Tuesday, April 14, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS
TOP STORY
Top Story

ചൂടുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.ദുരന്ത നിവാരണ നിയമ പ്രകാരം ഇത് ശിക്ഷാർഹമാണ്..

14 hours ago
ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ. ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, Section 54 അനുസരിച്ച് ശിക്ഷാർഹമാണ്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം. കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ്. ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ല. മെംബർ സെക്രട്ടറി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 13-4-2026, 10 am Fake Campaigns - Heat related Fake campaigns related to heat have come to the notice of KSDMA. These campaigns are being circulated as if they are official warnings. Such fake campaigns are punishable under the Disaster Management Act, 2005, Section 54. A WhatsApp message is being circulated claiming that from April 29 to May 12, temperatures will rise between 45°C and 55°C, advising people not to stand in open areas, warning that mobile phones may explode due to heat, and instructing not to fill fuel tanks completely in cars. The message is being spread in the name of the Civil Defence Department. There is no Civil Defence Department in Kerala. In Kerala, Civil Defence is a voluntary force functioning under the Fire and Rescue Services. For official notifications and warnings, visit the official social media pages and website of the Kerala State Disaster Management Authority (KSDMA). The India Meteorological Department has not issued any forecast predicting temperatures of 54°C in Kerala. Member Secretary Kerala State Disaster Management Authority 13-4-2026, 10 am

