍ ഒരുമിക്കുമെന്നും അതിന്റെ പണം കൊടുക്കണമെന്നും അച്ഛന്‍ എന്നോട് പറഞ്ഞിരുന്നു. അപ്പോള്‍ അവരിലൊരാള്‍ സങ്കടത്തോടെ പറഞ്ഞു: ഒരു കൂടിച്ചേരലിന് നമ്മെളന്തിനാണ് നാല്‍പത് വര്‍ഷം കാത്തിരുന്നത്.. എല്ലാവരും സങ്കടത്തോടെ അയാളുടെ ചോദ്യത്തിന് തലതാഴ്ത്തി. ജീവിതം ചെറുതാണ്.. ലോലമാണ്.. അപ്രതീക്ഷിതമാണ്. എന്ത് പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും ലക്ഷ്യങ്ങള്‍ രൂപീകരിക്കുമ്പോഴും ഒരു യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുന്നുണ്ട്. എല്ലാം എപ്പോള്‍ വേണമെങ്കിലും അവസാനിക്കാം. ഒന്നിനും വാറന്റിയില്ല, രാത്രി കിടന്നാല്‍ രാവിലെ ഉണരുമെന്ന് ഒരു ഉറപ്പുമില്ല. രാവിലെ വീട് വിട്ടിറങ്ങിയാല്‍ വൈകീട്ട് തിരിച്ചെത്തുമെന്നും തീര്‍ച്ചയില്ല. ഒരുനിമിഷത്തിന്റെ ആകസ്മികത മതി എല്ലാം തകിടം മറിയാന്‍.. പിന്നെന്തിനാണ് ഇത്രയധികം അഹങ്കാരവും ആര്‍ത്തിയും. രാവിലെ തുടങ്ങിയ പിണക്കം വൈകുന്നേരത്തോടെയെങ്കിലും അവസാനിപ്പിച്ചുകൂടേ.. നല്‍കിയ വാക്ക് പാലിക്കാന്‍ എന്തിനാണ് മാസങ്ങളും വര്‍ഷങ്ങളും, പ്രിയപ്പെട്ടവരുടെ അടുത്തുപോകാന്‍ എന്തിന് ശുഭമുഹൂര്‍ത്തം കാത്തിരിക്കണം. ഒരു നല്ലവാക്ക് പറയാന്‍ മരണം വരെ കാത്തിരിക്കണോ.. അതെ എന്ത് ഉറപ്പാണുളളത്.. എത്രയും വിനീതവും മനോഹരവുമാക്കാമോ.. അത്രയും വിശിഷ്ടമാകും നമ്മുടെ ജീവിതം - ശുഭദിനം
ഇന്നത്തെ പ്രധാന വാർത്തകൾ
NEWS 99 KERALA പ്രഭാത വാർത്തകൾ
www.news99kerala.in
2026മെയ് 09
1447 ദുൽ ഖഅദ് 21
1201 മേടം 26 ശനി -തിരുവോണം
🔹 തമിഴ്നാട് മുഖ്യമന്ത്രിയാകാനുള്ള നടന്‍ വിജയിന്റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. കേവല ഭൂരിപക്ഷമായ 118 നു പകരം പിന്തുണക്കത്തില്‍ 116 പേരേയുള്ളൂവെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. 120 പേരുടെ പിന്തുണ അവകാശപ്പെട്ട് ടിവികെ നേതാവ് വിജയ് ഗവര്‍ണറുമായി മൂന്നാംവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു. ടിവികെയ്ക്കു 108 സീറ്റുണ്ടെങ്കിലും വിജയ് രണ്ടിടത്തു ജയിച്ചതിനാല്‍ യഥാര്‍ത്ഥ അംഗബലം 107 ആണ്. കോണ്‍ഗ്രസ് 5, സിപിഎം 2, സിപിഐ 2, മുസ്ലിം ലീഗ് 2, വിസികെ 1, എന്നീ കക്ഷികളുടെ എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ മുസ്ലിം ലീഗിന്റേയും വിസികെയുടേയും പിന്തുണക്കത്ത് ഇല്ല. ഇതേസമയം മന്ത്രിസഭയുണ്ടാക്കാന്‍ എഐഎഡിഎംകെ നേതാവ് എടപ്പാടി പഴനിസ്വാമിയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് എഎംഎംകെ നേതാവ് ടിടിവി ദിനകരന്‍ ഗവര്‍ണറെ കണ്ട് കത്തുനല്‍കി. കത്തില്‍ ദിനകരന്റെയും പാര്‍ട്ടിയുടെ ഏക എംഎല്‍എയുടെയും ഒപ്പുമാത്രമേയുള്ളൂ.
◼️ കേരളത്തില്‍ യുഡിഎഫ് ഭരണം ആരംഭിക്കുന്നതിനു മുമ്പേ, വിവിധ വകുപ്പുകളില്‍ കൂട്ടസ്ഥലംമാറ്റം. വിദ്യാഭ്യാസ വകുപ്പിനു പിറകേ, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, സ്റ്റാറ്റിറ്റിക്സ് വകുപ്പുകളില്‍ സ്ഥലംമാറ്റ ഉത്തരവിറങ്ങി. ഇടതു യൂണിയന്‍ നേതാക്കളെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഇതിനെതിരെ എന്‍ ജി ഒ യൂണിയന്‍ പ്രതിഷേധിച്ചു. വികാസ്ഭവനില്‍ സ്ഥലമാറ്റ ഉത്തരവ് കത്തിച്ചു.
◼️ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രയെന്ന യുഡിഎഫ് വാഗ്ദാനം നടപ്പാക്കാന്‍ പ്രാഥമിക നടപടികള്‍ തുടങ്ങി. ടിക്കറ്റ് മെഷീനില്‍ ഇന്നു മുതല്‍ ലിംഗഭേദം രേഖപ്പെടുത്തും. ഇതിനായി കെഎസ്ആര്‍ടിസിയുടെ അഡിഷണല്‍ ജനറല്‍ മാനേജരാണ് ഉത്തരവിറക്കിയത്.
◼️ കവി കെ സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. ഈ മാസം 31 വരെ കാലാവധി ഉണ്ടായിരുന്നു. ഭരണ മാറ്റത്തിന്റെ ഭാഗമായിട്ടാണ് രാജി. 2022 മാര്‍ച്ചിലാണ് കെ സച്ചിദാനന്ദന്‍ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത്. തുടര്‍ഭരണം വേണ്ടെന്നും അതു ഫാസിസത്തിലേക്കു നയിക്കുമെന്നും തെരഞ്ഞെടുപ്പിനു മുമ്പേ തുറന്നടിച്ചത് വിവാദമായിരുന്നു.
◼️ കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച ഡല്‍ഹിയില്‍. നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്കു വിളിപ്പിച്ചു. വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇന്ന് ഡല്‍ഹിയിലെത്തും. കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ത്തന്നെയുണ്ട്.
◼️ ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്ളക്സുകള്‍ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വി.ഡി. സതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. തൃശൂരിലും തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തും സതീശന്‍ അനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടെയാണ് അഭ്യര്‍ത്ഥന.
◼️ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം. മാധ്യമങ്ങള്‍ കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കി.
