പ്രഭാത വാർത്തകൾ 07/03/2025
NEWS 99 KERALA പ്രഭാത വാർത്തകൾ
2025-മാർച്ച് 07 ശനി
1447 റമളാൻ 17
1201 കുംഭം 23
🔹പ്രധാന വാർത്തകൾ
▪️ഇറാനിലെ സൈനിക ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ 4 മുതൽ 6 ആഴ്ച വരെ വേണമെന്ന് വൈറ്റ് ഹൗസ്
ഇറാനെതിരെ അമേരിക്ക നടത്തുന്ന 'ഓപ്പറേഷൻ എപിക് ഫ്യൂറി'എന്ന സൈനിക നടപടിയുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ നാല് മുതൽ ആറ് ആഴ്ച വരെ സമയം വേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വാർത്താ സമ്മേളനത്തിലാണ് സൈനിക നീക്കത്തിന്റെ സമയപരിധിയെക്കുറിച്ച് സൂചന നൽകിയത്.
നിലവിലെ സൈനിക നീക്കങ്ങളിലൂടെ ഇറാന്റെ നാവിക ശേഷി ഗണ്യമായി കുറയ്ക്കാൻ അമേരിക്കയ്ക്ക് സാധിച്ചതായും അവർ അവകാശപ്പെട്ടു. ഇറാന്റെ നാവികസേന ഇപ്പോൾ യുദ്ധം ചെയ്യാൻ ശേഷിയില്ലാത്ത നിലയിലാണെന്ന് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്.
▪️മോദിയുടെ മൗനത്തെ വിമര്‍ശിച്ച് ആഗോള മാധ്യമങ്ങള
ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങൾ. ആഗോളസംഘർഷങ്ങള്‍ പെരുകുമ്പോള്‍ ഇന്ത്യ സ്വീകരിക്കുന്ന നയതന്ത്ര നിലപാടാണ് ചോദ്യംചെയ്യപ്പെടുന്നത്. ഡൽഹിയിലെ ഇറാൻ എംബസിയിൽ വിദേശസെക്രട്ടറി അനുശോചന രേഖയിൽ ഒപ്പിട്ടെങ്കിലും പ്രധാനമന്ത്രി മോദി വ്യക്തിപരമായ ഒരു പ്രസ്‌താവനയും ഇതുവരെ നടത്തിയിട്ടില്ല. ബോധപൂര്‍വമുള്ള ഈ നടപടി പശ്ചിമേഷ്യൻ സംഘർഷത്തിൽ നിഷ്‌പക്ഷത പുലർത്തുന്ന രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. അമേരിക്കയെയും ഇസ്രയേലിനെയും പിണക്കാതിരിക്കാനുള്ള മോദിയുടെ പരിശ്രമമാണിത് –‘അൽ ജസീറ’ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ അധിനിവേശ നയങ്ങളെ നടപടികളെ വിമർശിക്കാനുള്ള വിമുഖതയാണ് മോദിയുടെ മൗനമെന്ന് ‘ദ ഗാർഡിയൻ’ പറയുന്നു. അമേരിക്കയുമായും ഇസ്രയേലുമായുള്ള പ്രതിരോധ-, സാങ്കേതിക മേഖലയിലെ സഹകരണം നിലനിർത്താനുള്ള "കണക്കുകൂട്ടിയുള്ള സംയമനം’ ആണിതെന്ന് റോയിട്ടേഴ്സ് വിലയിരുത്തുന്നു.
▪️ഇറാനിൽ കുടുങ്ങിയത് 9,000 ഇന്ത്യൻ പൗരന്മാർ; ഒഴിപ്പിക്കാൻ ശ്രമം
ഇറാനിൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ. ഏകദേശം 9,000 ഇന്ത്യൻ പൗരന്മാരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. ടെഹ്‌റാൻ, ഖോം എന്നീ രണ്ട് ഇറാനിയൻ നഗരങ്ങളിലാണ് ഇവർ കഴിയുന്നത്. ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങും.
▪️യുഎസ്– ഇസ്രയേൽ ബോംബാക്രമണം തീവ്രം
തെഹ്‌റാൻ: അമേരിക്കന്‍–ഇസ്രയേൽ സഖ്യത്തിന്റെ കടന്നാക്രമണം ഓരാഴ്‌ച പിന്നിടുമ്പോഴും ധീരമായി ചെറുത്തുനിന്ന് ഇറാന്‍. യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ വെള്ളിയാഴ്‌ചയിൽ ഇറാനിലും ലെബനനിലും ജനവാസമേഖല ലക്ഷ്യമിട്ട് വന്യമായ ബോംബാക്രമണ പരമ്പരകളാണ് യുഎസ്സും ഇസ്രയേലും നടത്തിയത്. ബോംബുകൾ വകവയ്ക്കാതെ അമേരിക്കയ്‌ക്കും ഇസ്രയേലിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പതിനായിരങ്ങള്‍ തെരുവിലിറങ്ങി. പ്രാർഥനകൾക്ക് ശേഷം സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ആത്മീയനേതാവ് ഖമനേയിയുടെ ചിത്രവുമായി നടന്നുനീങ്ങുന്ന ചിത്രങ്ങള്‍ ഏജന്‍സികള്‍ പുറത്തുവിട്ടു.
വെള്ളിയാഴ്‌ച ലെബനനില്‍ 123 പേര്‍ കൊല്ലപ്പെട്ടു. ഇറാനിലെ ഷിറാസിൽ 20 പേർ കൂടി കൊല്ലപ്പെട്ടു. തെഹ്‌റാനിലെ നിലോഫർ സ്‌ക്വയറിലെ സ്‌കൂളും ഇസ്രയേൽ ആക്രമിച്ചു. ഖമനേയിയുടെ ഭൂഗർഭ അറ തകർത്തെന്നും അവകാശപ്പെട്ടു. ഇറാനിൽ മരണം 1332 ആയി. പരിക്കേറ്റവരുടെ എണ്ണം 2000 കടന്നു. 3000ലേറെ വീട് തകര്‍ന്നു. പശ്ചിമേഷ്യയിൽ 200 കുട്ടികള്‍ കൊല്ലപ്പെട്ടതായി യൂണിസെഫ് പറഞ്ഞു.
▪️ഇറാന്‍ നാവികസേനയുടെ മൂന്നാം കപ്പലിന് കൊച്ചി തുറമുഖത്ത് അഭയം നല്‍കി ഇന്ത്യ; നങ്കൂരമിട്ടത് ഇറാനിയന്‍ പടക്കപ്പല്‍ ഐറിസ് ലവാന
കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാനിയന്‍ കപ്പല്‍ കൊച്ചി തീരത്ത് തുടരുന്നു .ഐആര്‍എസ് ലാവന്‍ എന്ന കപ്പല്‍ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് കൊച്ചി തീരത്ത് നങ്കൂരമിട്ടത്. ഇറാനില്‍ യുദ്ധം തുടങ്ങിയ ദിവസമാണ് കപ്പല്‍ ഇന്ത്യന്‍ തീരത്ത് അടുക്കാന്‍ സഹായം തേടിയത്. കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിട്ട വിവരം ഇന്നലെ രാത്രിയോടെയാണ് നാവികസേന വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. 183 ഇറാനിയന്‍ നാവികരാണ് കപ്പലിലുളളത്. കപ്പല്‍ എന്ന് തിരികെ പോകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് സൂചന. കനത്ത സുരക്ഷയിലാണ് കൊച്ചി തീരത്ത് കപ്പല്‍ തുടരുന്നത്. ഹൈദരാബാദിലെ നാവികാഭ്യാസ പ്രകടനത്തിനു ശേഷം മടങ്ങിയ മറ്റൊരു ഇറാനിയന്‍ കപ്പലിനു നേരെ യുഎസ് ആക്രമണം നടന്ന സാഹചര്യത്തില്‍ കൂടിയാണ് ഐഎന്‍എസ് ലാവനുളള സുരക്ഷ ഇന്ത്യന്‍ സേന കൂട്ടിയത്.
▪️പാചക വാതക വില കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ
രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.
ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 920 ആയി. വാണിജ്യ സിലിണ്ടറിന്റെ വില 1890.50 ആയി. ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യസിലിണ്ടറിന് 1883 രൂപയുമായി. മുംബൈയില്‍ ഗാര്‍ഹിക സിലിണ്ടറിന് 912.50 രൂപയും വാണിജ്യ സിലിണ്ടറിന് 1835 രൂപയുമാണ് വില. കൊല്‍ക്കത്തയില്‍ ഗാര്‍ഹിക സിലിണ്ടറിന് 939 രൂപയും വാണിജ്യ സിലിണ്ടറിന് 1990 രൂപയുമായി. ചെന്നൈയില്‍ ഗാര്‍ഹിക സിലിണ്ടറിന് 928.50 രൂപയും വാണിജ്യ സിലിണ്ടറിന്
2043.50 രൂപയുമാണ്.
🔹കേരള വാര്‍ത്തകൾ
▪️എണ്ണ ഇറക്കുമതിക്ക് അമേരിക്കയുടെ അനുമതി എന്തിന്? രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
ഇന്ത്യ-യുഎസ് ബന്ധത്തിലെ വെല്ലുവിളികൾ ഉയർത്തി മുഖ്യമന്ത്രിയുടെ വിമർശനം. രാജ്യത്തെ എണ്ണ ഇറക്കുമതി പോലുള്ള തീരുമാനങ്ങൾക്ക് ഇന്ത്യ യുഎസിന്റെ അനുമതി ആവശ്യപ്പെടുന്നതായി തോന്നുന്നത് "അതിക്രമം" ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരം വിദേശ "അനുമതിക്ക്" വിധേയമല്ലെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിലെ ഒരു പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു.
▪️കണ്ണൂരിൽ വെള്ളിയാഴ്ച റദ്ദാക്കിയത് 14 രാജ്യാന്തര സർവീസ്; താൽക്കാലികമായി റദ്ദാക്കിയ സർവീസുകൾ പുനഃസ്ഥാപിച്ചില്ല
യുദ്ധ പശ്ചാത്തലത്തിൽ താൽക്കാലികമായി റദ്ദാക്കിയ സർവീസുകൾ പുനഃസ്ഥാപിച്ചില്ല. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ മുടങ്ങിയത് 14 രാജ്യാന്തര സർവീസുകൾ. എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ– മസ്കത്ത് റൂട്ടിൽ മാത്രമാണ് സർവീസ് പുനരാരംഭിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ റാസൽഖൈമ, അബുദാബി, ദുബായ്, ദോബ, ഷാർജ, റിയാദ് റൂട്ടിലും ഇൻഡിഗോയുടെ അബുദാബി, ദോഹ, ഫുജൈറ റൂട്ടിലുമാണ് ഇന്നലെ സർവീസ് മുടങ്ങിയത്.
▪️28,000 രൂപ; സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിച്ചു
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ചു തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സും അനുവദിക്കും. അതേസമയം, അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നതിൽ ഉറച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നാളെ കോഴിക്കോട് സംസ്ഥാന കൗൺസിൽ യോഗം ചേരും.
▪️ആർഎസ്എസ് അജൻഡയ്‌ക്ക് കൂട്ടുനിൽക്കാത്തതിന് പകപോക്കൽ'
ആർഎസ്‌എസിന്റെ വർഗീയ അജന്‍ഡയ്‌ക്ക് കൂട്ടുനിൽക്കാത്തതാവാം സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസലർ പദവിയിൽനിന്ന് തന്നെ പുറത്താക്കാൻ കാരണമെന്ന് ഡോ. കെ കെ ഗീതാകുമാരി. ‘‘പട്ടികജാതിക്കാരിയായ ഞാൻ ആ സ്ഥാനത്തിരിക്കുന്നത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാം. മൂന്നുമാസമായി എന്നെ മാറ്റാൻ അവസരം നോക്കിയിരിക്കുകയായിരുന്നു. ബിസിഎ വിദ്യാർഥിയെ അനധികൃതമായി വിജയിപ്പിച്ചെന്ന ആരോപണം കളവാണ്. ആരോടും പരാതി പറയാനില്ല. എന്നെപ്പോലെ ഒരാൾക്ക് അതിന് ശക്തിയില്ല’’–കലിക്കറ്റ് സർവകലാശാല സംസ്‌കൃതവിഭാഗത്തിൽ തിരികെ ചുമതലയേറ്റ അവർ പറഞ്ഞു.