LATEST NEWS

KERALA
NATIONAL
ENTERTAINMENT
പുതുവർഷത്തിലെ പ്രധാന ആഘോഷങ്ങൾക്ക് മോഹൻലാൽ ചിത്രങ്ങളുടെ റിലീസ്
1 month ago
വേണു കുന്നപ്പിള്ളിയുടെ പുതിയ നിർമ്മാണ സംരംഭത്തിൽ ജോജു ജോർജ് നായകൻ
1 month ago
268 കോടി നേടിയ എമ്പുരാൻ ഔട്ട് . പരിസരത്തില്ലാതെ മമ്മൂട്ടിയും, ഒന്നാമൻ ഈ യുവതാരം; ബുക്ക് മൈ ഷോ ട്രെന്റിംഗ് ലിസ്റ്റ്
2 months ago
SPORTS
എസ്‌.എസ്‌.എം പോളിടെക്നിക് വിദ്യാർത്ഥികൾക്ക് ദേശീയ മെഡൽ നേട്ടം
3 weeks ago
ബാറ്റിങ് മാജിക്. അല്ലാതെ എന്ത് വിശേഷണം നൽകും. ഇന്ത്യ ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റില്ലായിരുന്നുവെങ്കിലോ...?
1 month ago
കപ്പില്‍ സഞ്ജു ചേട്ടന്റെ ഒപ്പ് ട്വന്റി-20 ലോകകപ്പുയർത്തി ഇന്ത്യ.ഫൈനലിൽ കിവീസിനെ 96 റൺസിന് തോൽപ്പിച്ചു..
1 month ago
അറിയിപ്പുകൾ
  • നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈപ്പിൻ നിയോജകമണ്ഡലത്തിലെ രാഷ്ട്രീയപാർട്ടികളുടെ യോഗം ഇന്ന് (മാർച്ച് 18) ഉച്ചക്ക് 3.30 ന് കാക്കനാട് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ചേരും. യോഗത്തിൽ എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ബിനു ജോൺ അറിയിച്ചു.
  • ക്വട്ടേഷൻ ക്ഷണിച്ചു 2026-ലെ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്റ്റാറ്റിക് സർവൈലൻസ് ടീം (എസ് എസ് ടി ) നടത്തുന്ന വാഹന പരിശോധനകൾ ചിത്രീകരിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.എച്ച്.ഡി ക്യാമറ ഉപയോഗിച്ച് പരിശോധനകൾ വ്യക്തമായി ചിത്രീകരിക്കാനും, ആവശ്യമെങ്കിൽ രാത്രികാലങ്ങളിലും സേവനം ലഭ്യമാക്കാനും തയ്യാറുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അപേക്ഷിക്കാം.താത്പര്യമുള്ളവർ “ ക്വട്ടേഷൻ ഫോർ വീഡിയോഗ്രാഫി സർവീസ് ഫോർ എസ് എസ് ടി സ്ക്വാഡ് - ജനറൽ ഇലക്ഷൻ 2026” എന്ന് രേഖപ്പെടുത്തിയ ക്വട്ടേഷൻ മാർച്ച് 18 ന് വൈകീട്ട് 5 ന് മുൻപായി കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ഇലക്ഷൻ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
ചരമവാര്‍ത്തകൾ
ശരീഫ്.പൊന്നേക്കടവത്ത് മുഹമ്മദ് കുട്ടിയുടെ മകൻ
പൊന്മുണ്ടം Age:
കൂടുതൽ വാർത്തകൾ >>
TODAY'S RATES
14 April 2026 (Kerala)
സ്വർണ്ണം (1 Gram)
₹13,975 ▼ ₹35
സ്വർണ്ണം (1 Pavan)
₹111,800 ▼ ₹280
വെള്ളി (1 Gram)
₹260 ▼ ₹5
ജോലി ഒഴിവുകൾ
  • കേരളത്തിലും ഒഴിവുകൾ:റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റ്.തുടക്കത്തിൽ തന്നെ 40000 + രൂപ ശമ്പളം.650 ഒഴിവുകളില്‍ മെഗാ റിക്രൂട്ട്മെന്റ്; ഏതെങ്കിലും ഡിഗ്രി മതി.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2026ലെ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. കേരളം ഉള്‍പ്പെടെ വിവിധ സർക്കിളുകളിലായി 650 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് അടിസ്ഥാന യോഗ്യതയായി ചോദിച്ചിട്ടുള്ളത് ഡിഗ്രിയാണ്. താല്‍പര്യമുള്ളവർ ആർ.ബി.ഐ ഒഫീഷ്യല്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് മുഖേന അപേക്ഷിക്കാം. അവസാന തീയതി: മാർച്ച്‌ 8. തസ്തികയും ഒഴിവുകളും ഇവയാണ്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ്. ആകെ ഒഴിവുകള്‍ 650. പ്രായപരിധി 20 വയസുമുതല്‍ 28 വയസുവരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവും ലഭിക്കും. യോഗ്യത ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ടവർക്ക് ബിരുദ പരീക്ഷയില്‍ പാസ് മാർക്ക് മാത്രം മതിയാകും. കമ്പ്യൂട്ടറില്‍ പ്രാഥമിക അറിവും (Word Processing) ഉണ്ടായിരിക്കണം. കേരളത്തില്‍ നിന്നുള്ള ഉദ്യോഗാർത്ഥികള്‍ മലയാളം ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. തിരഞ്ഞെടുപ്പ് എഴുത്ത് പരീക്ഷ നടത്തിയാണ് യോഗ്യത നിർണയിക്കുന്നത്. പ്രിലിംസ് പരീക്ഷ, മെയിൻസ് പരീക്ഷ എന്നിവ നടത്തും. തുടർന്ന് ഭാഷ പരിജ്ഞാന പരീക്ഷയും ഉണ്ടായിരിക്കും. ആദ്യ ഘട്ടമായ പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമെറിക്കല്‍ എബിലിറ്റി, റീസണിംഗ് എന്നീ വിഷയങ്ങളില്‍ നിന്നായി 100 ചോദ്യങ്ങളുണ്ടാകും. മെയിൻ പരീക്ഷയില്‍ പൊതുവിജ്ഞാനവും കമ്പ്യൂട്ടർ അറിവും ഉള്‍പ്പെടെ 200 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. തുടർന്ന് പ്രാദേശിക ഭാഷാ പ്രാവീണ്യം പരിശോധിക്കുന്ന ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (LPT) നടത്തും. ശമ്പളം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 45,050 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കേണ്ട വിധം താല്‍പര്യമുള്ളവർ ആർ.ബി.ഐയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിച്ച്‌ മനസിലാക്കുക. തുടർന്ന് ലഭ്യമായ ലിങ്ക് മുഖേന അപേക്ഷ പൂർത്തിയാക്കുക. ജനറല്‍, ഒബിസി വിഭാഗക്കാർക്ക് 450 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 50 രൂപ അടച്ചാല്‍ മതി. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. അപേക്ഷ: https://ibpsreg.ibps.in/rbiafeb26/ *pointer-events-auto scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]" dir="auto" tabindex="-1" data-turn-id="request-WEB:e7594bd7-2437-485e-8105-e78140697bc0-5" data-testid="conversation-turn-12" data-scroll-anchor="true" data-turn="assistant"> The Reserve Bank of India (RBI) has released the 2026 Assistant recruitment notification with 650 vacancies across various circles including Kerala, requiring a bachelor's degree, and interested candidates can apply through the official recruitment link
SPOTLIGHT