◼️ പൊന്നൊരുക്കുന്നിടത്ത് പൂച്ചയ്ക്കു കാര്യമില്ലെങ്കിലും മുഖ്യമന്ത്രി ആലപ്പുഴയില്‍ നിന്നായാല്‍ വളരെ സന്തോഷമെന്ന് വെള്ളാപ്പള്ളി നടേശന്‍. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും മുഖ്യമന്ത്രിയാകാന്‍ യോഗ്യരാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
◼️ വി.ഡി. സതീശനെ പിന്തുണച്ച് പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്. സതീശന്റെ കഴിയും രാഷ്ട്രീയ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകം ഹൈക്കമാന്‍ഡ് കാണിക്കണമെന്ന് സാറാ ജോസഫ് ഫേസ് ബുക്കില്‍ കുറിച്ചു.
◼️ വി.ഡി സതീശന്റെ പുതിയ പുസ്തകം ഇന്നു പ്രകാശിതമാകും. 'ആദം നീ എവിടെ ആകുന്നു?' എന്ന പേരില്‍ ക്രിസ്ത്യന്‍ പ്രമേയമായുള്ള പുസ്തകമാണ് പുറത്തിറക്കുന്നത്. ഡിസി ബുക്‌സാണ് പ്രസാധകര്‍. ദൈവത്തെ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയക്കാരന്റെ നിരീക്ഷണമാണു പുസ്തകമെന്നാണ് അവതാരിക എഴുതിയ ഡോ. സിറിയക് തോമസ് അഭിപ്രായപ്പെട്ടത്.
◼️എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭ തോറ്റതിനു തന്നെ പഴിച്ചിട്ടു കാര്യമില്ല, മകന്‍ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ ഓര്‍ക്കണമായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. താനാണ് തോല്‍പ്പിച്ചതെങ്കില്‍ തനിക്കതൊരു പൊന്‍തൂവലാണെന്നും ജനം എല്ലാം കാണുന്നുണ്ടെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.പോപ്പുലർ ന്യൂസ്
◼️ കണ്ണൂര്‍ - തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിച്ചതായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
◼️ സിപിഎം ബ്രാഞ്ച് കഴക്കൂട്ടം, കല്‍പ്പന ബ്രാഞ്ച് സെക്രട്ടറി റിബ്സണ്‍ ബലാല്‍സംഗ കേസില്‍ പിടിയില്‍. കഴക്കൂട്ടത്ത് 23 കാരിയെ സ്പായില്‍ പീഡിപ്പിച്ചെന്നാണ് കേസ്. സ്പാ നടത്തിയിരുന്ന ആലപ്പുഴ സ്വദേശിനിയും പിടിയിലായി.
◼️ ദത്തെടുത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 44 വര്‍ഷം കഠിന തടവും 1,04,000 രൂപ പിഴയും. മാങ്ങാട്ടിടം സ്വദേശി സി ജി ശശികുമാറിനെയാണ് തലശ്ശേരി പോക്സോ കോടതി ശിക്ഷിച്ചത്. അതിജീവിതയുടെ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴു വര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷയും നേരത്തെ വിധിച്ചിരുന്നു.
◼️ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബ്രഹ്‌മഹഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ബത്തേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി. 600 നിക്ഷേപകരില്‍ നിന്നായി 100 കോടി രൂപയിലധികം സമാഹരിച്ചെന്നും നിക്ഷേപകര്‍ക്ക് പലിശയോ നിക്ഷേപതുകയോ നല്‍കുന്നില്ലെന്നുമാണ് ആരോപണം.
◼️ കൊച്ചിയില്‍ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ മൂന്നാമത്തെ പ്രതിയും പിടിയില്‍. അരൂര്‍ സ്വദേശി സഞ്ജയ് ആണ് പിടിയിലായത്. കൊച്ചി മെഡിക്കല്‍ ട്രസ്റ്റിന് സമീപത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
◼️ പത്തനംതിട്ടയില്‍ ജ്യൂസില്‍ മയക്കുമരുന്നു നല്‍കി 28 കാരിയെ ബലാത്സംഗം ചെയ്തെന്നു പരാതി. അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. മില്‍മ ടാങ്കര്‍ ഡ്രൈവര്‍ കൂടിയാണ് പ്രതി.
◼️ ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയപാലം ഇന്നു മുതല്‍ വീണ്ടും അടച്ചിടും. ബെയറിങ് മാറ്റുന്ന പ്രവര്‍ത്തികള്‍ക്കായാണ് ഇപ്പോള്‍ പാലം അടയ്ക്കുന്നത്. പാലത്തിലെ ബെയറിങ് മാറ്റുന്ന പ്രവര്‍ത്തികള്‍ക്കായി 20 ദിവസത്തോളം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.
◼️ ലഹരി മാഫിയ സംഘം നാലു ദിവസം തടവിലാക്കിയ യുവാവിനെ താമരശ്ശേരി പൊലീസ് രക്ഷപ്പെടുത്തി. മാനന്തവാടി സ്വദേശി മുഹമ്മദ് സാജിദ് (30) നെയാണ് രക്ഷപ്പെടുത്തിയത്. ബാംഗ്ലൂരുവില്‍നിന്നു തട്ടിക്കൊണ്ടുവന്ന് താമരശ്ശേരി മുടൂര്‍ വെളിമണ്ണ റോഡിലെ വാടക വീട്ടിലാണ് യുവാവിനെ പൂട്ടിയിട്ടത്.
News 99 Kerala
9746350099
◼️ കേരളത്തിലേക്ക് എംഡിഎംഎ ഉള്‍പ്പടെയുള്ള രാസലഹരികള്‍ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികള്‍ ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായി. കൊല്ലം മുണ്ടയ്ക്കല്‍ അദ്വൈതം വീട്ടില്‍ അദ്വൈത (27), കണ്ണൂര്‍ പറശ്ശിനിക്കടവ് സല്‍വ മന്‍സിലില്‍ മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ റേഡിയോളജി വിദ്യാര്‍ത്ഥിയാണ് അദ്വൈത.
◼️ നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജിയുടെ വീടിനു സമീപം കുഴിച്ചപ്പോള്‍ അസ്ഥിയുടെ അവശിഷ്ടം കണ്ടെത്തി. 2018ല്‍ കാണാതായ സജിയുടെ പിതാവ് മാത്യു തിരോധാന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
◼️ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ടിവികെ നേതാവ് വിജയിനെ ക്ഷണിക്കാത്ത തമിഴ്നാട് ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്ന് ആരോപിച്ച് ടിവികെ അംഗം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ടിവികെയ്ക്കാണെന്നും ഹര്‍ജിയില്‍ പറയുന്നു.
◼️ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പുതിയ സഖ്യമുണ്ടാക്കിയ സാഹചര്യത്തില്‍ ഇന്ത്യ മുന്നണിയില്‍നിന്നു പിന്മാറിയ ഡിഎംകെ പാര്‍ലമെന്റില്‍ പുതിയ ഇരിപ്പടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ക്ക് കനിമൊഴി എംപി കത്തു നല്‍കി. കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം ഇരിക്കാനാകില്ലെന്നാണ് കത്തില്‍ പറയുന്നത്.
◼️ ഡി എം കെയും അണ്ണാ ഡി എം കെയും സഖ്യമുണ്ടാക്കി ഭരിക്കാനുള്ള നീക്കത്തില്‍നിന്ന് ഡിഎംകെ പിന്മാറി. ഡിഎംകെ ബിജെപിയുമായാണു സഖ്യമുണ്ടാക്കുന്നതെന്നു കോണ്‍ഗ്രസ് വിമര്‍ശിച്ചതിനു പിറകേ, അങ്ങനെയൊരു സഖ്യമില്ലെന്ന് ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ വ്യക്തമാക്കി.