▪️സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുതുക്കാന്‍ വീണ്ടും കത്ത്
സംസ്ഥാനത്തിന്റെ അർധ അതിവേഗ റെയിൽ പദ്ധതിയായ സില്‍വര്‍ലൈനിന്റെ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) വീണ്ടും പുതുക്കി സമർപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ കത്ത്. റെയിൽവേ ബോർഡാണ് പദ്ധതിച്ചുമതലയുള്ള കെആർഡിസിഎല്ലിന് (കെ റെയിൽ) കത്തയച്ചത്. വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴില്‍വരുന്ന അഹമ്മദാബാദ് സര്‍ക്കേജ് -–ധുലേറ അര്‍ധ അതിവേഗ റെയില്‍പ്പാതയ്‌ക്കായി മാനദണ്ഡങ്ങള്‍ വികസിപ്പിക്കുകയാണ്.
ഇൗ പാത ബ്രോഡ്‌ഗേജിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പശ്ചിമ റെയില്‍വേയുമായി ചര്‍ച്ച ചെയ്ത് സില്‍വര്‍ലൈനിന്റെ ഡിപിആര്‍ പുതുക്കാനാണ് ഫെബ്രുവരി 27ന് കെ- റെയിലിന് ലഭിച്ച നിര്‍ദേശം. ഇത് പ്രായോഗികമല്ല. റെയിൽവേയ്‌ക്കും കേരള സർക്കാരിനും പങ്കാളിത്തമുള്ള സംയുക്ത കമ്പനിയാണ് കെ റെയിൽ.
ബ്രേഡ്‌ഗേജിലേക്ക് മാറിയാല്‍ സില്‍വര്‍ലൈനിന് അനുമതി നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് തയ്യാറാണെന്നാണ് മനസ്സിലാകുന്നതെന്ന് വിദഗ്‌ധർ പറയുന്നു.
▪️വഴങ്ങാതെ ജോസഫ് വിഭാഗം
കോട്ടയം: സീറ്റുകൾ കുറച്ച് തങ്ങളെ ഒതുക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിൽ പ്രകോപിതരായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കഴിഞ്ഞതവണ മത്സരിച്ച 10 സീറ്റിൽനിന്ന് നാലെണ്ണം പിടിച്ചെടുക്കാനുള്ള നീക്കമാണ് അവരെ പ്രകോപിപ്പിച്ചത്. തൃക്കരിപ്പൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച ജോസഫ് വിഭാഗം, ഏറ്റുമാനൂരിൽ ചുമരെഴുതി. തൃക്കരിപ്പൂരിൽ ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് സ്ഥാനാർഥിയാകുമെന്ന് ജില്ലാ നേതൃയോഗം പ്രഖ്യാപിച്ചു. ഇവിടെ കോൺഗ്രസ് നേതാക്കളുടെ പേര് സ്ഥാനാർഥികളായി മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുകയാണെന്നും ശക്തമായി നേരിടുമെന്നും ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനായാണ് ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ചുമരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടാണ് ജോസഫ് വിഭാഗം പ്രതികരിച്ചത്.
ഏറ്റുമാനൂർ, ഇടുക്കി, കുട്ടനാട്, തൃക്കരിപ്പൂർ സീറ്റുകൾ കിട്ടിയേ തീരൂ എന്നാണ് കോൺഗ്രസിന്റെ വാദം. ചിലപ്പോൾ ഇടുക്കിയും തൃക്കരിപ്പൂരും നൽകാൻ ജോസഫ് വിഭാഗം തയ്യാറായേക്കും. ഏറ്റുമാനൂർ വേണമെങ്കിൽ പകരം പൂഞ്ഞാർ നൽകണമെന്നാണ് ആവശ്യം. പൂഞ്ഞാർ നൽകാൻ കോൺഗ്രസ് തയ്യാറല്ല.
▪️കോഴിക്കോട്ട് പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം; ഒരാൾ താഴേക്ക് ചാടുന്നതു കണ്ടെന്ന് നാട്ടുകാർ
കോഴിക്കോട്: കോഴിക്കോട് സെന്റ് പാട്രിക് പള്ളിക്ക് സമീപം വൻ തീപിടുത്തം. ഇന്നു പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് ചാടുന്നത് കണ്ടെന്ന് നാട്ടുകാർ പറയുന്നു.
സെന്റ് പാട്രിക് പള്ളിക്ക് പുറകിലുള്ള പഴയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മതബോധന ക്ലാസുകൾ ഇവിടെയാണ് നടന്നിരുന്നത്. ധാരാളം പുസ്തകങ്ങളും ഉണ്ടായിരുന്നു. . ഫയർഫോഴ്സ് എത്തി തീയണച്ചു.
▪️ജസീല ജീവനൊടുക്കിയ സംഭവം: ആണ്‍സുഹൃത്തിന്റെ മാതാവ് അറസ്റ്റില്‍; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്
കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നാലത്തടുക്കയില്‍ ജസീല ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആഴ്ച്ചകള്‍ക്ക് ശേഷം ആദ്യ അറസ്റ്റ്. ജസീലയുടെ ആണ്‍സുഹൃത്തിന്റെ മാതാവ് ആയിഷയെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി വിദ്യാനഗര്‍ പോലിസ് അറസ്റ്റ് ചെയ്ത്. ജസീലയുടെയും ആണ്‍ സുഹൃത്തിന്റെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
🔹ദേശീയ വാർത്തകൾ
▪️റഷ്യൻഎണ്ണ വാങ്ങാൻ അമേരിക്കൻ ഔദാര്യം യാചിച്ച് മോദിസര്‍ക്കാര
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹൊർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സ്‌തംഭിച്ചതോടെ റഷ്യൻ ക്രൂഡോയിൽ വാങ്ങാൻ അനുവദിക്കണമെന്ന് അമേരിക്കയോട് യാചിച്ച് മോദി സർക്കാർ. ഇതോടെ 30 ദിവസത്തേക്ക് റഷ്യൻ ക്രൂഡോയിൽ വാങ്ങാൻ ഇന്ത്യക്ക് അമേരിക്ക അനുമതി നൽകി. ഇന്ത്യ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്ക വിലക്കിയിരിക്കുകയാണ്. ഇതോടെ മോദി സർക്കാർ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് നിർത്തിയെങ്കിലും പശ്ചിമേഷ്യൻ സംഘർഷം പ്രതിസന്ധിയായി.
ഇന്ത്യക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുമതി നൽകിയ വിവരം യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റാണ് അറിയിച്ചത്. ഇൗ താൽക്കാലിക നടപടി റഷ്യക്ക് വലിയ സാമ്പത്തികനേട്ടമുണ്ടാക്കില്ല. നിലവിൽ കപ്പലുകളിൽ കെട്ടിക്കിടക്കുന്ന എണ്ണയുടെ വിപണനത്തിന് മാത്രമാണ് അനുമതി. വരുംദിവസങ്ങളിൽ അമേരിക്കൻ ക്രൂഡോയിൽ ഇന്ത്യ കൂടുതൽ വാങ്ങുമെന്നുറപ്പുണ്ട് –ബെസന്റ് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് അടച്ചതോടെ റഷ്യൻ എണ്ണ വാങ്ങാൻ പ്രത്യേക അനുമതി തേടി മോദി സർക്കാർ അമേരിക്കയെ സമീപിച്ചെന്ന് വ്യക്തമാക്കുന്നതാണ് ബസന്റിന്റെ പ്രസ്‌താവന. അന്തർദേശീയതലത്തിൽ ഇന്ത്യയെ നാണംകെടുത്തുന്ന പ്രസ്‌താവനയായിട്ടും കേന്ദ്രം മൗനം തുടരുകയാണ്. അമേരിക്കൻ അനുമതി ലഭിച്ചതോടെ റഷ്യൻ കപ്പലുകൾ ഇന്ത്യയിലെത്തി."
▪️പശ്ചിമേഷ്യൻ സംഘർഷം: വിമാനം റദ്ദാക്കൽ തുടരുന്നു
ന്യൂഡൽഹി: യുഎസ് – ഇസ്രയേൽ – ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ – ഇന്ത്യൻ റൂട്ടിലെ വിമാനപ്രതിസന്ധി തുടരുന്നു. ഇന്ത്യൻ ഓപ്പറേറ്റർമാരുടെ 278 വിമാനങ്ങൾ വെള്ളിയാഴ്‌ചയും റദ്ദാക്കി. മാർച്ച് 31 വരെ തുർക്കിയയിലേക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുമുള്ള സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സൗജന്യമായി ടിക്കറ്റുകൾ റദ്ദാക്കാമെന്ന് ഇൻഡിഗോ അറിയിച്ചു.
വെള്ളിയാഴ്‌ച റൂട്ടിൽ ആകെ 17 വിമാനമാണ് സർവീസ് നടത്തിയത്. കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കാൻ യുഎഇയിൽ നിന്ന് സ്‌പൈസ്‌ജെറ്റ് സര്‍വ്വീസ് നടത്തും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ആകാസ എയർ കമ്പനികളും റൂട്ടിൽ സർവീസ് നടത്തുന്നു.
▪️ഇറാൻ യുദ്ധത്തിലേക്ക് ഇന്ത്യയെ വലിച്ചിഴക്കില്ല, പക്ഷേ നിസ്സംഗത പാലിക്കാനാവില്ലെന്ന് ശശി തരൂർ
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിലേക്ക് ഇന്ത്യയെ നേരിട്ട് വലിച്ചിഴക്കില്ലെങ്കിലും, ഈ സംഘർഷം രാജ്യത്തിനും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യാ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ കൺസൾട്ടിംഗ് എഡിറ്റർ രാജ്ദീപ് സർദേശായിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ പ്രതികരണം. എത്രയും വേഗം വെടിനിർത്തലിനായി സമ്മർദ്ദം ചെലുത്തുക എന്നതാകണം ന്യൂഡൽഹിയുടെ മുൻഗണനയെന്നും നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം ലഘൂകരിക്കേണ്ടത് ഇന്ത്യയുടെ താൽപ്പര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
▪️ബംഗാളിൽ വോട്ടർ പട്ടികയിൽ പേരില്ല ; 48 മണിക്കൂറിനിടെ 3 ആത്മഹത്യയും ഒരു ഹൃദയാഘാതവും
പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുനഃപരിശോധനയെ (എസ്ഐആർ) ചുറ്റിപ്പറ്റിയുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച പ്രാഥമിക “അന്തിമ” വോട്ടർ പട്ടികയിൽ തങ്ങളുടെ പേര് “പരിശോധനയിൽ” എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി അറിഞ്ഞതിനെ തുടർന്ന് 48 മണിക്കൂറിനിടെ 3 ആത്മഹത്യയും ഒരു ഹൃദയാഘാതവും
ഇവരുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമായി.
ഹസേര ബീബി (43), റഫീഖ് അലി ഗാസി (44), ഗൗരംഗോ ദേ (62) എന്നിവർ സ്വയം ജീവനൊടുക്കിയപ്പോൾ പെട്ടെന്നുണ്ടായ ഷോക്കിലാണ് കൃഷ്ണ പാൽ (65) മരിച്ചത്.
പരിശോധനാ നടപടിക്കിടെ ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടും തങ്ങളുടെ വോട്ടർ നില ശരിവച്ചിട്ടില്ലെന്ന് അറിഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു മൂന്നു പേരും.
തന്റെ പേര് ഇപ്പോഴും പരിശോധനയിൽ തന്നെയാണെന്ന് അറിഞ്ഞതോടെ അവൾ മാനസികമായി തകർന്നു വിഷം കഴിക്കുകയായിരുന്നു,” ഹസേര ബീബിയുടെ ബന്ധു പറഞ്ഞു.
സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിന് വോട്ടർമാരെ “പരിശോധനയിൽ” എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ വോട്ടർ പട്ടിക പുനഃപരിശോധന പ്രക്രിയയെ കുറിച്ചുള്ള വിമർശനങ്ങളും വീണ്ടും ശക്തമാവുകയാണ്. 60 ലക്ഷത്തോളം പേരാണ് “പരിശോധനയിൽ” എന്ന കാറ്റഗറിയിൽ ഉള്ളത്. ഇതിൽ മഹാഭൂരിഭാഗവും മാൽഡ, മുർശിദാബാദ്, നോർത്ത് 24 പരഗാന, സൗത്ത് 24 പരഗാന തുടങ്ങി മുസ്‌ലിം ജനസംഖ്യ അധികമുള്ള ജില്ലകളിൽ നിന്നുള്ളവരാണ്.