പ്രഭാത വാര്‍ത്തകള്‍

Tuesday, April 14, 2026
Latest Updates
2025 ഏപ്രിൽ 13 പ്രഭാത വാർത്തകൾ


2025
ഏപ്രിൽ 13 തിങ്കൾ
1447 ശവ്വാൽ 25
1201 മീനം 30

പ്രധാന വാർത്തകൾ

ഹോർമൂസിൽ യുഎസ് ഉപരോധം; ഒരു രാജ്യത്തിനും ഇളവില്ലെന്ന്

ഇറാനിലേക്കോ പുറത്തേക്കോ ഉള്ള ‌കപ്പൽ ഗതാഗതത്തിനു തിങ്കളാഴ്ച (ഏപ്രിൽ 13) മുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് പശ്ചിമേഷ്യയിലെ അമേരിക്കൻ സേനാ വിഭാഗമായ യുഎസ് സെൻട്രൽ കമാൻഡ്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് അനുസൃതമായി തിങ്കളാഴ്ച രാവിലെ 10 മണി മുതലായിരിക്കും ഉപരോധം ആരംഭിക്കുന്നത്.
ഇറാൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതോ അവിടെനിന്ന് പുറപ്പെടുന്നതോ ആയ എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് ഈ ഉപരോധം ബാധകമായിരിക്കും. ഒരു രാജ്യത്തിനും ഇതിൽ ഇളവ് നൽകില്ല. എന്നാൽ ഇറാൻ ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളെ തടയില്ല.

ഇറാനെതിരായ യുദ്ധത്തിന് ഒരു ലക്ഷം കോടി രൂപ ചിലവഴിച്ചതായി ഇസ്രായേല

ഇറാനെതിരായി ഇസ്രായേല്‍ തുടങ്ങിവച്ച യുദ്ധത്തിന് ഇതുവരെ ഒരുലക്ഷം കോടി രൂപ (11 ബില്യണ്‍ ഡോളറിലധികം) ചിലവഴിച്ചതായി ഇസ്രായേല്‍ ധനകാര്യമന്ത്രാലയം അറിയിച്ചു. പ്രാഥമിക കണക്കനുസരിച്ച്, അമേരിക്കയുമായി ഇറാനെതിരെ ആരംഭിച്ച യുദ്ധം രാജ്യത്തിന് 11 ബില്യണ്‍ ഡോളറിലധികം ചിലവാക്കിയതായി ഇസ്രായേല്‍ ധനകാര്യ മന്ത്രാലയം പറയുന്നു. ബജറ്റ് ചെലവുകളില്‍ 35 ബില്യണ്‍ ഷെക്കല്‍സ് (11.52 ബില്യണ്‍ ഡോളര്‍) മന്ത്രാലയം അവതരിപ്പിച്ചു. അതില്‍ 22 ബില്യണ്‍ ഷെക്കല്‍ പ്രതിരോധത്തിനായി ചെലവഴിച്ചു. ഈ തുക ഇതിനകം 2026 ലെ ബജറ്റില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മന്ത്രാലയം പുറത്ത് വിട്ട റിപോര്‍ട്ടില്‍ പറയുന്നു. ഇറാന്‍-ഹിസ്ബുല്ല ആക്രമണങ്ങളില്‍ ഇസ്രായേലിലുണ്ടായ നാശനഷ്ടത്തിന് പുറമേയുള്ള ചിലവുകളാണ് മന്ത്രാലയം പുറത്ത് വിട്ടത്.