◼️ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഡിഎംകെ- എഐഎഡിഎംകെ സഖ്യം വേണ്ടെന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എഴുതിയ തുറന്ന കത്തിലാണ് നിലപാടു വ്യക്തമാക്കിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ പാര്‍ട്ടിക്ക് അവസരം നല്‍കണമെന്നും ശശികല ആവശ്യപ്പെട്ടു.
◼️ പശ്ചിമബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു അധികാരി. പ്രതിപക്ഷ നേതാവായിരുന്ന ഇദ്ദേഹമാണു മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയത്.
◼️ തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ 800 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം തകര്‍ത്തെന്ന് പരാതി. അശോക് നഗറില്‍ സര്‍ക്കാര്‍ സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കാനാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. പതിമൂന്നാം നൂറ്റാണ്ടില്‍ കാകതീയ രാജാവായിരുന്ന ഗണപതിദേവന്റെ ഭരണ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ക്ഷേത്രം. എന്നാല്‍ ക്ഷേത്രമല്ലെന്നും 30 ഏക്കര്‍ സ്ഥലത്തെ കുറ്റിക്കാടുകള്‍ നീക്കം ചെയ്യുന്നതിനിടെ തകര്‍ന്നു വീഴാറായ പഴയൊരു നിര്‍മ്മിതിയുടെ അവശിഷ്ടങ്ങള്‍ മാത്രമാണെന്നുമാണ് ജില്ലാ അധികൃതര്‍ പറയുന്നത്.
◼️ ട്രെയിന്‍ യാത്രക്കാര്‍ക്ക് വില്‍ക്കുന്ന വെള്ളരിക്കകളില്‍ മാരകമായ കൃത്രിമ നിറം ചേര്‍ക്കുന്ന സംഘത്തെ റെയില്‍വേ സംരക്ഷണ സേന പിടികൂടി. ബീഹാറിലെ കതിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.പോപ്പുലർ ന്യൂസ്
◼️ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന് ഓണ്‍-സൈറ്റ് സാങ്കേതിക സഹായം നല്‍കിയെന്നു ചൈന സ്ഥിരീകരിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നടപടി സ്വീകരിച്ചത്.
◼️ ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. മരണം സ്ഥിരീകരിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. കപ്പല്‍ ഉടമയുമായി കോണ്‍സുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്.
◼️ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുമ്പോഴും ഇറാനും അമേരിക്കയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ തുടരുന്നു. ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. പ്രകോപനമില്ലാതെ ഇറാന്‍ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് തിരിച്ചടിയായാണ് ആക്രമണമെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്.
◼️ സിറിയയില്‍നിന്നു തിരികേവന്ന ഐഎസ് ബന്ധമുള്ള രണ്ടു സ്ത്രീകളെ ഓസ്‌ട്രേലിയന്‍ വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തു. ഏഴു വര്‍ഷത്തിലേറെ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞ് ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തിയ 53, 31 വയസ്സുള്ള സ്ത്രീകളെയാണ് ഗുരുതര കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.
◼️ തായ്വാന് ചുറ്റും വീണ്ടും സൈനിക വിന്യാസവുമായി ചൈന. 12 ചൈനീസ് സൈനിക വിമാനങ്ങളും ആറ് യുദ്ധക്കപ്പലുകളും രണ്ട് ഔദ്യോഗിക കപ്പലുകളും തായ്വാന് സമീപമെത്തി. പത്തു വിമാനങ്ങള്‍ അതിര്‍ത്തി രേഖ കടന്ന് തായ്വാന്റെ വടക്ക്, തെക്ക്-പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിലുള്ള വ്യോമ പ്രതിരോധ മേഖലയിലേക്കു പ്രവേശിച്ചു.
◼️ ക്യൂബയ്ക്കെതിരെ സൈനികാക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പദ്ധതിയില്ലെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ. വൈറ്റ് ഹൗസില്‍ ഇരുനേതാക്കളും തമ്മില്‍ നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
◼️ ഇന്തോനേഷ്യയിലെ ഡുകോണോ പര്‍വതത്തില്‍ പര്‍വ്വതാരോഹണം നടക്കുന്നതിനിടെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. വിദേശികള്‍ അടക്കം മൂന്നു പേര്‍ മരിച്ചു. നിരവധി പര്‍വ്വതാരോഹകര്‍ കുടുങ്ങി. ഇവരെ സുരക്ഷിതമായി താഴെയെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◼️ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ എട്ട് വിക്കറ്റ് വിജയം. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 47 പന്തില്‍ പുറത്താവാതെ 100 റണ്‍സ് നേടിയ ഫിന്‍ അലനാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ജയത്തോടെ കൊല്‍ക്കത്ത 10 മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഏഴാമതെത്തി. ഡല്‍ഹി എട്ട് പോയിന്റുമായി എട്ടാമതാണ്.
◼️ 2026 സാമ്പത്തിക വര്‍ഷത്തില്‍ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ല ഹോളിഡേയ്സ് ലിമിറ്റഡിന്റെ മൊത്തം വരുമാനം 32% വര്‍ധനയോടെ 142.05 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 107.59 കോടി രൂപയായിരുന്നു. പുതുതായി ആരംഭിച്ച ചെന്നൈ പാര്‍ക്കിന്റെയും 'ഐല്‍ ബൈ വണ്ടര്‍ല'എന്ന റിസോര്‍ട്ടിന്റെയും മികച്ച പ്രകടനമാണ് കമ്പനിയെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്. എബിറ്റ മുന്‍വര്‍ഷത്തെ 30.54 കോടി രൂപയെ അപേക്ഷിച്ച് 64% വര്‍ധനയോടെ 50.01 കോടി രൂപയിലെത്തി. നാലാം പാദത്തിലെ അറ്റാദായം 49% വര്‍ധിച്ച് 164.2 കോടി രൂപയായി. ജനുവരി-മാര്‍ച്ച് പാദത്തില്‍ മാത്രം 8.79 ലക്ഷം പേര്‍ വണ്ടര്‍ല പാര്‍ക്കുകള്‍ സന്ദര്‍ശിച്ചു. 2026 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 32.19 ലക്ഷം സന്ദര്‍ശകരാണ് വണ്ടര്‍ലയുടെ വിവിധ പാര്‍ക്കുകളിലായി എത്തിയത്. റിസോര്‍ട്ട് മേഖലയില്‍ പാദവര്‍ഷത്തില്‍ 84% വളര്‍ച്ചയും സാമ്പത്തിക വര്‍ഷത്തില്‍ 55% വളര്‍ച്ചയും രേഖപ്പെടുത്തി.