🔹വിദേശ വാർത്തകൾ
▪️ഇറാന്‍ വീണ്ടും മിസൈല്‍ വിക്ഷേപിച്ചതായി ഇസ്രായേല
ഇറാന്‍ വീണ്ടും ആക്രമണം ശക്തമാക്കിയതായി ഇസ്രായേല്‍. ഇറാനില്‍ നിന്നും പുതിയൊരു മിസൈല്‍ തരംഗം വരുന്നുണ്ടെന്നും പ്രതിരോധ സംവിധാങ്ങള്‍ സജ്ജമായതായും ഇസ്രായേല്‍ അറിയിച്ചു. മിസൈല്‍ പതിക്കാന്‍ സാധ്യതയുള്ള മേഖലയിലെ ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാണെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.
▪️‘ശത്രുവിനെ തകർക്കുന്ന കൂറ്റൻ മിസൈൽ’; ഭീഷണിസന്ദേശം: ഖമനയിയുടെ എക്സ് അക്കൗണ്ട് ഇപ്പോഴും സജീവം
ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു ശേഷവും അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ട് സജീവം. ഇസ്രയേലിനെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശമാണ് ഖമനയിയുടെ ഔദ്യോഗിക അക്കൗണ്ടിൽ ഏറ്റവും ഒടുവിലായി പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം നിങ്ങള്‍ക്ക് നിരാശയുണ്ടാക്കുന്നതായിരിക്കും’–എന്നാണ് പോസ്റ്റ്. ഇറാന്റെ മിസൈൽ ശക്തി കാണിക്കുന്ന മൂന്ന് ചിത്രങ്ങൾ ചേർത്താണ് എക്സിൽ ഈ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.
▪️50 യുദ്ധവിമാനങ്ങള്‍; ഇറാന്റെ ഹൃദയഭാഗത്ത് ഇസ്രയേൽ ആക്രമണം, ഖമനേയിയുടെ ഭൂഗർഭ ബങ്കർ തകർത്തു
തെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിക്കായി നിർമ്മിച്ച അതീവ സുരക്ഷയുള്ള ഭൂഗർഭ ബങ്കറുകൾ തകർത്ത് ഇസ്രയേൽ വ്യോമസേന. വെള്ളിയാഴ്ച പുലർച്ചെ നടന്ന മിന്നലാക്രമണത്തിൽ ഏകദേശം 50 യുദ്ധവിമാനങ്ങളാണുണ്ടായിരുന്നത്. ഇസ്രയേൽ മിലിട്ടറി ഇന്റലിജൻസും മൊസാദും നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. തെഹ്‌റാനിലെ ഭരണകൂട ആസ്ഥാനത്തിന് താഴെ നിർമ്മിച്ചിരുന്ന ബങ്കർ ഖമനേയിയുടെ അടിയന്തര സൈനിക നീക്കങ്ങൾക്കായുള്ള സുരക്ഷിത താവളമായിരുന്നു. ഖമനേയി കൊല്ലപ്പെട്ടതിന് ശേഷം മറ്റ് ഉന്നത ഉദ്യോഗസ്ഥർ ഇത് പ്രവർത്തന കേന്ദ്രമാക്കിയിരുന്നു.
നഗരഹൃദയത്തിലെ തെരുവുകളോളം വ്യാപിച്ചുകിടക്കുന്ന ഈ ബൃഹത്തായ ബങ്കർ സമുച്ചയം വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് ഇറാൻ വികസിപ്പിച്ചെടുത്തത്. ബങ്കർ തകർന്നതോടെ ഇറാന്റെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനം തകരാറിലായതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. അതേസമയം, സമുദ്രമേഖലയിലും കനത്ത പ്രത്യാക്രമണങ്ങൾ നടന്നു. ഇറാന്റെ അത്യാധുനിക ഡ്രോൺ വിമാനവാഹിനി കപ്പലായ ഐആർഐഎസ് ഷാഹിദ് ബാഘേരി യുഎസ് ആക്രമണത്തിൽ തകർന്നു. നിലവിലെ കണക്കുകൾ പ്രകാരം ഇറാനിൽ മാത്രം 1,230 പേർ ഈ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്."
▪️ഇന്ത്യ, ചൈന കപ്പലുകൾ ഹോർമുസിൽ തടയില്ല
തെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് എണ്ണ, വാതക കയറ്റുമതിയെ തടസ്സപ്പെടുത്തുകയും ആഗോള വിപണികളെ അസ്ഥിരപ്പെടുത്തുകയും ചെയ്‌ത സാഹചര്യത്തിൽ ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കപ്പലുകള്‍ തടയില്ലെന്ന് വെളിപ്പെടുത്തി ഇറാന്‍. അമേരിക്ക, ഇസ്രയേൽ, യൂറോപ്പ്, ഇവരുടെ പാശ്ചാത്യ സഖ്യകക്ഷികൾ എന്നിവരുടെ കപ്പലുകള്‍ക്കാണ് വിലക്കെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ വ്യക്തമാക്കി. പാശ്ചാത്യേതര രാജ്യങ്ങൾക്ക് ഇപ്പോഴും ഈ കടലിടുക്കിലൂടെ കപ്പലുകൾ കൊണ്ടുപോകാൻ കഴിഞ്ഞേക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയിലേക്കുള്ള നിരവധി എണ്ണ ടാങ്കറുകള്‍ ഹോര്‍മൂസിന് സമീപം കുടുങ്ങിക്കിടക്കുകയാണ്. ഇറാന് ചുറ്റുമുള്ള രാജ്യങ്ങളിലെ യുഎസ് ആസ്‌തികൾ ലക്ഷ്യമിട്ട് ആക്രമിക്കുന്നതിനൊപ്പമാണ് കടലിടുക്കില്‍ പ്രവേശിക്കുന്ന പാശ്ചാത്യ കപ്പലുകള്‍ കത്തിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചത്. ലോകത്തില 20 ശതമാനം എണ്ണ കൈമാറ്റം നടക്കുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇതിൽ ഏറ്റവും കൂടുതൽ കപ്പലുകളെത്തുന്നത് ഇന്ത്യയിലേക്കും ചൈനയിലേക്കുമാണ്. നാവിക പാത അടച്ചതോടെ ഏഷ്യയിലെ രാജ്യങ്ങളും കടുത്ത എണ്ണ പ്രതിസന്ധി നേരിടുകയാണ്.
▪️ലെബനനില്‍ കൂട്ട പലായനം
ജനീവ: ഇസ്രയേല്‍–അമേരിക്ക സഖ്യം രൂക്ഷമായ ആക്രമണം തുടരുന്ന ലെബനനിൽ ലക്ഷത്തോളം പേര്‍ പലായനം ചെയ്‌തെന്നും പതിനായിരക്കണക്കിന് സിറിയൻ അഭയാർഥികൾ അതിർത്തി കടന്ന് തിരികെ പോയെന്നും യു എൻ അഭയാർഥി ഏജൻസി. മേഖലയില്‍ "വൻ പ്രതിസന്ധി' നിലനില്‍ക്കുകയാണെന്നും യുഎൻഎച്ച്സിആർ വെളിപ്പെടുത്തി. സംഘർഷത്തിന്റെ ആദ്യ നാളുകളിൽ ഇറാനിൽ ഒരു ലക്ഷത്തോളംപേര്‍ കുടിയിറക്കപ്പെട്ടു.
സഹായം അഭ്യർഥിച്ച് ഇറാനികളിൽ നിന്ന് ദിനംപ്രതി നൂറുകണക്കിന് ഫോൺകോളുകൾ യുഎൻഎച്ച്സിആർ ജീവനക്കാർക്ക് ലഭിക്കുന്നു.
തെക്കൻ ലെബനനിലും ബെയ്‌റൂട്ടിന്റെ ചില ഭാഗങ്ങളിലും ഇസ്രായേൽ വന്‍തോതില്‍ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളെയാണ് ഒഴിയാന്‍ നിര്‍ബന്ധിക്കുന്നത്. ഗുരുതര ആശങ്ക ഉയര്‍ത്തുന്ന നീക്കമാണിതെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി വോൾക്കർ ടർക്ക് പറഞ്ഞു.
▪️ആക്രമണങ്ങളിൽ നിന്ന് പിന്മാറണം: യുഎന
ജനീവ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ഒഴിവാക്കാൻ ഇറാനും യുഎസ്– ഇസ്രയേൽ സഖ്യവും ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്ന് ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ കമീഷന്‍ മേധാവി വോൾക്കർ ടർക്ക്. സമാധാനത്തിന് അവസരം നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
യുഎസും ഇസ്രായേലും നടത്തുന്ന സംയുക്ത സൈനികാക്രമണം കാട്ടുതീ പോലെ പടരുകയാണെന്നും ഇതിന് അടിയന്തിരമായി തടയിടണമെന്നും അദ്ദേഹം പറഞ്ഞു. ‘ബോംബാക്രമണങ്ങളും കൊലപാതകവും തുടരുകയാണ്. ഇരുപക്ഷവും ആക്രമണം അവസാനിപ്പിക്കാൻ മുൻകൈയെടുക്കണം. സംഘർഷത്തിന് അയവ് വരുത്താൻ മറ്റു രാജ്യങ്ങളും പൂർണമായി ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
🔹കായികം
▪️സഞ്ജുവിന്റേത് പിഴവുകളില്ലാത്ത ബാറ്റിങ് പ്രദർശനം, ഷോട്ടുകൾ അതിഗംഭീരം: പുകഴ്ത്തി സുനിൽ ഗാവസ്കർ
മുംബൈ∙ ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി നേടി ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായ സഞ്ജു സാംസണിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഏഴു റൺസ് വിജയം സ്വന്തമാക്കി, ഇന്ത്യ ഫൈനലിൽ കടന്നതോടെയാണ് ടോപ് സ്കോററും കളിയിലെ താരവുമായ സഞ്ജുവിന്റെ പ്രകടനത്തെ ഗാവസ്കർ വാഴ്ത്തിയത്. മുൻപ് സഞ്ജുവിന്റെ തുടർ പരാജയങ്ങളിൽ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നയാളാണു ഗാവസ്കർ. ബാറ്റിങ് കാണുമ്പോൾ സഞ്ജു മറ്റൊരു സ്ഥലത്താണു ബാറ്റു ചെയ്യുന്നതെന്നു തോന്നുമെന്നാണ് ഗാവസ്കറുടെ പ്രതികരണം.
▪️വനിതാദിനത്തിൽ വനിതാ ഫുട്ബാൾ ടൂർണമെന്റ്
തിരുവനന്തപുരം: വനിതാ ദിനത്തെ വേറിട്ടൊരു ഫുട്ബാൾ ടൂർണമെന്റിലൂടെ വരവേൽക്കാനൊരുങ്ങി യംഗ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്‌റ്റർ.ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മുതൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഥമ കൊമ്പൻസ് - നിർഭയ കപ്പ് ഫ്ലഡ് ലൈറ്റ് വനിത ഫുട്ബാൾ ടൂർണമെന്റിൽ പ്രമുഖ സ്ഥാപനങ്ങളുടെ ടീമുകൾ അണി നിരക്കും. റോളിംഗ് സബ്സ്റ്റിറ്റ്യൂഷനായി ടീം അംഗങ്ങളുടെ സഹോദരിമാർക്കും മക്കൾക്കും സുഹൃത്തുകൾക്കും പങ്കെടുക്കാം.