നെതന്യാഹു രക്തദാഹി, ‘നമ്മുടെ കാലഘട്ടത്തിലെ ഹിറ്റ്‌ലർ; തുർക്കി

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ നമ്മുടെ കാലഘട്ടത്തിലെ ഹിറ്റ്‌ലർ എന്ന് വിളിച്ച് തുർക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകളെ അട്ടിമറിക്കാൻ നെതന്യാഹു ശ്രമിക്കുന്നതായി തുർക്കി ആരോപിച്ചു. പാക്കിസ്ഥാനിൽ നടന്ന 21 മണിക്കൂർ നീണ്ട നിർണായക ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് തുർക്കിയുടെ പ്രതികരണം.
ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളെ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ സഹായിക്കുന്നു എന്ന് നെതന്യാഹു ആരോപിച്ചതോടെയാണ് തർക്കം രൂക്ഷമായത്.
താൻ ചെയ്ത കുറ്റകൃത്യങ്ങൾ കാരണം ഈ കാലഘട്ടത്തിലെ ഹിറ്റ്‌ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നെതന്യാഹു, വ്യക്തമായ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് എന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രയേൽ ബോംബാക്രമണം; പിതാവിന്റെ കബറടക്കത്തിനിടെ ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

ബെയ്റൂട്ട്: പിതാവിന്റെ കബറടക്കച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ, തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഒന്നര വയസ്സുകാരി തലീൻ സായിദിന് ദാരുണാന്ത്യം. കുട്ടിയുടെ അമ്മയ്ക്കു ഗുരുതരമായി പരുക്കേറ്റു. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണു തലീന്റെ പിതാവ് സായിദ് കൊല്ലപ്പെട്ടത്. തലീന്റെ സഹോദരി അലീനും (7) ഗുരുതരമായി പരുക്കേറ്റിരുന്നു. ഇന്നലെയും ലബനനിൽ ഇസ്രയേൽ കനത്ത ബോംബാക്രമണം തുടർന്നു.

ചർച്ച പൊളിയാൻ കാരണം നെതന്യാഹുവിന്റെ ആ വിളി ?; ജെ.ഡി. വാൻസ് മടങ്ങിയതിനു പിന്നാലെ ഇറാന്റെ വെളിപ്പെടുത്തൽ

ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ വഴിത്തിരിവിലെത്താനിരിക്കെ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ ഫോണിൽ വിളിച്ചതാണ് ചർച്ചകൾ തകരാൻ കാരണമെന്ന് ഇറാൻ. പാക്കിസ്ഥാനിൽ 21 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ കരാറിലെത്താതെ ജെ.ഡി. വാൻസ് മടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുടെ വെളിപ്പെടുത്തൽ.
‘‘ചർച്ചകൾക്കിടയിൽ നെതന്യാഹു വാൻസിനെ വിളിച്ചത് ചർച്ചയുടെ ശ്രദ്ധ അമേരിക്ക-ഇറാൻ വിഷയങ്ങളിൽ നിന്ന് ഇസ്രയേലിന്റെ താൽപര്യങ്ങളിലേക്ക് മാറ്റാൻ കാരണമായി.