◼️ പുതിയ 'ലിക്വിഡ് ഗ്ലാസ്' ഡിസൈന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. വാട്സ്ആപ്പിന്റെ ഐഒഎസ് പതിപ്പിലാണ് പുതിയ അപ്‌ഡേറ്റ് എത്തുന്നത്. പുതിയ അപ്‌ഡേറ്റിലൂടെ ചാറ്റ് ഇന്റര്‍ഫേസിലും ഈ മാറ്റങ്ങള്‍ വന്നേക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചാറ്റ് ബാര്‍ താഴെ തന്നെ തുടരുകയും എന്നാല്‍ ഇതൊരു ഫ്‌ലോട്ടിങ് ഇലമെന്റായി പ്രത്യക്ഷപ്പെടുകയും ചെയ്യും. ഗ്ലാസ് പോലുള്ള സുതാര്യമായ രൂപകല്‍പ്പന ഉപയോഗിച്ച് പശ്ചാത്തലത്തിലുള്ള ചാറ്റ് വാള്‍പേപ്പര്‍ ഭാഗികമായി പ്രതിഫലിപ്പിക്കുന്ന തരത്തിലായിരിക്കും ഡിസൈന്‍. കൂടാതെ, പുതിയ മെസേജിലേക്ക് പെട്ടെന്ന് പോകാനുള്ള ബട്ടണ്‍ പോലുള്ള നിയന്ത്രണങ്ങളും പുതുക്കിയ രൂപത്തില്‍ അവതരിപ്പിക്കുമെന്നും സൂചനകള്‍ ഉണ്ട്. നാവിഗേഷന്‍ ബാറിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് ഭാഗികമായി സുതാര്യമായി മാറുകയും ചാറ്റ് ഉള്ളടക്കവും വാള്‍പേപ്പറും പിന്നില്‍ കാണാവുന്ന രീതിയിലും ആയിരിക്കും. വായനാസൗകര്യം നിലനിര്‍ത്താന്‍ ചെറിയ ബ്ലര്‍ അല്ലെങ്കില്‍ ഫേഡ് ഇഫക്റ്റുകള്‍ ചേര്‍ക്കാനും സാധ്യതയുണ്ട്. ഇതോടൊപ്പം, വോയിസ് നോട്ട് പ്ലെയര്‍ പോലുള്ള മറ്റ് ഘടകങ്ങളും ഇതേ ഡിസൈന്‍ ശൈലിയിലേക്ക് മാറ്റാനുള്ള ശ്രമമുണ്ട്.
◼️ പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ഹിന്ദി ചിത്രം 'ബന്ദറി'ല്‍ ഇന്ദ്രജിത്ത് സുകുമാരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ടീസറില്‍ ഇന്ദ്രജിത്തിന്റെ കഥാപാത്രവും ഉണ്ട്. 16 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇന്ദ്രജിത്ത് ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ദി വെയ്റ്റിംഗ് റൂം എന്ന ചിത്രമാണ് ഇന്ദ്രജിത്ത് ഇതിന് മുന്‍പ് അഭിനയിച്ച ഒരേയൊരു ഹിന്ദി ചിത്രം. സീ സ്റ്റുഡിയോസിനൊപ്പം സാഫ്രോണ്‍ മാജിക് വര്‍ക്സിന്റെ ബാനറില്‍ നിഖില്‍ ദ്വിവേദി ആണ് ബന്ദറിന്റെ നിര്‍മ്മാതാവ്. സുദീപ് ശര്‍മ്മയും അഭിഷേക് ബാനര്‍ജിയും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ബോബി ഡിയോള്‍, സന്യ മല്‍ഹോത്ര, ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പം രാജ് ബി ഷെട്ടി, സപ്ന പബ്ബി, സബ ആസാദ്, റിദ്ധി സെന്‍, ജിതേന്ദ്ര ജോഷി, നാഗേഷ് ഭോണ്‍സ്ലെ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജൂണ്‍ 5 ന് ബന്ദര്‍ ലോകമെമ്പാടും റിലീസ് ചെയ്യും.
◼️ ആഗോള പ്രീമിയറിനൊരുങ്ങി ആമസോണ്‍ പ്രൈം വീഡിയോയുടെ പുതിയ ഹൈ-സ്റ്റേക്ക്‌സ് കോര്‍ട്ട്‌റൂം ത്രില്ലര്‍ ചിത്രം 'സിസ്റ്റം'. അധികാരവും നീതിയും തമ്മിലുള്ള പോരാട്ടം ശക്തമായി അവതരിപ്പിക്കുന്ന ചിത്രം മെയ് 22 മുതല്‍ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലായി പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിക്കും. അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ബവേജ സ്റ്റുഡിയോസിന്റെ ബാനറില്‍ പമ്മി ബവേജ, ഹര്‍മന്‍ ബവേജ, സ്മിത ബാലിഗ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹര്‍മന്‍ ബവേജ, അരുണ്‍ സുകുമാര്‍, അശ്വിനി അയ്യര്‍ തിവാരി, തസ്‌നീം ലോക്ഹണ്ഡ്വാല, അക്ഷത് ഘില്‍ഡിയാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സൊനാക്ഷി സിന്‍ഹ, ജ്യോതിക, ആശുതോഷ് ഗോവാരികര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പ്രീതി അഗര്‍വാള്‍, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയന്‍ദീപ് ഗുപ്ത എന്നിവര്‍ സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.പോപ്പുലർ ന്യൂസ്
◼️ ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ 2026 മെയ് മാസത്തില്‍ അതിന്റെ വ്യത്യസ്ത മോഡലുകളില്‍ ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ ശ്രേണിയില്‍, കമ്പനിയുടെ ജനപ്രിയ എസ്യുവി കോമ്പസും വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഈ കാലയളവില്‍, ജീപ്പ് കോംപസ് വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 1.50 ലക്ഷം രൂപ വരെ ലാഭിക്കാം. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമേ, ഈ ഓഫറില്‍ മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. 60-ലധികം സുരക്ഷാ സവിശേഷതകള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360ഡിഗ്രി ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. ഉയര്‍ന്ന വകഭേദങ്ങളില്‍ എഡിഎഎസ് ഉള്‍പ്പെടുന്നു. പ്രകടനത്തിനായി, 170 ബിഎച്പി പവറും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനാണ് ഇതിനുള്ളത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. വില ഏകദേശം 17.99 ലക്ഷം രൂപ മുതല്‍ 30.70 ലക്ഷം രൂപ വരെ. ഈ എസ്യുവിക്ക് പൂര്‍ണ്ണ 5-സ്റ്റാര്‍ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.
◼️ വിഷാദംപിടിച്ച മനസ്സില്‍ എല്ലാം കരച്ചിലായി മാറിക്കൊണ്ടിരിക്കുമ്പോള്‍, 'എന്തുകൊണ്ട് ആരും എന്നെ കാണുന്നില്ല, കേള്‍ക്കുന്നില്ല, മനസ്സിലാക്കുന്നില്ല!' എന്നത് പല കരച്ചിലുകളിലെ ഒരു കരച്ചിലാകുമ്പോള്‍, ഒരു വലിയ വിഷമം എടുത്തുമാറ്റാന്‍ പറ്റാത്ത ഭാരമായി ഉള്ളിലങ്ങനെ കനംവെച്ചുകൊണ്ടിരിക്കുമ്പോള്‍, ചോദ്യങ്ങള്‍ ഒരു നിസ്സഹായതയായി മനസ്സില്‍ പിന്നെയും പിന്നെയും മുഴങ്ങുമ്പോള്‍ എങ്ങനെയാണ് നാളെയിലേക്ക് നടക്കാനാവുക എന്ന കടുപ്പമേറിയ ചോദ്യം സ്വയം ചോദിക്കേണ്ടിവന്ന ഒരു മനുഷ്യന്‍ നല്‍കുന്ന സ്‌നേഹസമ്മാനം. നമ്മള്‍ എന്തുകൊണ്ട് ജീവിതം തുടരണം എന്ന് സ്വയവും മറ്റുള്ളവരെയും ഓര്‍മ്മിപ്പിക്കാന്‍ ഒരു കൈപ്പുസ്തകം. 'ആര്‍ക്കും ആരുമല്ലാത്ത എല്ലാവര്‍ക്കും'. ബ്രിട്ടന്‍. മാതൃഭൂമി. വില 272 രൂപ.