വാർത്തകൾക്കായി സന്ദർശിക്കൂ...
www.nrws99kerala.in
9746350099
പ്രധാന വാർത്തകൾ 05/03/2026
*NEWS 99 KERALA*
പ്രഭാത വാർത്തകൾ
2026
മാർച്ച് 05 വ്യാഴം
1447 റമളാൻ 15
1201 കുംഭം 21
🔹പ്രധാന വാർത്തകൾ
▪️ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പലിന് നേരെ ആക്രമണം; 87 പേർ കൊല്ലപ്പെട്ടു 32 പേരെ രക്ഷപ്പെടുത്തി
ഇറാന്റെ യുദ്ധക്കപ്പൽ ഐആർഐഎസ് ദേനയെ ആക്രമിച്ചു കടലിൽ മുക്കിയെന്നു സ്ഥിരീകരിച്ച് യുഎസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത് ആണ്, ദേനയെ ടോർപിഡോ ഉപയോഗിച്ച് ആക്രമിച്ചത് യുഎസ് അന്തർവാഹിനിയാണെന്നു സ്ഥിരീകരിച്ചത്. ഇന്ത്യൻ നാവികസേന ആതിഥ്യം വഹിച്ച മിലൻ നാവികാഭ്യാസത്തിൽ പങ്കെടുത്ത് വിശാഖപട്ടണത്തുനിന്നു മടങ്ങുകയായിരുന്ന, ഫ്രിഗേറ്റ് ക്ലാസ് യുദ്ധക്കപ്പലായ ഐആർഐഎസ് ദേനയാണ് ശ്രീലങ്കൻ തീരത്തിനു സമീപം രാജ്യാന്തര സമുദ്രാതിർത്തിയിൽ വച്ച് ആക്രമിക്കപ്പെട്ടത്.
കപ്പൽ ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടുവെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. 110 നാവികരെ കാണാതായതായി വിവരമുണ്ടായിരുന്നു. മുങ്ങിയ കപ്പലിൽനിന്ന് 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയെന്ന് ലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത് പറഞ്ഞിരുന്നു.
▪️ഹോർമുസ് കടലിടുക്കിലേക്ക് കടക്കാൻ ശ്രമിച്ച കപ്പൽ ആക്രമിച്ച് ഇറാൻ; ആഗോള ആശങ്ക ഉയരുന്നു
മധ്യപൂർവ്വേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഹോർമൂസ് കടലിടുക്കിലൂടെ പ്രവേശിക്കാൻ ശ്രമിച്ച കപ്പലിനെതിരെ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിൽ ഒന്നായ ഈ കടലിടുക്കിൽ ഉണ്ടായ സംഭവം ആഗോള തലത്തിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യം ഗുരുതരമാകുന്നതിനാൽ സമുദ്രഗതാഗതവും എണ്ണവിതരണവും പ്രതികൂലമായി ബാധിക്കാമെന്ന ആശങ്ക ശക്തമാകുകയാണ്.
▪️ഇറാനെതിരായ യുഎസിന്റെ യുദ്ധം അവസാനിപ്പിക്കാനായി സെനറ്റിൽ കൊണ്ടുവന്ന പ്രമേയം പൊളിഞ്ഞു
ഇറാനെതിരായ യുഎസിന്റെ യുദ്ധം അവസാനിപ്പിക്കാനായി സെനറ്റിൽ കൊണ്ടുവന്ന പ്രമേയം പൊളിഞ്ഞു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെതന്നെ സെനറ്റർ റാൻഡ് പോളും ഡെമോക്രാറ്റ് സെനറ്റർ ടിം കെയിനും ചേർന്നായിരുന്നു ബിൽ അവതരിപ്പിച്ചത്. ഇവർ 47 വോട്ടുനേടിയപ്പോൾ ബില്ലിനെ എതിർത്തത് 53 പേർ. ഡെമോക്രാറ്റ് സെനറ്ററായ ജോൺ ഫെറ്റർമനും ബില്ലിനെ എതിർത്തു. കുറഞ്ഞത് 50 പേർ പിന്തുണച്ചാലേ ബിൽ പാസാകുമായിരുന്നുള്ളൂ. ഇതോടെ, ഇറാനെതിരായ പോരാട്ടം കൂടുതൽ രൂക്ഷമാക്കാൻ ഇനി ട്രംപിന് കഴിയും.
▪️ഇറാനിൽ ഇസ്രയേൽ ഇട്ടത് 5,000 ബോംബുകൾ; അരാംകോയെ ലക്ഷ്യമിട്ട് വീണ്ടും ഇറാൻ ഡ്രോൺ
ദുബായ് ∙ ഇറാൻ വ്യോമമേഖലയിൽ കടന്ന് 5,000 ബോംബിട്ടതായി ഇസ്രയേൽ സേന അവകാശപ്പെട്ടു. ഇറാനിലെ 2000 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി യുഎസും അറിയിച്ചു. തിരിച്ചടിയായി ഇറാൻ 500 ബാലിസ്റ്റിക് മിസൈലുകളും രണ്ടായിരം ഡ്രോണുകളും തൊടുത്തതായി യുഎസ് നേവി അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ അരാംകോയുടെയുടെ എണ്ണ ശുദ്ധീകരണശാലയായ റാസ് തനുറയിൽ ഇന്നലെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. രണ്ടാം വട്ടമാണ് അരാംകോക്കുനേരെ ആക്രമണം. ഉൽപാദനത്തിനു തടസ്സമില്ല. തിങ്കളാഴ്ച സൗദിയിലെ സിഐഎ താവളത്തിലും ഇറാൻ ഡ്രോൺ പതിച്ചതായി സ്ഥിരീകരിച്ചു.
▪️ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ; കുവൈത്ത് തീരത്ത് സ്ഫോടനം, കടലിൽ എണ്ണ പരക്കുന്നു
ദോഹ∙ കുവൈത്ത് തീരത്ത് സ്ഫോടനം. മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പലിൽ സ്ഫോടനമുണ്ടായത്. ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോർട്ടുണ്ട്. കപ്പലിലുള്ളവർ സുരക്ഷിതരാണ്.
ദോഹയിലെ യുഎസ് എംബസിക്ക് അടുത്ത് താമസിക്കുന്നവരെ ഖത്തർ ഒഴിപ്പിക്കുന്നു. താൽക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഒഴിപ്പിക്കുന്നവർക്ക് താമസ സൗകര്യം ഒരുക്കും.
▪️നാറ്റോ പോരാട്ടത്തിലേക്ക്? തുർക്കിയിൽ ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ വെടിവെച്ചിട്ടതായി റിപ്പോർട്ട്
മധ്യപൂർവ്വേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ നാറ്റോ യുദ്ധരംഗത്തേക്ക് കൂടുതൽ സജീവമായി ഇടപെടുന്നുവെന്ന സൂചനകൾ പുറത്തുവരുന്നു. തുർക്കിയുടെ വ്യോമാതിർത്തിക്ക് സമീപം എത്തിയതായി റിപ്പോർട്ട് ചെയ്ത ഇറാന്റെ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായാണ് ബുധനാഴ്ച പുറത്തുവന്ന വിവരം. സംഭവത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ ആശങ്കാജനകമായിരിക്കുകയാണ്.
ഇറാനും അമേരിക്ക-ഇസ്രായേലും തമ്മിലുള്ള നിലവിലുള്ള സംഘർഷത്തിൽ നാറ്റോ അംഗരാജ്യം നേരിട്ട് പങ്കെടുക്കുന്നത് ഇതാദ്യമാണ് . ഇറാന്റെ അയൽരാജ്യമായ തുർക്കി, യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചിരുന്നു. സംഭവത്തെത്തുടർന്ന്, സംഘർഷം കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന് തുർക്കി എല്ലാ കക്ഷികൾക്കും മുന്നറിയിപ്പ് നൽകി.
🔹കേരള വാര്‍ത്തകൾ
▪️സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം
സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം.
മാർച്ച് 5 മുതൽ 27 വരെ ഹയർ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നടക്കും. രണ്ടാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 28 വരെയാണ്. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും. സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.
3,031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും.
▪️ഡോക്ടമാരുടെ സമരം ഒരാഴ്ചത്തേക്ക് മാറ്റി; ഒപി പുനരാരംഭിക്കും
18 മാസത്തെ ശമ്പളക്കുടിശിക ഇപ്പോൾ തന്നെ അനുവദിക്കാനുള്ള നടപടികൾ എടുക്കാമെന്നും ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങൾക്ക് അനുസരിച്ച് നൽകാമെന്നും ആരോഗ്യവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകിയതിനെത്തുടർന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തി വന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചതായി കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. ഒപി, അധ്യയനം, ശസ്ത്രക്രിയകൾ എന്നിവ പുനരാരംഭിക്കുമെന്നും അറിയിച്ചു. മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമായിരുന്നു ചർച്ച.
▪️റംസാൻ പ്രമാണിച്ച് സപ്ലൈകോയുടെ 'റംസാൻ നിലാവ്' കിറ്റ്; 15 ഇനങ്ങൾ 786 രൂപയ്ക്ക്
റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കിറ്റ് ഉപഭോക്താവിന് 786 രൂപയ്ക്ക് നല്കും. ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കൻ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50g കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, ഏലക്കായ 20 ഗ്രാം, അണ്ടിപ്പരിപ്പ് 50g എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 20 വരെയാണ് ഈ ഓഫർ ഉള്ളത്.
▪️ആശങ്കയൊഴിയാതെ ആകാശം: വിമാനങ്ങൾ പലതും റദ്ദാക്കി
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ 31 വിമാന സർവീസുകൾ റദ്ദാക്കി. എത്തിച്ചേരേണ്ട 16 വിമാനങ്ങളും ഇവിടെ നിന്നു പുറപ്പെടേണ്ട 15 വിമാനങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
വിവിധ ഗൾഫ് നാടുകളിലേക്കു കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്നലെ പുറപ്പെടേണ്ട 21 സർവീസുകളും ഇന്നു പുറപ്പെടേണ്ട 13 സർവീസുകളും നാളെ പുറപ്പെടാനുള്ള 6 സർവീസുകളും റദ്ദാക്കി.
▪️പശ്ചിമേഷ്യയിലെ സംഘർഷം; കൂടുതൽ വിമാനങ്ങൾ സർവ്വീസ് നടത്തി
നെടുമ്പാശേരി: കൊച്ചിയിൽനിന്ന് ഇന്നലെ വിവിധ ഗൾഫ് മേഖലകളിലേക്ക് 8 വിമാന സർവീസുകൾ നടത്തി. കൊച്ചിയിലേക്ക് 6 വിമാനങ്ങൾ സർവീസ് നടത്തി. ഫുജൈറ, മസ്കത്ത്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നായിരുന്നു കൊച്ചിയിലേക്കുള്ള സർവീസുകൾ. ഇന്നലെ കൊച്ചിയിലേക്കു മസ്കത്തിൽനിന്നു മാത്രം 6 സർവീസുകൾ ഉണ്ടായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് മൂന്നും ഒമാൻ എയർ രണ്ടും ഇൻഡിഗോ ഒന്നും സർവീസ് നടത്തി.
കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്നലെ 5 വിമാനങ്ങൾ രാജ്യാന്തര സർവീസുകൾ നടത്തി. ക്വാലലംപുർ, മസ്കത്ത്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കായിരുന്നു സർവീസുകൾ.
കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത് സർവീസ് പുനരാരംഭിച്ചു. എന്നാൽ, മറ്റു സർവീസുകളൊന്നും നടന്നില്ല. ഇന്നും മസ്കത്ത് സർവീസ് മാത്രം നടക്കും.
▪️ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു
കൊല്ലം: ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരണപ്പെട്ടു. കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പള്ളിൽ ക്ഷേത്രത്തിനു സമീപം സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്. ഹരികൃഷ്ണനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരുത്തടി കന്നിമേൽച്ചേരി മരോട്ടിമൂട്ടിൽ സുനിൽകുമാർ (58), മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51) എന്നിവരെയാണു ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. മറ്റു പ്രതികൾ ഒളിവിലാണ്. ഇവരിൽ ചിലർക്കു രാഷ്ട്രീയ ബന്ധമുണ്ടെന്നാണു സൂചന.
▪️സ്വയം ചിതയൊരുക്കി ജീവനൊടുക്കിയ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു
നെയ്യാറ്റിൻകര ∙ ഭർത്താവിന്റെ രോഗാവസ്ഥയിൽ മനം നൊന്ത് ചിതയൊരുക്കി ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭർത്താവ് നെയ്യാറ്റിൻകര വ്ലാങ്ങാമുറി തിരുമംഗലം അരുൺ കോട്ടേജിൽ കെഎസ്ആർടിസി റിട്ട. എടിഒ: കെ.ക്രിസ്തുദാസ് (77) മരിച്ചു. മിനിയാന്നു രാവിലെയായിരുന്നു ഭാര്യ പി.നളിനകുമാരിയുടെ (65) അന്ത്യം. വീട്ടുവളപ്പിൽ ഇരുവരുടെയും സംസ്കാരം നടത്തി.