കേരള വാര്‍ത്തകൾ

നവകേരള സര്‍വേ: 13 കോടി രൂപ ചെലവായെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി നവകേരള സര്‍വേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ട തുക 13 കോടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സര്‍വേയ്ക്കുവേണ്ടി അനുവദിച്ചത് 20 കോടിരൂപയായിരുന്നു. അതില്‍ 13.04 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. നവകേരള സര്‍വേയുടെ ബ്രോഷറിന് 5.54 കോടി ചെലവായി. കത്തിന് ഒരു കോടിയും ചെലവായി. വോളണ്ടിയര്‍മാരുടെ യാത്രയ്ക്ക് 1.45 കോടി രൂപ ചെലവായെന്നും സര്‍ക്കാര്‍ കണക്കില്‍ വ്യക്തമാക്കുന്നു. നാളെ സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് ഹരജി വരുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് കണക്ക് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

'യു.ഡി.എഫ് ജയിക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്നത് ഫണ്ട് പിരിവിന് വേണ്ടി'; പി.എ മുഹമ്മദ് റിയാസ്

നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന യു.ഡി.എഫിന്റെ അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്ന വ്യാജമായ പ്രതീതി സൃഷ്ടിച്ച് പരമാവധി ഫണ്ട് സമാഹരിക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ ഒമ്പത് മുതൽ വോട്ടെണ്ണൽ നടക്കുന്ന മെയ് നാലു വരെ യു.ഡി.എഫ് ഭരണപക്ഷം പോലെ പെരുമാറുകയും സംസാരിക്കുകയും ചെയ്യും. ആളുകൾക്കിടയിൽ ഇത്തരത്തിൽ ഒരു ധാരണ നിർമിച്ചെടുത്തത് മെഗാ ഫണ്ട് കളക്ഷൻ നടത്താനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയിലില്‍ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന്റെ സ്വാഭാവിക ജാമ്യഹരജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ശങ്കര്‍ദാസിന് കൂടി ജാമ്യം ലഭിക്കുന്നതോടെ കേസിലെ മുഴുവന്‍ പ്രതികളും ജയില്‍ മോചിതരാകും. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെയാണ് കെ പി ശങ്കരദാസ് കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യം തേടിയത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആകെയുള്ള 13 പ്രതികളില്‍ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. അതില്‍ ഒന്‍പത് പേര്‍ക്ക് റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായി സ്വഭാവിക ജാമ്യവും രണ്ട് പേര്‍ക്ക് റിമാന്‍ഡ് കാലയളവില്‍ തന്നെ ജാമ്യവും ലഭിച്ചു. എസ് ജയശ്രീക്ക് സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.

കോളജില്‍നിന്ന് ഒരാള്‍പോലും നിതിന്‍ രാജ് മരണപ്പെട്ടപ്പോള്‍ വീട്ടില്‍ വന്നില്ല എന്നത് സംശയമുണ്ടാക്കുന്നു': മന്ത്രി വി ശിവന്‍കുട്ടി

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ മെഡിക്കല്‍ കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി നിതിന്‍ രാജിന്റെ വീട് സന്ദര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പോലിസ് മേധാവിയോട് സംസാരിച്ചുവെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. കോളജിലെ ഒരാള്‍ പോലും ഈ വീട്ടിലേക്ക് അനുശോചനം രേഖപ്പെടുത്താന്‍ ഇതുവരെ വന്നിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ട്. വിദ്യാര്‍ഥികള്‍ ഇങ്ങോട്ട് വരരുതെന്ന് മാനേജ്‌മെന്റ്റ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. സംഭവത്തില്‍ പ്രത്യേകാന്വഷണസംഘം കേസന്വേഷിക്കുമെന്നും
നിതിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ എങ്ങിനെ ചെയ്യാന്‍ സാധിക്കുമെന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നും വി ശിവന്‍കുട്ടി തിരുവനന്തുപരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

*വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം; അന്തിമ പോളിങ് ശതമാനത്തിൽ ഇപ്പോഴും അനിശ്ചിതത്വം*

തിരുവനന്തപുരം: കേരളത്തിൽ ജനവിധി തേടി രണ്ടുദിവസം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാകാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഹോം വോട്ടുകളുടെയും പോസ്റ്റൽ വോട്ടുകളുടെയും കൃത്യമായ കണക്കുകൾ ലഭ്യമാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വോട്ടെടുപ്പ് ദിവസം ബൂത്തുകളിലെത്തി വോട്ട് ചെയ്തവരുടെ ഏകദേശ കണക്കുകൾ മാത്രമാണ് നിലവിൽ കമ്മീഷൻ പുറത്തുവിട്ടിട്ടുള്ളത്.

ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജീവ്ചന്ദ്രശേഖര നെതിരെരൂക്ഷ വിമർശനവുമായി മുൻ ഡി.ജി.പി ടി.പി സെൻ കുമാർ

ക്രിസ്ത്യൻ വിഭാഗത്തെ ‘അതി ന്യൂനപക്ഷമായി’ പ്രഖ്യാപിക്കണമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ
യുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് സെൻകുമാറിൻ്റെ വിമർശനം.
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും രാജീവ് ചന്ദ്രശേഖറിനെതിരെയുമാണ് പോസ്റ്റ്
രാജീവ് ചന്ദ്രശേഖർ മനസിലാക്കേണ്ടത് അദ്ദേഹത്തിനെ കേരളത്തിലെ ബിജെപി പ്രസിഡന്‍റായി നിയോഗിച്ചിരിക്കുന്നത് കേരളത്തിൽ ബാക്കിയുള്ള ഹിന്ദുക്കളെക്കൂടി ഇല്ലാതെയാക്കാനല്ല എന്നാണ്. ഏത് വേന്ദ്രനായാലും ശരി , ഇവിടുത്തെ ഹിന്ദുക്കളോട് പറയുകയാണ് ഇങ്ങേരുടെ ഈ പോക്കിന് , ഇത് തിരുത്തിയില്ലെങ്കിൽ , അതിന് ഹിന്ദുക്കൾ മറുപടി കൊടുക്കണമെന്നും സെന്‍കുമാര്‍ പറയുന്നു. ഹിന്ദുവിനെ ഇല്ലാതെയാക്കാൻ നടക്കുന്ന ഒരു വേന്ദ്രനെയും കേരളത്തിൽ വാഴിക്കരുത്.

രക്ഷകന്റെ വേഷത്തിലെത്തി ലൈംഗികാതിക്രമം; കായംകുളത്ത് വ്യാപാരി നേതാവിനെതിരെ യുവതിയുടെ പരാതി

കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. യുവതിയുടെ പരാതിയിൽ വ്യാപാരി നേതാവിനെതിരെ പോലീസ് കേസെടുത്തു. ആശുപത്രിയിലേക്ക് കൊണ്ടുപേകുന്നതിനിടെയാണ് അതിക്രമം നടന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസെടുത്തത്.
ഏപ്രിൽ നാലിന് പുലർച്ചെ കെ.പി.എ.സി ജംഗ്ഷനിൽ അപകടത്തിൽപ്പെട്ട 25-കാരിയുടെ പരാതിയിലാണ് നടപടി. തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയും കുടുംബവും സഞ്ചരിച്ച വാഹനം പുലർച്ചെ 12.45-ഓടെ മീഡിയനിൽ ഇടിച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനത്തിന് എത്തിയ സംഘത്തിൽ സിനിൽ സബാദുമുണ്ടായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പ്രതി തന്നോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും മോശമായി സ്പർശിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

പാറപ്പുറത്തു നിന്ന് സെൽഫി എടുക്കവെ കടലിൽ വീണ യുവാവ് മരിച്ചു

വിഴിഞ്ഞം ബന്ധുക്കൾക്കൊപ്പം എത്തി ആഴിമല കടൽ തീരത്തെ പാറപ്പുറത്തു നിന്ന് സെൽഫി എടുക്കവെ തിരയടിയേറ്റ് കടലിൽ വീണ യുവാവ് മരിച്ചു. ഇന്നലെ സന്ധ്യയോടടുത്തുണ്ടായ അപകടത്തിൽ പത്തനംതിട്ട ഇടയാറൻമുള പഞ്ചവടിയിൽ അനീഷ്(45) ആണ് മരിച്ചത്. പത്തനംതിട്ട, മാന്നാർ സ്വദേശികളായ 17 അംഗ കുടുംബാംഗങ്ങളുൾപ്പെട്ട തീർഥാടക സംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് അനീഷായിരുന്നു.