◼️ കേപ് വെര്‍ഡെ ദ്വീപുകളില്‍ കുടുങ്ങിയ ക്രൂസ് കപ്പലില്‍ ഹാന്റാവൈറസ് സ്ഥിരീകരിച്ച യാത്രക്കാരോട് പരമാവധി സാമൂഹിക അകലംപാലിക്കാന്‍ നിര്‍ദേശം നല്‍കി ലോകാരോഗ്യസംഘടന. വൈറസിന്റെ അപൂര്‍വ്വമായ ആന്‍ഡീസ് വകഭേദത്തിന്റെ വ്യാപനം കണ്ടെത്താനും തടയാനുമുള്ള ശ്രമം തുടരുകയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഹാന്റാ വൈറസ് എന്നത് ഒരു മാരകമായ വൈറസ് ബാധയാണ്. എലികള്‍, വവ്വാല്‍ പോലുള്ളവയിലൂടെയാണ് വൈറസ് മനുഷ്യരിലെത്തുന്നത്. ഇവയുടെ മൂത്രം, കാഷ്ഠം അല്ലെങ്കില്‍ ഉമിനീര്‍ എന്നിവയിലെ വളരെ ചെറിയ കണങ്ങള്‍ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ, സ്പര്‍ശിക്കുകയോ, അറിയാതെ ഭക്ഷണത്തില്‍ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേല്‍ക്കുകയോ ചെയ്താല്‍ രോഗം പകരാം. വൈറസ് ശ്വാസകോശത്തെയോ വൃക്കകളെയോ ആണ് പ്രധാനമായും ബാധിക്കുക. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാ വൈറസ് പള്‍മണറി സിന്‍ഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിന്റെ മരണനിരക്ക് ഏകദേശം 40 ശതമാനം വരെയാണ്. ശരീരത്തില്‍ വൈറസ് കയറിക്കൂടിയാല്‍ മൂന്ന് മുതല്‍ 39 ദിവസത്തിനകം ലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ പനി (പനിയും ശരീരവേദനയും) ലക്ഷണങ്ങളാണ് തുടക്കത്തില്‍ ഉണ്ടാവുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിവേഗം സ്ഥിതി വഷളാകാനും ശ്വാസതടസ്സം, രക്തസമ്മര്‍ദം കുറയല്‍, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.
〰️〰️〰️〰️〰️〰️〰️
വാർത്തകൾക്കായി സന്ദർശിക്കൂ..
www.news99kerala.in
2025 ഏപ്രിൽ 13 പ്രഭാത വാർത്തകൾ
2025
ഏപ്രിൽ 13 തിങ്കൾ
1447 ശവ്വാൽ 25
1201 മീനം 30
പ്രധാന വാർത്തകൾ
ഹോർമൂസിൽ യുഎസ് ഉപരോധം; ഒരു രാജ്യത്തിനും ഇളവില്ലെന്ന്
ഇറാനിലേക്കോ പുറത്തേക്കോ ഉള്ള കപ്പൽ ഗതാഗതത്തിനു തിങ്കളാഴ്ച (ഏപ്രിൽ 13) മുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് പശ്ചിമേഷ്യയിലെ അമേരിക്കൻ സേനാ വിഭാഗമായ യുഎസ് സെൻട്രൽ കമാൻഡ്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് അനുസൃതമായി തിങ്കളാഴ്ച രാവിലെ 10 മണി മുതലായിരിക്കും ഉപരോധം ആരംഭിക്കുന്നത്.
ഇറാൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതോ അവിടെനിന്ന് പുറപ്പെടുന്നതോ ആയ എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് ഈ ഉപരോധം ബാധകമായിരിക്കും. ഒരു രാജ്യത്തിനും ഇതിൽ ഇളവ് നൽകില്ല. എന്നാൽ ഇറാൻ ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളെ തടയില്ല.
ഇറാനെതിരായ യുദ്ധത്തിന് ഒരു ലക്ഷം കോടി രൂപ ചിലവഴിച്ചതായി ഇസ്രായേല
ഇറാനെതിരായി ഇസ്രായേല്‍ തുടങ്ങിവച്ച യുദ്ധത്തിന് ഇതുവരെ ഒരുലക്ഷം കോടി രൂപ (11 ബില്യണ്‍ ഡോളറിലധികം) ചിലവഴിച്ചതായി ഇസ്രായേല്‍ ധനകാര്യമന്ത്രാലയം അറിയിച്ചു. പ്രാഥമിക കണക്കനുസരിച്ച്, അമേരിക്കയുമായി ഇറാനെതിരെ ആരംഭിച്ച യുദ്ധം രാജ്യത്തിന് 11 ബില്യണ്‍ ഡോളറിലധികം ചിലവാക്കിയതായി ഇസ്രായേല്‍ ധനകാര്യ മന്ത്രാലയം പറയുന്നു. ബജറ്റ് ചെലവുകളില്‍ 35 ബില്യണ്‍ ഷെക്കല്‍സ് (11.52 ബില്യണ്‍ ഡോളര്‍) മന്ത്രാലയം അവതരിപ്പിച്ചു. അതില്‍ 22 ബില്യണ്‍ ഷെക്കല്‍ പ്രതിരോധത്തിനായി ചെലവഴിച്ചു. ഈ തുക ഇതിനകം 2026 ലെ ബജറ്റില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മന്ത്രാലയം പുറത്ത് വിട്ട റിപോര്‍ട്ടില്‍ പറയുന്നു. ഇറാന്‍-ഹിസ്ബുല്ല ആക്രമണങ്ങളില്‍ ഇസ്രായേലിലുണ്ടായ നാശനഷ്ടത്തിന് പുറമേയുള്ള ചിലവുകളാണ് മന്ത്രാലയം പുറത്ത് വിട്ടത്.
നെതന്യാഹു രക്തദാഹി, ‘നമ്മുടെ കാലഘട്ടത്തിലെ ഹിറ്റ്‌ലർ; തുർക്കി
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ നമ്മുടെ കാലഘട്ടത്തിലെ ഹിറ്റ്‌ലർ എന്ന് വിളിച്ച് തുർക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകളെ അട്ടിമറിക്കാൻ നെതന്യാഹു ശ്രമിക്കുന്നതായി തുർക്കി ആരോപിച്ചു. പാക്കിസ്ഥാനിൽ നടന്ന 21 മണിക്കൂർ നീണ്ട നിർണായക ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് തുർക്കിയുടെ പ്രതികരണം.
ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളെ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ സഹായിക്കുന്നു എന്ന് നെതന്യാഹു ആരോപിച്ചതോടെയാണ് തർക്കം രൂക്ഷമായത്.
താൻ ചെയ്ത കുറ്റകൃത്യങ്ങൾ കാരണം ഈ കാലഘട്ടത്തിലെ ഹിറ്റ്‌ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നെതന്യാഹു, വ്യക്തമായ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് എന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രയേൽ ബോംബാക്രമണം; പിതാവിന്റെ കബറടക്കത്തിനിടെ ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
ബെയ്റൂട്ട്: പിതാവിന്റെ കബറടക്കച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ, തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഒന്നര വയസ്സുകാരി തലീൻ സായിദിന് ദാരുണാന്ത്യം. കുട്ടിയുടെ അമ്മയ്ക്കു ഗുരുതരമായി പരുക്കേറ്റു. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണു തലീന്റെ പിതാവ് സായിദ് കൊല്ലപ്പെട്ടത്. തലീന്റെ സഹോദരി അലീനും (7) ഗുരുതരമായി പരുക്കേറ്റിരുന്നു. ഇന്നലെയും ലബനനിൽ ഇസ്രയേൽ കനത്ത ബോംബാക്രമണം തുടർന്നു.