▪️വേങ്ങര വലിയോറയിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം: വേങ്ങര വലിയോറയിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.ഓട്ടോയിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന സ്കൂൾ വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.. വലിയോറ പാണ്ടികശാല സ്വദേശി ഇസ്മായിലിന്റെ മകൻ മുഹമ്മദ് റിസ്‌വാൻ (12) ആണ് മരണപ്പെട്ടത്.
🔹ദേശീയ വാർത്തകൾ
▪️മുഖ്യമന്ത്രി പദവി കാലം തീരുമാനിക്കും; പാർട്ടിയിൽ വിപ്ലവത്തിന് ഉദ്ദേശമില്ലെന്ന് ഡി കെ ശിവകുമാർ
കർണാടകയിൽ കോൺഗ്രസ് ഭരണത്തിനുള്ളിലെ നേതൃമാറ്റ ചർച്ചകൾ സജീവമാകുന്നതിനിടെ, മുഖ്യമന്ത്രി പദവി സംബന്ധിച്ച കാര്യങ്ങൾ കാലം തീരുമാനിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.
പദവിക്കായി പാർട്ടിയിൽ ഒരു 'വിപ്ലവത്തിന്' (Kranti) തനിക്ക് ഉദ്ദേശമില്ലെന്നും താൻ അങ്ങേയറ്റം ക്ഷമയോടെയാണ് കാര്യങ്ങളെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷൻ കൂടിയായ ശിവകുമാർ ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
▪️തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിൽ കോൺഗ്രസ് 28 സീറ്റുകൾ
2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഡിഎംകെ ഒരുങ്ങുകയാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ, ഡിഎംകെ 21 പാർട്ടികളെ ഉൾപ്പെടുത്തി ഒരു വലിയ സഖ്യം രൂപീകരിച്ചു. കോൺഗ്രസ് വീണ്ടും ഈ സഖ്യത്തിന്റെ ഭാഗമാണ്, 28 സീറ്റുകളിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. സെൽവപെരുന്തഗൈയും തമ്മിൽ ഇന്ന് ഒരു നിർണായക കൂടിക്കാഴ്ച നടന്നു. ഇതോടെ മണ്ഡല വിഭജനത്തിനും അന്തിമരൂപമായി.
ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള ധാരണയുടെ ഭാഗമായി, തമിഴ്‌നാട്ടിലെ 28 നിയമസഭാ സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെന്ന് തീരുമാനിച്ചു. കൂടാതെ, വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റും നൽകി.
▪️ജനനായകൻ’ റിലീസ് വൈകുന്നു; ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്
തമിഴ് സൂപ്പർതാരം വിജയിയുടെ പുതിയ ചിത്രം ‘ജനനായകൻ’ പ്രഖ്യാപിച്ച നാളുമുതൽ തന്നെ വലിയ ചർച്ചകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വൈകുന്നതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ മൗനം വെടിഞ്ഞ് വിജയ് എത്തിയിരിക്കുകയാണ്.
ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ച സമയത്ത് തന്നെ പിന്തുണച്ചവർക്ക് നന്ദി പറയുകയും തുടർന്ന് ശക്തമായ ഒരു മുന്നറിയിപ്പ് നൽകുകയും ചെയ്തു. “ജന നായകൻ എന്ന സിനിമയുടെ റിലീസ് സമയത്ത് നിരവധി പേർ പിന്തുണ പ്രഖ്യാപിച്ചു. നമ്മുടെ മുഖ്യമന്ത്രി പോലും പിന്തുണ പ്രഖ്യാപിച്ചു. അതിന് ഞാൻ അവരോട് നന്ദി പറയുന്നു. നിങ്ങൾക്ക് എന്നെ നിശബ്ദനാക്കാൻ ശ്രമിക്കാം, പക്ഷേ എല്ലാ വീട്ടിലെയും എല്ലാ വിജയ്‌യെയും നിശബ്ദരാക്കാൻ കഴിയില്ല. അവർ ഇതിനകം തന്നെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.
▪️ഇടതുവശത്തേക്കു ചെരിഞ്ഞു, ബ്ലാക്ബോക്സിന്റെ ചിത്രങ്ങളില്ല; അജിത്തിന്റെ മരണത്തിൽ ദുരൂഹത?
മുംബൈ: ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ മരിച്ച വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടിൽ പൊരുത്തക്കേടുകളുണ്ടെന്ന് എൻസിപി (ശരദ്) എംഎൽഎ രോഹിത് പവാർ.
‘‘വിമാനം മരത്തിലിടിച്ചു വീണെന്നാണു റിപ്പോർട്ട്. എന്നാൽ, പരിസരത്തു കുറ്റിച്ചെടികൾ മാത്രമാണുള്ളത്. വിമാനം വലതുവശത്തേക്കു ചെരിഞ്ഞെന്നാണു റിപ്പോർട്ടിലുള്ളതെങ്കിലും ഇടതുവശത്തേക്കു ചെരിയുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. എൻജിൻ കാലാവധി കഴിഞ്ഞിട്ടും വിമാനം 3,000 മണിക്കൂർ അധികമായി യാത്ര ചെയ്തിട്ടുണ്ട്. ചെറിയ ദൂരമായിട്ടും ടാങ്ക് 95% നിറച്ചതിലും ദുരൂഹതയുണ്ട്. ബ്ലാക്ബോക്സിന്റെ ചിത്രങ്ങളും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ പേരും റിപ്പോർട്ടിലില്ല. അന്വേഷണം സിബിഐക്കു വിടുകയും രാജ്യാന്തര ഏജൻസികളുടെ സഹായം തേടുകയും വേണം’’– രോഹിത് ആവശ്യപ്പെട്ടു. യശ്വന്ത് റാവു ചവാൻ സെന്ററിൽ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
▪️വിജയ് നയിച്ച റാലിയിൽ അപകടം; 6 പേർക്ക് പരുക്ക്
ചെന്നൈ∙ നടനും ടിവികെ നേതാവുമായ വിജയ് നയിച്ച റാലിയിൽ അപകടം. തഞ്ചാവൂരിൽ നടന്ന റാലിക്കിടെയുണ്ടായ അപകടത്തിൽ 2 സ്ത്രീകളടക്കം 6 പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണു വിവരം.
നടന്റെ വാഹനത്തെ പ്രവർത്തകർ ഇരുചക്ര വാഹനത്തിൽ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന വാഹനത്തെ സ്കൂട്ടർ ഇടിക്കുകയും മറിയുകയുമായിരുന്നു.
🔹വിദേശ വാർത്തകൾ
▪️യുദ്ധം അഞ്ചാം ദിനത്തിലേക്ക്: പശ്ചിമേഷ്യ കത്തുന്നു; എണ്ണവിലയിൽ വൻ വർധന
പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച സൈനിക നീക്കങ്ങളെത്തുടർന്ന് മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. 500-ലധികം ബാലിസ്റ്റിക് മിസൈലുകളും 2,000-ഓളം ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ ശക്തമായി തിരിച്ചടിച്ചു. എന്നാൽ ഇസ്രയേലിന്‍റെ 'അയൺ ഡോം' പ്രതിരോധ സംവിധാനം ഭൂരിഭാഗം മിസൈലുകളെയും ആകാശത്തുവെച്ച് തന്നെ തകർത്തു. ഇസ്രയേലിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, ഇസ്രായേലിന്‍റെ ആക്രമണത്തിൽ ഇറാനിൽ 2000 ത്തോളം പേർ കൊല്ലപ്പെട്ടു. യുദ്ധത്തിൽ ആറ് അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
▪️തുര്‍ക്കിയിലേക്ക് ഇറാന്‍ തൊടുത്ത മിസൈല്‍ തകര്‍ത്തു
തുര്‍ക്കിയിലേക്ക് ഇറാന്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ നാറ്റോ എയര്‍ ഡിഫന്‍സസ് തകര്‍ത്തു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായില്ല. ഇറാക്കിന്‍റെയും സിറിയയുടെയും വ്യോമമേഖല പിന്നിട്ടാണു മിസൈല്‍ തുര്‍ക്കിയുടെ വ്യോമമേഖലയിലെത്തിയത്. നാറ്റോ അംഗമാണു തുര്‍ക്കി.
▪️അധിനിവേശ അനുകൂലികൾ ശത്രുക്കൾ: ഇറാൻ
യുഎസ്-ഇസ്രയേൽ ആക്രമണത്തിന് അനുകൂലമായി സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവരെ ശത്രുക്കളായി കണ്ട് നടപടി സ്വീകരിക്കുമെന്ന് ഇറേനിയൻ ജുഡീഷൽ മേധാവി ഗോലം ഹൊസെയ്നി മൊഹ്സിനി. ഇറാൻ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശത്രുവുമായി ഏതെങ്കിലും വിധത്തിൽ സഹകരിക്കുന്നവരെ ശത്രുക്കളായി കണക്കാക്കും.
▪️ലബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ
ഇറാൻ അനുകൂല ഹിസ്ബുള്ള പോരാളികളുടെ താവളമായ തെക്കൻ ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. തെക്കൻ ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രേലി സേന നിർദേശം നല്കി. ഇസ്രയേൽ കരയുദ്ധത്തിനു തയാറെടുക്കുകയാണെന്നാണു റിപ്പോർട്ട്.
▪️ന്യായീകരിക്കാനാവാത്ത മരണക്കളി; അമേരിക്കയെ വിമർശിച്ച് വീണ്ടും സ്പെയിൻ
ഇറാനിലെ ഇസ്രയേൽ-യുഎസ് സൈനിക നടപടിയെ വീണ്ടും വിമർശിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ്. ന്യായീകരിക്കാനാവാത്തതും അപകടകരവുമായ സൈനിക ഇടപെടലാണിത്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ വച്ചുകൊണ്ടുള്ള മരണക്കളിയാണിതെന്നും (റഷ്യൻ റൗലറ്റ്) പെദ്രോ സാഞ്ചസ് പറഞ്ഞു. സ്പെയിനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് ചൊവ്വാഴ്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
▪️യുഎസിന്‍റെ രഹസ്യനീക്കം നിരീക്ഷിച്ച് നെതന്യാഹു, ഇറാനുമായി ചർച്ച നടത്തുന്നതായി സംശയങ്ങൾ; ട്രംപിനോട് വിശദീകരണം തേടി ഇസ്രയേൽ
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, അമേരിക്കൻ ഭരണകൂടം ഇറാനുമായി രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടോ എന്ന കാര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ് ഹൗസിനോട് വിശദീകരണം തേടിയതായി റിപ്പോർട്ട്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രതിനിധികൾ ഇറാനിയൻ ഉദ്യോഗസ്ഥരുമായി വെടിനിർത്തൽ സാധ്യതകളെക്കുറിച്ച് സംസാരിക്കുന്നതായി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് ഈ നീക്കം. അമേരിക്കൻ വാർത്താ മാധ്യമമായ 'ആക്സിയോസ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്.തിങ്കളാഴ്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച നെതന്യാഹു, ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള സന്ദേശ കൈമാറ്റങ്ങളോ ചർച്ചകളോ നടക്കുന്നുണ്ടോ എന്ന് ചോദ്യം ഉന്നയിച്ചു. ഇസ്രായേലിന്‍റെ യുദ്ധലക്ഷ്യങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് അമേരിക്ക ഏകപക്ഷീയമായി ഒരു വെടിനിർത്തൽ കരാറിലെത്തുമോ എന്ന ആശങ്കയാണ് ഇതിന് പിന്നിലെന്നാണ് സൂചന.
▪️ഗൾഫ് രാജ്യങ്ങളോട് സന്ധി സംഭാഷണത്തിനൊരുങ്ങി ഇറാൻ; 'മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നു, പരമാധികാരത്തെ മാനിക്കുന്നു'
ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളോട് സന്ധി സംഭാഷണത്തിനൊരുങ്ങി ഇറാൻ. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നുവെന്നും അമേരിക്കൻ - ഇസ്രായേൽ ആക്രമണത്തിന് മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്നും ഇറാൻ പറഞ്ഞു. മേഖലയുടെ സ്ഥിരതയ്ക്കായി ഒന്നിച്ചു നിൽക്കാമെന്നും ഇറാൻ പ്രസിഡന്റ് സൂദ് പെസഷ്കിയാൻ അറിയിച്ചു. നേരത്തെ, ഖത്തർ പ്രധാനമന്ത്രിയുമായും ഇറാൻ വിദേശകാര്യ മന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. ഖത്തറിന് നേരെയല്ല തങ്ങളുടെ ആക്രമണമെന്ന് ഇറാൻ അറിയിച്ചെങ്കിലും ഇറാന്റെ വാദങ്ങൾ തള്ളിയായിരുന്നു ഖത്തറിൻ്റെ മറുപടി. ഇറാൻ, ജനങ്ങളെ ആക്രമിച്ചുവെന്നും തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചുവെന്നും ഖത്തർ പ്രതികരിച്ചു.