ദേശീയ വാർത്തകൾ

തമിഴ്‌നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കും, കൈക്കൂലിയില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍; വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടിവികെ അധ്യക്ഷന്‍ വിജയ് കന്യാകുമാരിയില്‍ റോഡ് ഷോ നടത്തി. ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ്‌നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്നും കൈക്കൂലിയില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാ വീടുകളിലുമെത്തുമെന്നും വാഗ്ദാനം. സംസ്ഥാനത്തെ അഴിമതികള്‍ തുടച്ചുനീക്കുമെന്നും ട്രോളിങ് നിരോധന സമയത്ത് നല്‍കുന്ന തുക 8,000ത്തില്‍ നിന്ന് 20,000 ആക്കി ഉയര്‍ത്തുമെന്നും വിജയ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വൈകിട്ടോടെ കന്യാകുമാരി മഹാദാനപുരത്തെത്തിയ വിജയ് ടിവികെയുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു.
അയ്യായിരത്തില്‍ അധികം ജനങ്ങള്‍ ഒപ്പിട്ട ഏത് പരാതിയും നിയമസഭയില്‍ ചര്‍ച്ച ചെയ്യും. കുടിലുകള്‍ മാറ്റി വാസയോഗ്യമായ വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നും വിജയ് വാഗ്ദാനം നല്‍കി.

രാഹുൽ ഗാന്ധിയെ കാണാൻ കോൺഗ്രസ് എംഎൽഎമാർ ഡൽഹിയിലേക്ക്

കർണാടകയിൽ നിന്നുള്ള ഏകദേശം 30 മുതിർന്ന കോൺഗ്രസ് എംഎൽഎമാർ രാഹുൽ ഗാന്ധിയെ കണ്ട് മന്ത്രിസ്ഥാനങ്ങൾ ഉറപ്പാക്കാനും സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന നടത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സമ്മർദ്ദത്തിലാക്കാൻ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനും ന്യൂഡൽഹിയിലെ പാർട്ടി ഹൈക്കമാൻഡ് ഓഫീസിലേക്ക് എത്തുന്നു.
നിരവധി നേതാക്കൾ പലതവണ മന്ത്രിസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ടെന്നും അതിനാൽ പുതുമുഖങ്ങൾക്ക് ഇടമില്ലെന്നും അവർ വാദിക്കുന്നു. മന്ത്രിസഭാ വികസനത്തിനപ്പുറം തങ്ങളുടെ സന്ദർശനത്തിന് മറ്റൊരു അജണ്ടയുമില്ലെന്ന് വാദിച്ച എംഎൽഎമാർ, തങ്ങളുടെ ആവശ്യങ്ങൾ, ഉദ്ദേശ്യങ്ങൾ, അഭിലാഷങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനായി നേതൃത്വത്തെ കൂട്ടായി സമീപിക്കുകയാണെന്ന് പറഞ്ഞു.

ബിഹാറിൽ ‘സർപ്രൈസ്’ മുഖ്യമന്ത്രി? കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിരീക്ഷകൻ

പട്ന: നാളെ രാവിലെ നടക്കുന്ന മന്ത്രിസഭായോഗത്തിനു പിന്നാലെ ജെഡിയു അധ്യക്ഷൻ കൂടിയായ നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി പദം ഒഴിഞ്ഞേക്കും. പിന്നാലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണം നടക്കും. ഇതിന്റെ ഭാഗമായി ബിജെപി പാർലമെന്ററി ബോർഡ് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനെ കേന്ദ്ര നിരീക്ഷകനായി നിയോഗിച്ചു. നിതീഷ് കുമാർ കഴിഞ്ഞ ആഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമെന്ന സൂചനകൾക്കിടെയാണ് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയും കളത്തിലിറങ്ങിയത്.