ചർച്ച പൊളിയാൻ കാരണം നെതന്യാഹുവിന്റെ ആ വിളി ?; ജെ.ഡി. വാൻസ് മടങ്ങിയതിനു പിന്നാലെ ഇറാന്റെ വെളിപ്പെടുത്തൽ
ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ വഴിത്തിരിവിലെത്താനിരിക്കെ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ ഫോണിൽ വിളിച്ചതാണ് ചർച്ചകൾ തകരാൻ കാരണമെന്ന് ഇറാൻ. പാക്കിസ്ഥാനിൽ 21 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ കരാറിലെത്താതെ ജെ.ഡി. വാൻസ് മടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുടെ വെളിപ്പെടുത്തൽ.
‘‘ചർച്ചകൾക്കിടയിൽ നെതന്യാഹു വാൻസിനെ വിളിച്ചത് ചർച്ചയുടെ ശ്രദ്ധ അമേരിക്ക-ഇറാൻ വിഷയങ്ങളിൽ നിന്ന് ഇസ്രയേലിന്റെ താൽപര്യങ്ങളിലേക്ക് മാറ്റാൻ കാരണമായി.
കേരള വാര്‍ത്തകൾ
നവകേരള സര്‍വേ: 13 കോടി രൂപ ചെലവായെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി നവകേരള സര്‍വേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ട തുക 13 കോടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സര്‍വേയ്ക്കുവേണ്ടി അനുവദിച്ചത് 20 കോടിരൂപയായിരുന്നു. അതില്‍ 13.04 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. നവകേരള സര്‍വേയുടെ ബ്രോഷറിന് 5.54 കോടി ചെലവായി. കത്തിന് ഒരു കോടിയും ചെലവായി. വോളണ്ടിയര്‍മാരുടെ യാത്രയ്ക്ക് 1.45 കോടി രൂപ ചെലവായെന്നും സര്‍ക്കാര്‍ കണക്കില്‍ വ്യക്തമാക്കുന്നു. നാളെ സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് ഹരജി വരുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് കണക്ക് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
'യു.ഡി.എഫ് ജയിക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്നത് ഫണ്ട് പിരിവിന് വേണ്ടി'; പി.എ മുഹമ്മദ് റിയാസ്
നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന യു.ഡി.എഫിന്റെ അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്ന വ്യാജമായ പ്രതീതി സൃഷ്ടിച്ച് പരമാവധി ഫണ്ട് സമാഹരിക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ ഒമ്പത് മുതൽ വോട്ടെണ്ണൽ നടക്കുന്ന മെയ് നാലു വരെ യു.ഡി.എഫ് ഭരണപക്ഷം പോലെ പെരുമാറുകയും സംസാരിക്കുകയും ചെയ്യും. ആളുകൾക്കിടയിൽ ഇത്തരത്തിൽ ഒരു ധാരണ നിർമിച്ചെടുത്തത് മെഗാ ഫണ്ട് കളക്ഷൻ നടത്താനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയിലില്‍ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന്റെ സ്വാഭാവിക ജാമ്യഹരജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ശങ്കര്‍ദാസിന് കൂടി ജാമ്യം ലഭിക്കുന്നതോടെ കേസിലെ മുഴുവന്‍ പ്രതികളും ജയില്‍ മോചിതരാകും. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെയാണ് കെ പി ശങ്കരദാസ് കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യം തേടിയത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആകെയുള്ള 13 പ്രതികളില്‍ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. അതില്‍ ഒന്‍പത് പേര്‍ക്ക് റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായി സ്വഭാവിക ജാമ്യവും രണ്ട് പേര്‍ക്ക് റിമാന്‍ഡ് കാലയളവില്‍ തന്നെ ജാമ്യവും ലഭിച്ചു. എസ് ജയശ്രീക്ക് സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.
കോളജില്‍നിന്ന് ഒരാള്‍പോലും നിതിന്‍ രാജ് മരണപ്പെട്ടപ്പോള്‍ വീട്ടില്‍ വന്നില്ല എന്നത് സംശയമുണ്ടാക്കുന്നു': മന്ത്രി വി ശിവന്‍കുട്ടി
കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ മെഡിക്കല്‍ കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി നിതിന്‍ രാജിന്റെ വീട് സന്ദര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പോലിസ് മേധാവിയോട് സംസാരിച്ചുവെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. കോളജിലെ ഒരാള്‍ പോലും ഈ വീട്ടിലേക്ക് അനുശോചനം രേഖപ്പെടുത്താന്‍ ഇതുവരെ വന്നിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ട്. വിദ്യാര്‍ഥികള്‍ ഇങ്ങോട്ട് വരരുതെന്ന് മാനേജ്‌മെന്റ്റ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. സംഭവത്തില്‍ പ്രത്യേകാന്വഷണസംഘം കേസന്വേഷിക്കുമെന്നും
നിതിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ എങ്ങിനെ ചെയ്യാന്‍ സാധിക്കുമെന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നും വി ശിവന്‍കുട്ടി തിരുവനന്തുപരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
*വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം; അന്തിമ പോളിങ് ശതമാനത്തിൽ ഇപ്പോഴും അനിശ്ചിതത്വം*
തിരുവനന്തപുരം: കേരളത്തിൽ ജനവിധി തേടി രണ്ടുദിവസം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാകാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഹോം വോട്ടുകളുടെയും പോസ്റ്റൽ വോട്ടുകളുടെയും കൃത്യമായ കണക്കുകൾ ലഭ്യമാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വോട്ടെടുപ്പ് ദിവസം ബൂത്തുകളിലെത്തി വോട്ട് ചെയ്തവരുടെ ഏകദേശ കണക്കുകൾ മാത്രമാണ് നിലവിൽ കമ്മീഷൻ പുറത്തുവിട്ടിട്ടുള്ളത്.
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജീവ്ചന്ദ്രശേഖര നെതിരെരൂക്ഷ വിമർശനവുമായി മുൻ ഡി.ജി.പി ടി.പി സെൻ കുമാർ
ക്രിസ്ത്യൻ വിഭാഗത്തെ ‘അതി ന്യൂനപക്ഷമായി’ പ്രഖ്യാപിക്കണമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ
യുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് സെൻകുമാറിൻ്റെ വിമർശനം.
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും രാജീവ് ചന്ദ്രശേഖറിനെതിരെയുമാണ് പോസ്റ്റ്
രാജീവ് ചന്ദ്രശേഖർ മനസിലാക്കേണ്ടത് അദ്ദേഹത്തിനെ കേരളത്തിലെ ബിജെപി പ്രസിഡന്‍റായി നിയോഗിച്ചിരിക്കുന്നത് കേരളത്തിൽ ബാക്കിയുള്ള ഹിന്ദുക്കളെക്കൂടി ഇല്ലാതെയാക്കാനല്ല എന്നാണ്. ഏത് വേന്ദ്രനായാലും ശരി , ഇവിടുത്തെ ഹിന്ദുക്കളോട് പറയുകയാണ് ഇങ്ങേരുടെ ഈ പോക്കിന് , ഇത് തിരുത്തിയില്ലെങ്കിൽ , അതിന് ഹിന്ദുക്കൾ മറുപടി കൊടുക്കണമെന്നും സെന്‍കുമാര്‍ പറയുന്നു. ഹിന്ദുവിനെ ഇല്ലാതെയാക്കാൻ നടക്കുന്ന ഒരു വേന്ദ്രനെയും കേരളത്തിൽ വാഴിക്കരുത്.