▪️ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയുണ്ടാകില്ല; റഷ്യയിൽ നിന്നെത്തുന്നത് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലെ ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ സഹായ ഹസ്തവുമായി റഷ്യ. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുമെന്ന് റഷ്യ അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടതോടെയാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിതരായത്.
▪️താലിബാൻ കമാൻഡറെ പാക്കിസ്ഥാൻ വധിച്ചു
അഫ്ഗാൻ താലിബാൻ കമാൻഡർ ഖഹ്റമാൻ പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ തോർഖാം അതിർത്തിയിലായിരുന്നു ആക്രമണം. ഖഹ്റമാനൊപ്പം നിരവധി താലിബാൻകാരും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി വൈകി അതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നതിനിടെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നു. പാക് ഖൈബർ പഖ്തുൻഖ്വ പ്രവിശ്യക്കും അഫ്ഗാനിസ്ഥാനിലെ നംഗർഹാറിനും ഇടയിലുള്ള പ്രധാന അതിർത്തിയാണ് തോർഖാം.
▪️നേപ്പാളിൽ ഇന്നു പൊതുതെരഞ്ഞെടുപ്പ്
കാഠ്മണ്ഡു: ജെന്‍-സി പ്രക്ഷോഭങ്ങള്‍ക്കു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് നേപ്പാളില്‍ ഇന്നു നടക്കും. തിങ്കളാഴ്ച അര്‍ധരാത്രിയോടെ പ്രചാരണം അവസാനിച്ചിരുന്നു. ഇന്നു വൈകുന്നേരം അഞ്ചുവരെ വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ടാകുമെന്ന് ആക്‌ടിംഗ് ചീഫ് ഇലക്‌ഷന്‍ കമ്മീഷണര്‍ രാം പ്രസാദ് ഭണ്ഡാരി അറിയിച്ചു.
🔹കായികം
▪️ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനൽ മുംബൈ വാങ്കഡെയിൽ രാത്രി ഏഴിന്
ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ചിത്രം ഇന്നു തെളിയും. തുടർച്ചയായ രണ്ടാം ഫൈനൽ സ്വപ്നം കണ്ട് മെൻ ഇൻ ബ്ലൂ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. രാത്രി ഏഴിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം സെമി. ഇരുടീമും സെമിയിൽ ഏറ്റുമുട്ടുന്നത് (2022, 2024, 2026) ഇതു മൂന്നാം തവണ. എട്ടിനാണ് ഫൈനൽ.
▪️പ്രോട്ടീസിനെ തോൽപ്പിച്ച് ന്യൂസിലൻഡ് ഫൈനലിൽ
2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനൽ ബുധനാഴ്ച ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തിൽ ന്യൂസിലൻഡ് 9 വിക്കറ്റിന് വിജയിക്കുകയും ഫൈനലിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം നടന്നത്. ടോസ് നേടി ന്യൂസിലൻഡ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിന് 170 റൺസ് എന്ന വിജയലക്ഷ്യം വെച്ചു. മറുപടിയായി ന്യൂസിലൻഡ് 13-ാം ഓവറിൽ അത് മറികടന്നു.
ഫിൻ അലൻ അപരാജിത സെഞ്ച്വറി നേടി. സീഫെർട്ടും അർദ്ധസെഞ്ച്വറി നേടി. ഐസിസി കിരീടത്തിന്റെ നോക്കൗട്ട് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും കാലിടറി. ഈ വിജയത്തോടെ, മാർച്ച് 8 ന് അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിലേക്ക് ന്യൂസിലൻഡ് യോഗ്യത നേടി. വ്യാഴാഴ്ച ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയിയെ അവർ നേരിടും.
▪️ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ വുള്‍വ്‌സിനോട് പരാജയപ്പെട്ടു
വോള്‍വര്‍ ഹാംപ്ടണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വമ്പന്‍മാരായ ലിവര്‍പൂള്‍ എഫ്‌സിക്ക് വീണ്ടും കാലിടറി. വുള്‍വ്‌സിനെതിരായ മത്സരത്തില്‍ അവരുടെ മൈതാനത്താണ് മത്സരം നടന്നത്.
മത്സരത്തില്‍ ലിവര്‍ വലിയ ആധിപത്യം പുലര്‍ത്തിയെങ്കിലും ഒരേയൊരു തവണ മാത്രമാണ് പന്ത് വലയിലെത്തിച്ചത്. ഗോളില്ലാതെ തീര്‍ന്ന് ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ മൂന്ന് ഗോളുകളും വീണത്.
78-ാം മിനിറ്റില്‍ വുള്‍വ്‌സിനായി റോഡ്രിഗോ ഗോമസ് ഗോള്‍ നേടി മുന്നിലെത്തിച്ചു. അഞ്ച് മിനിറ്റിനകം സൂപ്പര്‍ താരം മുഹമ്മദ് സലയിലുടെ ലിവര്‍ തിരിച്ചടിച്ചു. പിന്നീട് സ്റ്റോപ്പേജ് സമയത്തായിരുന്നു വുള്‍വ്‌സിന്റെ വിജയഗോള്‍. ആന്‍ഡ്രെ ട്രിന്‍ഡാഡെ ആണ് ഗോള്‍ നേടിയത്.
〰️〰️〰️〰️〰️〰️
www.news99kerala.in
Call: 9746350099
ഇന്നത്തെ പ്രധാന വാർത്തകൾ 4-3-2026
NEWS 99 KERALAM
പ്രഭാത വാർത്തകൾ
മാർച്ച് 04 ബുധൻ
1447 റമളാൻ 14
1201 കുംഭം 20
🔹പ്രധാന വാർത്തകൾ
▪️ഇറാനിലെ സ്‌കൂളില്‍ ബോംബിട്ടത് അന്വേഷിക്കണം: ഐക്യരാഷ്ട്രസഭ
ഇറാനില്‍ പെണ്‍കുട്ടികളുടെ സ്‌കൂളില്‍ മിസൈലാക്രമണം നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന. യുഎസ്-ഇസ്രായേല്‍ സേനകള്‍ നടത്തിയ ആക്രമണത്തില്‍ 150 കുഞ്ഞുങ്ങള്‍ മരിച്ചെന്ന് യുഎന്നിലെ ഇറാന്‍ അംബാസഡര്‍ അലി ബഹ്‌റെയ്‌നി അറിയിച്ചിരുന്നു. ആക്രമണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫിസ് ഹൈക്കമ്മിഷണര്‍ വോള്‍വര്‍ തുര്‍ക്ക് നിര്‍ദേശിച്ചത്. സ്‌കൂളിനുനേരെയുണ്ടായ ആക്രമണം അത്യന്തം ഭീകരമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഓഫിസ് വക്താവ് രവീണ ഷംദാസാനി പറഞ്ഞു. എത്രമാത്രം മനുഷ്യത്വരഹിതവും ക്രൂരവും ഹീനവുമായ പ്രവര്‍ത്തിയാണ് ആക്രമണം നടത്തിയവര്‍ ചെയ്തതെന്ന് പിന്നീട് പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും വിളിച്ചുപറയുന്നുണ്ട്.
▪️ഖമേനിയുടെ ചരിത്രപരമായ അന്ത്യ കർമ്മങ്ങൾക്ക് ഇറാൻ ഒരുങ്ങുന്നു
കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ രാജ്യത്തെ ഏറ്റവും പുണ്യനഗരങ്ങളിലൊന്നിൽ സംസ്‌കരിക്കാൻ ഇറാൻ ഒരുങ്ങുന്നു, അദ്ദേഹത്തിന്റെ മരണത്തിന്റെ പ്രത്യാഘാതങ്ങൾ മേഖലയിലുടനീളം അലയടിക്കുന്നത് തുടരുകയാണ്.
അദ്ദേഹം ജനിച്ചതും പിതാവിനെ ആദരണീയമായ ഇമാം റെസ ദേവാലയത്തിൽ അടക്കം ചെയ്തതുമായ വടക്കുകിഴക്കൻ നഗരമായ മഷാദിൽ അദ്ദേഹത്തെ സംസ്‌കരിക്കാനാണ് ഇറാൻ ഒരുങ്ങുന്നത്.
36 വർഷക്കാലം ഇറാനെ നയിച്ച ഖമേനി, കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിനിടെ 86-ാം വയസ്സിൽ രക്തസാക്ഷിത്വം വഹിച്ചു.
▪️കടുപ്പിച്ച് റഷ്യ, യുദ്ധം ഉടൻ അവസാനിപ്പിക്കണം, ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ല; 'അമേരിക്ക ചർച്ചകൾക്ക് മുൻകയ്യെടുക്കണം'
പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കി. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ അമേരിക്ക മുൻകൈയെടുത്ത് ചർച്ചകൾക്ക് വഴിതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ എന്നും റഷ്യ മുന്നറിയിപ്പ് നൽകി.
▪️പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിനിടെ കെട്ടിടം തകർത്തെന്ന് ഇസ്രയേൽ; പഴയ കെട്ടിടമെന്നും യോഗസ്ഥലമല്ലെന്നും ഇറാൻ
ആയത്തുള്ള അലി ഖമനേയിയുടെ പകരക്കാരനായി പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഇറാൻ നേതാക്കൾ നടത്തിയ യോഗത്തിനിടെ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ. ഇറാനിലെ പ്രമുഖ നേതാക്കൾ യോഗം ചേർന്ന ക്യൂമിലെ കെട്ടിടം വ്യോമാക്രമണത്തിൽ തകർത്തെന്നാണ് ഇസ്രായേലിന്‍റെ അവകാശവാദം. അമേരിക്കൻ - ഇസ്രയേൽ സംയുക്താക്രമണത്തിൽ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പിൻഗാമിയെ നിശ്ചയിക്കാനായി ഇന്ന് അതീവ രഹസ്യമായ ചർച്ചകൾ പുരോഗമിക്കവെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ പറയുന്നത്. ഇറാനിലെ മതനേതാക്കളും ഭരണകർത്താക്കളും ഉൾപ്പെടുന്ന വിദഗ്ധ സമിതിയുടെ സുപ്രധാന കേന്ദ്രം ആക്രമണത്തിൽ തകർന്നെന്നും ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദം ഇറാൻ തള്ളിക്കളഞ്ഞു. ഇസ്രയേൽ തകർത്തു എന്നവകാശപ്പെടുന്നത് പഴയ കെട്ടിടമാണെന്നും ഇവിടെയല്ല പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി യോഗം ചേരുന്നതെന്നും ഇറാൻ പ്രതികരിച്ചു.
▪️മെഡിറ്ററേനിയനിലേക്ക് വിമാനവാഹിനിക്കപ്പൽ അയച്ച് ഫ്രാൻസ്
മിഡിൽ ഈസ്റ്റിലെ യുദ്ധം വ്യാപകമാകുന്നതിനനുസരിച്ച് ഫ്രാൻസ് തങ്ങളുടെ സൈനിക നിലപാട് മാറ്റുകയാണ്. സഖ്യകക്ഷികളുടെ ആസ്തികൾ സംരക്ഷിക്കാൻ സഹായിക്കുന്നതിനായി ബാൾട്ടിക് കടലിൽ നിന്ന് മെഡിറ്ററേനിയനിലേക്ക് മാറ്റാൻ ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനവാഹിനിക്കപ്പലായ ചാൾസ് ഡി ഗല്ലിനോട് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉത്തരവിട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
കപ്പലിന് ഫ്രിഗേറ്റുകളുടെ അകമ്പടിയും അതിന്റെ വ്യോമ വിഭാഗത്തിന്റെ പിന്തുണയും ഉണ്ടാകുമെന്ന് മാക്രോൺ പറഞ്ഞു. റാഫേൽ യുദ്ധവിമാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, വ്യോമ റഡാർ പ്ലാറ്റ്‌ഫോമുകൾ എന്നിവ ഇതിനകം തന്നെ ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
▪️പ്രവാസികൾക്ക് ആശ്വാസമേകാൻ എയർ ഇന്ത്യ, ബോയിങ് 777 പറന്നുയർന്നു
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 350 സീറ്റുകളുള്ള ബോയിങ് 777 വിമാനം മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. ഇന്ന് രാത്രി വൈകി ഡൽഹിയിൽ നിന്ന് ദുബായിലേക്ക് ബോയിങ് 787-9 വിമാനവും, മാർച്ച് നാലിന് പുലർച്ചെ മുംബൈയിൽ നിന്ന് ദുബായിലേക്ക് മറ്റൊരു വിമാനവും സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുടെ മടക്കയാത്ര സുഗമമാക്കുന്നതിനായി കൂടുതൽ വലിയ വിമാനങ്ങളാണ് എയർ ഇന്ത്യ ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്.