രക്ഷകന്റെ വേഷത്തിലെത്തി ലൈംഗികാതിക്രമം; കായംകുളത്ത് വ്യാപാരി നേതാവിനെതിരെ യുവതിയുടെ പരാതി
കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. യുവതിയുടെ പരാതിയിൽ വ്യാപാരി നേതാവിനെതിരെ പോലീസ് കേസെടുത്തു. ആശുപത്രിയിലേക്ക് കൊണ്ടുപേകുന്നതിനിടെയാണ് അതിക്രമം നടന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസെടുത്തത്.
ഏപ്രിൽ നാലിന് പുലർച്ചെ കെ.പി.എ.സി ജംഗ്ഷനിൽ അപകടത്തിൽപ്പെട്ട 25-കാരിയുടെ പരാതിയിലാണ് നടപടി. തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയും കുടുംബവും സഞ്ചരിച്ച വാഹനം പുലർച്ചെ 12.45-ഓടെ മീഡിയനിൽ ഇടിച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനത്തിന് എത്തിയ സംഘത്തിൽ സിനിൽ സബാദുമുണ്ടായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പ്രതി തന്നോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും മോശമായി സ്പർശിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
പാറപ്പുറത്തു നിന്ന് സെൽഫി എടുക്കവെ കടലിൽ വീണ യുവാവ് മരിച്ചു
വിഴിഞ്ഞം ബന്ധുക്കൾക്കൊപ്പം എത്തി ആഴിമല കടൽ തീരത്തെ പാറപ്പുറത്തു നിന്ന് സെൽഫി എടുക്കവെ തിരയടിയേറ്റ് കടലിൽ വീണ യുവാവ് മരിച്ചു. ഇന്നലെ സന്ധ്യയോടടുത്തുണ്ടായ അപകടത്തിൽ പത്തനംതിട്ട ഇടയാറൻമുള പഞ്ചവടിയിൽ അനീഷ്(45) ആണ് മരിച്ചത്. പത്തനംതിട്ട, മാന്നാർ സ്വദേശികളായ 17 അംഗ കുടുംബാംഗങ്ങളുൾപ്പെട്ട തീർഥാടക സംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് അനീഷായിരുന്നു.
ദേശീയ വാർത്തകൾ
തമിഴ്‌നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കും, കൈക്കൂലിയില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍; വിജയ്
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടിവികെ അധ്യക്ഷന്‍ വിജയ് കന്യാകുമാരിയില്‍ റോഡ് ഷോ നടത്തി. ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ്‌നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്നും കൈക്കൂലിയില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാ വീടുകളിലുമെത്തുമെന്നും വാഗ്ദാനം. സംസ്ഥാനത്തെ അഴിമതികള്‍ തുടച്ചുനീക്കുമെന്നും ട്രോളിങ് നിരോധന സമയത്ത് നല്‍കുന്ന തുക 8,000ത്തില്‍ നിന്ന് 20,000 ആക്കി ഉയര്‍ത്തുമെന്നും വിജയ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വൈകിട്ടോടെ കന്യാകുമാരി മഹാദാനപുരത്തെത്തിയ വിജയ് ടിവികെയുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു.
അയ്യായിരത്തില്‍ അധികം ജനങ്ങള്‍ ഒപ്പിട്ട ഏത് പരാതിയും നിയമസഭയില്‍ ചര്‍ച്ച ചെയ്യും. കുടിലുകള്‍ മാറ്റി വാസയോഗ്യമായ വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നും വിജയ് വാഗ്ദാനം നല്‍കി.
രാഹുൽ ഗാന്ധിയെ കാണാൻ കോൺഗ്രസ് എംഎൽഎമാർ ഡൽഹിയിലേക്ക്
കർണാടകയിൽ നിന്നുള്ള ഏകദേശം 30 മുതിർന്ന കോൺഗ്രസ് എംഎൽഎമാർ രാഹുൽ ഗാന്ധിയെ കണ്ട് മന്ത്രിസ്ഥാനങ്ങൾ ഉറപ്പാക്കാനും സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന നടത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സമ്മർദ്ദത്തിലാക്കാൻ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനും ന്യൂഡൽഹിയിലെ പാർട്ടി ഹൈക്കമാൻഡ് ഓഫീസിലേക്ക് എത്തുന്നു.
നിരവധി നേതാക്കൾ പലതവണ മന്ത്രിസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ടെന്നും അതിനാൽ പുതുമുഖങ്ങൾക്ക് ഇടമില്ലെന്നും അവർ വാദിക്കുന്നു. മന്ത്രിസഭാ വികസനത്തിനപ്പുറം തങ്ങളുടെ സന്ദർശനത്തിന് മറ്റൊരു അജണ്ടയുമില്ലെന്ന് വാദിച്ച എംഎൽഎമാർ, തങ്ങളുടെ ആവശ്യങ്ങൾ, ഉദ്ദേശ്യങ്ങൾ, അഭിലാഷങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനായി നേതൃത്വത്തെ കൂട്ടായി സമീപിക്കുകയാണെന്ന് പറഞ്ഞു.
ബിഹാറിൽ ‘സർപ്രൈസ്’ മുഖ്യമന്ത്രി? കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിരീക്ഷകൻ
പട്ന: നാളെ രാവിലെ നടക്കുന്ന മന്ത്രിസഭായോഗത്തിനു പിന്നാലെ ജെഡിയു അധ്യക്ഷൻ കൂടിയായ നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി പദം ഒഴിഞ്ഞേക്കും. പിന്നാലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണം നടക്കും. ഇതിന്റെ ഭാഗമായി ബിജെപി പാർലമെന്ററി ബോർഡ് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനെ കേന്ദ്ര നിരീക്ഷകനായി നിയോഗിച്ചു. നിതീഷ് കുമാർ കഴിഞ്ഞ ആഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമെന്ന സൂചനകൾക്കിടെയാണ് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയും കളത്തിലിറങ്ങിയത്.
മോദി സർക്കാറിന്റെ ജാതി സെൻസസ് കോൾഡ് സ്റ്റോറേജിൽ: കോൺഗ്രസ്
കേന്ദ്ര സർക്കാർ ജാതി സെൻസസ് "കോൾഡ് സ്റ്റോറേജിൽ" സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാജ്യത്തെ "തെറ്റിദ്ധരിപ്പിക്കുക" എന്ന അജണ്ടയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ സംവരണ നിയമം ഭേദഗതി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് ഞായറാഴ്ച ആരോപിച്ചു.
ബീഹാറും തെലങ്കാനയും സമഗ്രമായ ജാതി സർവേ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കിയതിനെ അവഗണിച്ച്, "ജാതി സെൻസസ് ഫലങ്ങൾ കുറച്ച് വർഷത്തേക്ക് ലഭ്യമാകില്ല" എന്നതിന്റെ അടിസ്ഥാനത്തിൽ മോദി സർക്കാർ ആർട്ടിക്കിൾ 334-എ ഭേദഗതി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അവകാശപ്പെട്ടു.
വിദേശ വാർത്തകൾ
ഹോർമുസ് പൂർണ നിയന്ത്രണത്തിൽ ഇറാൻ
‘ഹോർമുസ് പൂർണ നിയന്ത്രണത്തിൽ; തെറ്റായ നീക്കം ‘മരണച്ചുഴിയിൽ’ കുടുക്കും’: മുന്നറിയിപ്പുമായി ഇറാൻ
ഹോർമുസ് കടലിടുക്ക് ഇറാൻ സുരക്ഷാ സേനയുടെ പൂർണ നിയന്ത്രണത്തിലാണെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് കോർ. ശത്രുവിന്റെ ഏതെങ്കിലും തെറ്റായ നീക്കം അവരെ മരണച്ചുഴിയിൽ കുടുക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് തടയുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.