▪️കേരള വാര്‍ത്തകൾ
▪️മന്ത്രി വീണാ ജോർജിന്റെ സ്ഥാനാർഥിത്വം: സെക്രട്ടേറിയറ്റ് തീരുമാനം നിർണായകം
പത്തനംതിട്ട∙ മന്ത്രി വീണാ ജോർജിന്റെ സ്ഥാനാർഥിത്വത്തിൽ ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർണായകം. മന്ത്രി വീണാ ജോർജ് മൂന്നാമത് മത്സരിക്കുന്നതിൽ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന് എതിർപ്പുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഇക്കാര്യം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റിൽ ചർച്ചയായിരുന്നു.
നാളെയാണു സിപിഎം സംസ്ഥാന കമ്മിറ്റി.
▪️നാല് പേർക്ക് പുതുജീവനേകി 19കാരിയുടെ മടക്കം, ജാസ്ലിയ മരണത്തിലും മങ്ങാത്ത പുഞ്ചിരി ; സംസ്ഥാനത്ത് വീണ്ടും മരണാനന്തരം അവയവ ദാനം
വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി. എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ജാസ്ലിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ഇന്ന് പുലർച്ചെ 6.38ന് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാന സന്നദ്ധത അറിയിച്ചു.
▪️തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനുള്ള 50 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ്
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ പേരാവൂരില്‍ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലെന്നും മട്ടന്നൂരില്‍ നിന്നും കെ.കെ. ശൈലജയെ മാറ്റി തോല്‍ക്കുന്ന സീറ്റ് നല്‍കുന്നത് മാറ്റി നിര്‍ത്തുന്നതിന് തുല്യമാണെന്നും സതീശന്‍ പറഞ്ഞു. മാര്‍ച്ച് ഒന്നിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണു കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ആ സാഹചര്യത്തില്‍ മുന്‍കൂട്ടി സ്ഥാനാര്‍ഥികളെ തീരുമനിക്കേണ്ട കാര്യമില്ല. നാളെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ആദ്യ ഘട്ടത്തിലെ 50 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. മൂന്നോ നാലോ ദിവസം കഴിഞ്ഞാണെങ്കില്‍ 60 സ്ഥാനാര്‍ഥികളെ വരെ പ്രഖ്യാപിക്കാനാകും. ഡല്‍ഹിയില്‍ പോയി പത്തും പതിനഞ്ചും ദിവസമെടുത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന രീതി ഇക്കുറി ഉണ്ടാകില്ലെന്നും സതീശന്‍ വ്യക്തമാക്കി.
▪️പുണ്യം പൊങ്കാല നിവേദ്യം; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്, ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം
തിരുവനന്തപുരത്തെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. ഉച്ച തിരിഞ്ഞ് 2.15 ആയതോടെ പൊങ്കാലയുടെ നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. നഗരത്തിലെമ്പാടും ആയിരക്കണക്കിന് ഭക്തജനങ്ങളുടെ പൊങ്കാല നിവേദ്യമാണ് നടക്കുന്നത്. പൊങ്കാല നിവേദിക്കാനായി മുന്നൂറ്റി എൺപതോളം പൂജാരിമാരെയാണ് നിയോഗിച്ചിട്ടുളളത്.
▪️അങ്കമാലിയിലെ സെന്റ് മേരീസ് ബസലിക്കയിൽ കുർബാനയ്ക്ക് ഹൈക്കോടതി വിലക്ക്
കൊച്ചി∙ സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് ബസലിക്കയിൽ കുർബാനയ്ക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തി. ബസലിക്കയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മേജർ ആർച്ച് ബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനി നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ബസലിക്കയിലെ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ റിട്ടയേർഡ് ജസ്റ്റിസ് ടി.ആർ.രാമചന്ദ്രൻ നായരെ ഹൈക്കോടതി മധ്യസ്ഥനായി നിയമിച്ചു.
▪️വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ്: പെണ്ണായി ജനിച്ച ആരും ഇനി ഈ വേദന അനുഭവിക്കരുതെന്ന് ഉഷ ജോസഫ്, ആശുപത്രി വിട്ടു
അഞ്ച് വർഷം മുൻപ് വയറ്റിനുള്ളിൽപ്പെട്ട കത്രിക കുരുക്കിൽ നിന്ന് മോചിതയായി ആലപ്പുഴ സ്വദേശി ഉഷ ജോസഫ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷമാണ് ഉഷയുടെ ദുരിതജീവിതത്തിന് അവസാനമായത്. ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ ഉഷയുടെ കുടുംബം നഷ്ടപരിഹാരത്തിനോ ചികിത്സ ചിലവ് സംബന്ധിച്ചോ സർക്കാരിൽ നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് അറിയിച്ചു. അഞ്ച് വർഷമായി അനുഭവിച്ച വേദനയ്ക്ക് ആശ്വാസമുണ്ടെന്ന് വീട്ടിലെത്തിയ ഉഷ പറഞ്ഞു. ഇത്തരത്തിൽ ഒരു വേദന ഇനി ഒരു സ്ത്രീയും അനുഭവിക്കരുത്. ഉത്തരവാദികൾക്കെതിരെ കൃത്യമായ നടപടി വേണമെന്നും മകന് ജോലി നൽകിയെങ്കിലും സഹായിക്കണമെന്നും ഉഷ പറഞ്ഞു.
🔹കൈക്കൂലിക്കേസിൽ അറസ്റ്റ്; ജയിലിൽനിന്ന് ഇറങ്ങിയ എംവിഐക്ക് ഡ്രൈവിങ് സ്കൂളുകാരുടെ സ്വീകരണം
കോട്ടയം∙ കൈക്കൂലിക്കേസിൽ അറസ്റ്റിലായ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കു ജയിലിനു പുറത്തു സ്വീകരണം. ചേർത്തലയിൽ വച്ച് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി.ബിജുവിനെയാണു ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്നു കോട്ടയം ജില്ലാ ജയിലിനു പുറത്തു സ്വീകരിച്ചത്. റിമാൻഡ് കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണു സ്വീകരണം നൽകിയത്.
ജനുവരി 30നാണു കെ.ജി.ബിജുവിനെ ഏജന്റ് വഴി കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലൻസ് പിടികൂടിയത്. അന്നു ബിജുവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപണം ഉയർന്നിരുന്നു. വിരമിക്കാൻ രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അറസ്റ്റ്.
🔹ദേശീയ വാർത്തകൾ
▪️ഇന്ത്യയുടെ പക്കൽ 25 ദിവസത്തേക്കുള്ള എണ്ണശേഖരം; പെട്രോൾ-ഡീസൽ വില നിലവിൽ വർദ്ധിപ്പിക്കില്ലെന്ന് കേന്ദ്രം
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ പക്കൽ നിലവിൽ 25 ദിവസത്തേക്ക് ആവശ്യമായ ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഇന്ധന ശേഖരം എന്നിവയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവ ഇറക്കുമതി ചെയ്യുന്നതിനായി ഇതര രാജ്യങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. എന്നാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ ഉടൻ വർദ്ധിപ്പിക്കാൻ പദ്ധതിയില്ലെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
▪️പ്രമുഖ നേതാക്കളുടെ മക്കളും മുൻ ബിജെപി നേതാക്കളും പട്ടികയിൽ, അസമിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പിനായി അസമിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്. ആദ്യഘട്ടത്തിൽ 42 പേരുടെ പട്ടികയാണ് കോൺഗ്രസ് പുറത്ത് വിട്ടത്. പിസിസി അധ്യക്ഷനും ലോക്സഭാ എംപിയുമായ ഗൗരവ്ഗോഗോയ് ജോർഹട്ടിൽ സ്ഥാനാർത്ഥിയാവും. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ നസീറയിൽ നിന്ന് വീണ്ടും മത്സരിക്കും. മുൻ മന്ത്രി രിപുൺ ബോറ ബർചല്ല മണ്ഡലത്തിൽ നിന്നും മത്സരിക്കും. 126 അംഗങ്ങളുള്ള അസം നിയമസഭയിലേക്ക് ഈ വർഷം മാർച്ചിലും ഏപ്രിലിലുമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. 2023-ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. നന്ദിത ദാസ് ഹാജോ സുവാൽകുച്ചിയിൽ നിന്നും മത്സരിക്കുനം. ബോകോയിൽ നിന്ന് 2016ലും 2021ലും എംഎൽഎയായിരുന്നു നന്ദിത ദാസ്. പ്രമുഖ നേതാക്കളുടെ മക്കളും മുൻ ബിജെപി നേതാക്കളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
▪️മിസൈൽ ഭീഷണി; മുംബൈ–ദുബായ് വിമാനത്തിന് അപൂർവ ഡബിൾ റിവേഴ്‌സ് പരീക്ഷിച്ചു!
ന്യൂഡൽഹി: മിസൈൽ ഭീഷണി മൂലം മുംബൈ–ദുബായ് എമിറേറ്റ്സ് വിമാനത്തിന് അപൂർവമായ ഡബിൾ റിവേഴ്‌സ് മാന്യൂവർ നടത്തേണ്ടി വന്നു. ദുബായ് വ്യോമാതിർത്തിയിൽ പ്രവേശിക്കാനിരിക്കെ, എമിറേറ്റ്സ് EK501 വിമാനത്തിന് യുഎഇ പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള മുന്നറിയിപ്പ് ലഭിച്ചു. ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണ സാധ്യത കണ്ടുതുടങ്ങിയതോടെ, പൈലറ്റുമാർ ആദ്യമായി മുംബൈയിലേക്ക് തിരികെ പോയതായി കാണിച്ച് ദുബായിലേക്ക് മടങ്ങുകയും ചെയ്തു.
ഡബിൾ റിവേഴ്‌സ് മാന്യൂവർ, വിമാനത്തിന്റെ ദിശ മാറ്റി തുടർച്ചയായി രണ്ടുതവണ തിരികെ വരുന്നതിലൂടെ സുരക്ഷ ഉറപ്പാക്കുന്ന ഒരു അപൂർവ വ്യോമയാന തന്ത്രമാണ്. പിന്തുടരുന്ന വിമാനത്തെ ആശങ്കപ്പെടുത്താനോ, അല്ലെങ്കിൽ അപകട സാധ്യത ഒഴിവാക്കാനോ ഇത് സാധാരണയായി ഉപയോഗിക്കുന്നു. യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞുവെങ്കിലും, വ്യോമഗതാഗതം പുനരാരംഭിച്ചു. ഇന്ത്യൻ വിമാനക്കമ്പനികൾ ഷെഡ്യൂളുകൾ ക്രമീകരിക്കുകയും നിയന്ത്രിത മേഖലകൾ ഒഴിവാക്കി ബദൽ റൂട്ടുകളിലൂടെ യാത്രകൾ വീണ്ടും ആരംഭിക്കുകയും ചെയ്തു.
▪️മിഡിൽ ഈസ്റ്റ് പ്രതിസന്ധി: ഗൾഫിലെ 10 ദശലക്ഷം ഇന്ത്യക്കാരുടെ സുരക്ഷയാണ് മുൻഗണന
പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങൾക്കിടയിൽ, ഗൾഫ് മേഖലയിൽ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ ഏകദേശം 10 ദശലക്ഷം ഇന്ത്യക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് കേന്ദ്ര സർക്കാർ. ഇറാനിലെയും ഗൾഫ് രാജ്യങ്ങളിലെയും വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികളിൽ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. എല്ലാ കക്ഷികളോടും സംയമനം പാലിക്കാനും സംഘർഷം ഉടൻ അവസാനിപ്പിക്കാനും അഭ്യർത്ഥിക്കുകയും ചെയ്തു.