അമേരിക്കയെ പരിഹസിച്ച് ഇറാനിയൻ ഉദ്യോഗസ്ഥർ*
ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണിയെ പരിഹസിച്ച് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ രംഗത്തെത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ ഭീഷണികൾ ചിരിക്കാൻ വകയുള്ളതാണെന്ന് നേവി കമാൻഡർ അഡ്മിറൽ ഷഹറാം ഇറാനി പറഞ്ഞു. മേഖലയിലെ എല്ലാ യുഎസ് സൈനിക നീക്കങ്ങളും ഇറാനിയൻ സേന നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
*ഇസ്രായേലിനെതിരെ ഹിസ്ബുല്ലയുടെ ഡ്രോൻ മഴ*
തെക്കൻ ലബനൻ നഗരമായ ബയാദയിലെ ഇസ്രയേൽ സൈനികർക്ക് നേരെ തങ്ങളുടെ സൈന്യം ആക്രമണകാരികളായ ഡ്രോണുകളുടെ കൂട്ടത്തെ അയച്ചതായി ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ല. അമേരിക്കൻ-ഇസ്രയേൽ അധിനിവേശം അവസാനിക്കുന്നത് വരെ തങ്ങളുടെ തിരിച്ചടി തുടരുമെന്നും ഹിസ്ബുല്ല വ്യക്തമാക്കി. ഇന്ന് തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ മാരകമായ ആക്രമണ പരമ്പരകൾക്ക് പിന്നാലെയാണ് ഹിസ്ബുല്ലയുടെ നീക്കം.
*മൊസാദിന്റെ പുതിയ തലവനായി മേജർ ജനറൽ റോമൻ ഗോഫ്മാൻ*
ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ അടുത്ത തലവനായി മേജർ ജനറൽ റോമൻ ഗോഫ്മാനെ നിയമിക്കുന്നതിന് താൻ അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. നിയമന പരിശോധനാ സമിതിയുടെ അംഗീകാരത്തിന് ശേഷമാണ് ഉത്തരവിൽ ഒപ്പിട്ടതെന്ന് നെതന്യാഹു എക്സിൽ കുറിച്ചു.
*യുഎസ്–ഇറാൻ സംഘർഷത്തിന് മധ്യസ്ഥത വഹിക്കാൻ തയാറെന്ന് പുട്ടിൻ*
യുഎസ്–ഇറാൻ സംഘർഷത്തിന്
പരിഹാരം കാണാൻ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് വ്ലാഡിമിർ പുട്ടിൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ ഇക്കാര്യം അറിയിച്ചു. ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചെന്നാണ് റിപ്പോർട്ടുകൾ. 21 മണിക്കൂർ നീണ്ട ഇസ്‍ലാമാബാദിലെ ഉന്നതതല ചർച്ചകൾക്ക് ശേഷം യുഎസ്–ഇറാൻ പ്രതിനിധികൾക്ക് യുദ്ധം അവസാനിപ്പിക്കുന്നതിൽ ഒരു ഉടമ്പടിയിലെത്താൻ കഴിയാതെ വന്നതിന് പിന്നാലെയാണ് പുട്ടിന്റെ ഇടപെടൽ.
*ചർച്ചയിൽ ഇറാനിയൻ പ്രതിനിധികളുടെ വിശ്വാസം നേടാൻ യുഎസിന് കഴിഞ്ഞില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ*
ഇസ്‍ലാമാബാദിൽ വച്ച് നടന്ന ചർച്ചയിൽ ഇറാനിയൻ പ്രതിനിധികളുടെ വിശ്വാസം നേടാൻ യുഎസിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ചർച്ച പരാജയപ്പെട്ടതെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ്. ചർച്ചയ്ക്ക് ശുഭപര്യവസാനം ഉണ്ടാകണമെന്ന് തങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാൽ രണ്ട് മുൻ യുദ്ധങ്ങളുടെ അനുഭവം കാരണം എതിര്‍പക്ഷത്തെ തങ്ങൾ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
*ഹംഗറിയിൽ ഭരണമാറ്റം; പീറ്റർ മഗ്യാർ അധികാരത്തിലേക്ക്*
ഹംഗറിയിൽ 16 വർഷമായി ഭരിക്കുന്ന തീവ്ര ദേശീയവാദി വിക്ടർ ഓർബൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക നേതാവായ പീറ്റർ മഗ്യാറിനോട് പരാജയം സമ്മതിച്ചു. ഏകദേശം 67 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, ആകെയുള്ള 199 സീറ്റുകളിൽ മൂന്നിൽ രണ്ടിലധികം (137 സീറ്റുകൾ) മഗ്യാറിന്റെ പാർട്ടി നേടുമെന്നാണ് ഔദ്യോഗിക ഫലങ്ങൾ സൂചിപ്പിക്കുന്നത്. യൂറോപ്പും അമേരിക്കയും ഉറ്റുനോക്കിയിരുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരുന്നത്.
യൂറോപ്യൻ യൂണിയന്റെ നയങ്ങളെ എതിർക്കുകയും, റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്ന വിക്ടർ ഓർബനെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണച്ചിരുന്നു.
*കായികം*
*മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് തകർപ്പൻ ജയം*
മുംബൈ: വാങ്കഡെയിൽ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കുതിപ്പ്. ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ 18 റൺസ് വിജയമാണ് ബെംഗളൂരു നേടിയത്. ആര്‍സിബി ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. മൂന്നാം വിജയത്തോടെ ആറു പോയിന്റുള്ള ആർസിബി മൂന്നാം സ്ഥാനത്താണ്. അതേസമയം രണ്ടു പോയിന്റു മാത്രമുള്ള മുംബൈ എട്ടാമതാണ്.
*ജർമൻ ലീഗ്: ബയേൺ കിരീടത്തിലേക്ക്*
ബെർലിൻ: ജർമൻ ഫുട്‌ബോൾ ലീഗിൽ ബയേൺ മ്യൂണിക് കിരീടത്തിലേക്ക്. അഞ്ച് റൗണ്ട് ശേഷിക്കെ രണ്ടാമതുള്ള ബൊറൂസിയ ഡോർട്ട്‌മുണ്ടിനെക്കാൾ 12 പോയിന്റ് മുന്നിലാണ് ബയേൺ. സെന്റ് പോളിയെ അഞ്ച് ഗോളിനാണ് തകർത്തത്. ഡോർട്ട്‌മുണ്ട് ബയേർ ലെവർകൂസനോട് ഒരു ഗോളിന് തോറ്റു. ജർമൻ ലീഗിൽ ഗോളടി റെക്കോഡുമിട്ടു ബയേൺ. 29 കളിയിൽ 105 ഗോളാണ് നേടിയത്. 1971–72ൽ കുറിച്ച സ്വന്തം റെക്കോഡാണ് ബയേൺ തിരുത്തിയത്. ഫ്രാൻസ് ബെക്കെൻബോവറും യെർദ് മുള്ളറും ഉൾപ്പെട്ട സംഘമാണ് ആ സീസണിൽ 100 ഗോൾ മറികടന്നത്. പോളിക്കെതിരെ ജമാൽ മുസിയാല, ലിയോൺ ഗൊറെസ്‌ക, മിച്ചേൽ ഒലീസെ, നിക്കോളാസ് ജാക്‌സൺ, റാഫേൽ ഗുറെയ്‌റോ എന്നിവർ ലക്ഷ്യം കണ്ടു
www.news99Kerala.in