▪️ലീവ് അനുവദിച്ചില്ല; വസ്ത്രം അഴിച്ച് പൈൽസ് ശസ്ത്രക്രിയയുടെ തെളിവ് കാണിച്ച് ലോക്കോ പൈലറ്റ്
ഉത്തർപ്രദേശിലെ ലഖ്‌നൗ റെയിൽവേ ഡിവിഷനിൽ ഹെമറോയ്ഡ് ശസ്ത്രക്രിയ നടത്തിയിട്ടും ഒരു ലോക്കോ പൈലറ്റിന് അസുഖ അവധി നിഷേധിച്ച ഒരു കേസ് പുറത്തുവന്നു. അവധി നിഷേധിച്ചതിൽ നിരാശനായ ലോക്കോ പൈലറ്റ് രാജേഷ് മീന തന്റെ പാന്റ്സ് ഊരിമാറ്റി, തന്റെ അവസ്ഥ തെളിയിക്കാൻ മേലുദ്യോഗസ്ഥനെ ശസ്ത്രക്രിയയിലെ പാടുകൾ കാണിച്ചതായി ആരോപിക്കപ്പെടുന്നു. ഈ സംഭവത്തിന്റെ വീഡിയോ റെയിൽവേ ജീവനക്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വൈറലായതോടെ ജീവനക്കാരുടെ യൂണിയനുകൾ ഇത് മനുഷ്യത്വരഹിതമാണെന്ന് അപലപിച്ചു.
▪️മദ്യപാനത്തെ എതിർത്തു; അച്ഛനെ വെട്ടിക്കൊന്ന് മകൻ, മൃതദേഹം വാട്ടർ ടാങ്കിൽ
ഛത്തീസ്ഗഡ്∙ അച്ഛനെ വെട്ടി കൊലപ്പെടുത്തി മദ്യപാനിയായ മകൻ. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ അംബികാപൂരിലാണ് സ്വംഭവം. കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വാട്ടർ ടാങ്കിലേക്ക് വലിച്ചെറിഞ്ഞു.
പരസ് കെർക്കറ്റ (50) ബഹെരപാരയിലെ വീട്ടിൽ തനിച്ചായിരുന്നു താമസം. 25 കാരനായ മകൻ പ്രഭാത് കെർക്കറ്റ സമീപത്ത് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. പ്രഭാതിന്റെ മദ്യപാനത്തെ അച്ഛൻ ചോദ്യംചെയ്തത് വാക്കുതർക്കത്തിന് കാരണമാവുകയും വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് പരസിന്റെ തലക്ക് പലതവണ അടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. പിതാവ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.
🔹വിദേശ വാർത്തകൾ
▪️ഇറാൻ ആണവനിലയമായ നാറ്റൻസിൽ ആക്രമണം സ്ഥിരീകരിച്ച് ഐഎഇഎ ആണവ വികിരണമില്ല
ഇറാനിലെ ഏറ്റവും തന്ത്രപ്രധാനമായ ആണവനിലയമായ നാറ്റൻസിൽ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ). ആണവ വികിരണമില്ലെന്ന് ഏജൻസി വ്യക്തമാക്കി. അതേസമയം, ഇറാന്റെ പ്രത്യാക്രമണം തുടരുകയാണ്. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചും ആക്രമണം നടത്തുകയാണ്. ഖദ്ർ, ഇമാദ് മിസൈലുകളാണ് ഉപയോഗിച്ചത്.
▪️ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരുകൾ പെന്റഗൺ പുറത്തുവിട്ടു
ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ആറ് സൈനികരിൽ നാലുപേരുടെ പേരുകൾ പെന്റഗൺ പുറത്തുവിട്ടു. ക്യാപ്റ്റൻ കോഡി ഖോർക്ക് (35), സർജന്റ് ഫസ്റ്റ് ക്ലാസ് നോഹ ടൈറ്റ്ജെൻസ് (42), സർജന്റ് ഫസ്റ്റ് ക്ലാസ് നിക്കോൾ അമോർ (39), സർജന്റ് ഡെക്ലാൻ കോഡി (20) എന്നിവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. കുവൈറ്റിലെ പോർട്ട് ഷുഐബയിലെ കമാൻഡ് സെന്ററിൽ ഞായറാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്
▪️ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, ആർക്കും പരിക്കേറ്റില്ല
ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഇറാൻ്റെ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ കോൺസുലേറ്റിന് സമീപത്ത് ചെറിയ തോതിൽ തീപിടിത്തമുണ്ടായതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് വിഭാഗം തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ആക്രമണം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ദുബായ് എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വൻ ദുരന്തം ഒഴിവാക്കാൻ അതിവേഗത്തിലുള്ള ഇടപെടലിലൂടെ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. ഡ്രോൺ ആക്രമണത്തിലാണ് തീപിടിത്തമുണ്ടായത്.
▪️കാൽ നൂറ്റാണ്ടിലെ അമേരിക്കയുടെ യുദ്ധങ്ങൾ; ആക്രമിക്കപ്പെട്ടത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ
സോവിയറ്റ് യൂണിയൻ്റെ പതനത്തിന് ശേഷം പിറന്ന 21ാം നൂറ്റാണ്ട് ആദ്യപാദം പിന്നിടുമ്പോൾ അമേരിക്ക കോടികൾ ചെലവാക്കി ആക്രമിച്ചത് 10 രാജ്യങ്ങളെ. 2001 ന് ശേഷം 2026 ൽ ഇറാനിൽ വരെ എത്തിനിൽക്കുന്ന ആക്രമണങ്ങളുടെ നീണ്ട പട്ടികയാണ് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ പുറത്തുവിട്ടത്. മാറി മാറി അധികാരത്തിലേറിയ നാല് പ്രസിഡൻ്റുമാരുടെ കാലയളവിലാണ് അമേരിക്ക ഈ ആക്രമണങ്ങൾ നടത്തിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അഫ്ഗാനിസ്ഥാൻ, ഇറാഖ്, യെമൻ, പാകിസ്ഥാൻ, സൊമാലിയ, ലിബിയ, സിറിയ, വെനിസ്വേല, നൈജീരിയ, ഇറാൻ എന്നീ രാജ്യങ്ങളിലാണ് അമേരിക്ക പ്രധാനമായും സൈനിക ആക്രമണങ്ങൾ നടത്തിയത്. ഇതിൽ ഡ്രോൺ ആക്രമണങ്ങൾ മുതൽ വൻ സൈനിക ശേഷി ഉപയോഗിച്ച് നടത്തിയ അധിനിവേശം വരെയുണ്ട്. ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ 'വാട്‌സൺ ഇൻസ്റ്റിറ്റ്യൂട്ട്' നടത്തിയ പഠനമനുസരിച്ച്, ഈ യുദ്ധങ്ങളിൽ നേരിട്ടുള്ള ആക്രമണങ്ങളിലൂടെ 9,40,000 പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങൾക്ക് ശേഷമുണ്ടായ കൊടുംപട്ടിണിയും, ചികിത്സ ലഭിക്കാതെയും ഗുരുതര രോഗം ബാധിച്ചുമുള്ള മരണങ്ങൾ കൂടി കണക്കാക്കുമ്പോൾ ആകെ മരണസംഖ്യ 45 ലക്ഷത്തിനും 47 ലക്ഷത്തിനും ഇടയിലാണ്.
▪️യാത്രാ വിമാനം ആക്രമണത്തിൽ തകർത്തു, ചിത്രം പങ്കുവച്ച് ഇറാൻ മാധ്യമങ്ങൾ; അമേരിക്കൻ-ഇസ്രയേലി ആക്രമണമെന്നും ആരോപണം
ഇറാന്റെ തന്ത്രപ്രധാനമായ ബുഷെഹർ വിമാനത്താവളത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഒരു യാത്രാവിമാനം തകർന്നെന്ന് ഇറാൻ മാധ്യമങ്ങൾ. വിമാനം തകർന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. യുദ്ധസാഹചര്യത്തിൽ ഇറാന്റെ വ്യോമപാത നേരത്തെ തന്നെ അടയ്ക്കുകയും പാസഞ്ചർ സർവീസുകൾ നിർത്തിവെക്കുകയും ചെയ്തതിനാൽ വിമാനത്തിനുള്ളിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനത്താവളത്തിലെ റൺവേയ്ക്കും മറ്റ് സാങ്കേതിക വിഭാഗങ്ങൾക്കും ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് ഇറാൻ മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും ഇറാൻ മാധ്യമങ്ങൾ പങ്കുവച്ചിട്ടില്ല. അതേസമയം അതീവ സുരക്ഷാ മേഖലയായ ബുഷെഹറിനെ ലക്ഷ്യമിട്ടുള്ള ഈ നീക്കം മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
🔹കായികം
▪️ പ്രതിഷേധം മൈതാനത്ത്! ദേശീയഗാനം പാടാൻ കൂട്ടാക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീം താരങ്ങൾ
വനിതാ ഏഷ്യൻ കപ്പ് ഉദ്ഘാടന മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കാതെ ഇറാൻ വനിതാ ദേശീയ ഫുട്ബോൾ ടീം. ഗോൾഡ് കോസ്റ്റിലെ സിബസ് സൂപ്പർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനു മുന്നോടിയായി സ്പീക്കറുകളിലൂടെ ഇറാൻ ദേശീയഗാനം മുഴങ്ങിയപ്പോൾ ടീമംഗങ്ങൾ അതു പാടാൻ കൂട്ടാക്കാതിരിക്കുകയായിരുന്നു. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിന് മുന്നോടിയായി താരങ്ങൾ പതിവുപോലെ വരിയായി നിന്നപ്പോഴായിരുന്നു സംഭവം.
ഇസ്രയേൽ, യുഎസ് ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഫുട്ബോൾ താരങ്ങളുടെ നിശബ്ദ പ്രതിഷേധം.
▪️ചെൽസിയെ വീഴ്ത്തി ആർസനൽ, ഒന്നാമത് തുടരും; ലാ ലിഗയിൽ ബാർസയ്ക്ക് ജയം, യമാലിന് ഹാട്രിക്
ലണ്ടൻ: ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കെതിരെ 2–1നു വിയർത്തു ജയിച്ച ആർസനൽ 5 പോയിന്റ് ലീഡ് നേടി പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞദിവസം പട്ടികയിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റി, ലീഡ്സ് യുണൈറ്റഡുമായുള്ള മത്സരം ജയിച്ചതോടെ ലീഡ് വ്യത്യാസം രണ്ടായി കുറഞ്ഞിരുന്നു.
ആദ്യ കരിയർ ഹാട്രിക് ഗോൾ നേട്ടവുമായി ലമീൻ യമാൽ മുന്നിനിന്നു നയിച്ചപ്പോൾ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാർസിലോന 4–1നു വിയ്യാറയലിനെ കീഴടക്കി. ലാ ലിഗയിൽ ഹാട്രിക് നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും പതിനെട്ടുകാരൻ യമാൽ പേരിലാക്കി. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപേ 2 തവണ സ്കോർ ചെയ്ത (28, 37 മിനിറ്റുകൾ) യമാൽ 69–ാം മിനിറ്റിൽ ഹാട്രിക് തികച്ചു. ഇൻജറി ടൈമിൽ റോബർട്ട് ലെവൻഡോവ്‌സ്കി ബാർസയുടെ നാലാം ഗോളും നേടി.
▪️റിയാദിലും ആക്രമണം; 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സൗദി വിട്ട് മാഡ്രിഡിലേക്ക് പറന്ന് ക്രിസ്റ്റ്യാനോ
ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം പശ്ചിമേഷ്യയിലേക്കും വ്യാപിച്ചതോടെ സൗദി അറേബ്യ വിട്ട് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഗൾഫ് മാധ്യമങ്ങളും സ്പാനിഷ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ, തന്റെ 750 കോടിയുടെ ആഡംബര സ്വകാര്യ ജെറ്റിലാണ് റൊണാൾഡോ കുടുംബത്തോടൊപ്പം രാജ്യം വിട്ടതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പങ്കാളി ജോർജിന റോഡ്രിഗസ്, അഞ്ച് കുട്ടികൾ എന്നിവരോടൊപ്പം റിയാദിലാണ് റൊണാൾഡോ താമസിക്കുന്നത്.
NEWS 99 KERALAM
www.news99Kerala.in
9846350099