മോദി സർക്കാറിന്റെ ജാതി സെൻസസ് കോൾഡ് സ്റ്റോറേജിൽ: കോൺഗ്രസ്

കേന്ദ്ര സർക്കാർ ജാതി സെൻസസ് "കോൾഡ് സ്റ്റോറേജിൽ" സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാജ്യത്തെ "തെറ്റിദ്ധരിപ്പിക്കുക" എന്ന അജണ്ടയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ സംവരണ നിയമം ഭേദഗതി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് ഞായറാഴ്ച ആരോപിച്ചു.
ബീഹാറും തെലങ്കാനയും സമഗ്രമായ ജാതി സർവേ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കിയതിനെ അവഗണിച്ച്, "ജാതി സെൻസസ് ഫലങ്ങൾ കുറച്ച് വർഷത്തേക്ക് ലഭ്യമാകില്ല" എന്നതിന്റെ അടിസ്ഥാനത്തിൽ മോദി സർക്കാർ ആർട്ടിക്കിൾ 334-എ ഭേദഗതി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അവകാശപ്പെട്ടു.

വിദേശ വാർത്തകൾ

ഹോർമുസ് പൂർണ നിയന്ത്രണത്തിൽ ഇറാൻ

‘ഹോർമുസ് പൂർണ നിയന്ത്രണത്തിൽ; തെറ്റായ നീക്കം ‘മരണച്ചുഴിയിൽ’ കുടുക്കും’: മുന്നറിയിപ്പുമായി ഇറാൻ
ഹോർമുസ് കടലിടുക്ക് ഇറാൻ സുരക്ഷാ സേനയുടെ പൂർണ നിയന്ത്രണത്തിലാണെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് കോർ. ശത്രുവിന്റെ ഏതെങ്കിലും തെറ്റായ നീക്കം അവരെ മരണച്ചുഴിയിൽ കുടുക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് തടയുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.

അമേരിക്കയെ പരിഹസിച്ച് ഇറാനിയൻ ഉദ്യോഗസ്ഥർ*

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണിയെ പരിഹസിച്ച് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ രംഗത്തെത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ ഭീഷണികൾ ചിരിക്കാൻ വകയുള്ളതാണെന്ന് നേവി കമാൻഡർ അഡ്മിറൽ ഷഹറാം ഇറാനി പറഞ്ഞു. മേഖലയിലെ എല്ലാ യുഎസ് സൈനിക നീക്കങ്ങളും ഇറാനിയൻ സേന നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

*ഇസ്രായേലിനെതിരെ ഹിസ്ബുല്ലയുടെ ഡ്രോൻ മഴ*

തെക്കൻ ലബനൻ നഗരമായ ബയാദയിലെ ഇസ്രയേൽ സൈനികർക്ക് നേരെ തങ്ങളുടെ സൈന്യം ആക്രമണകാരികളായ ഡ്രോണുകളുടെ കൂട്ടത്തെ അയച്ചതായി ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ല. അമേരിക്കൻ-ഇസ്രയേൽ അധിനിവേശം അവസാനിക്കുന്നത് വരെ തങ്ങളുടെ തിരിച്ചടി തുടരുമെന്നും ഹിസ്ബുല്ല വ്യക്തമാക്കി. ഇന്ന് തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ മാരകമായ ആക്രമണ പരമ്പരകൾക്ക് പിന്നാലെയാണ് ഹിസ്ബുല്ലയുടെ നീക്കം.

*മൊസാദിന്റെ പുതിയ തലവനായി മേജർ ജനറൽ റോമൻ ഗോഫ്മാൻ*

ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ അടുത്ത തലവനായി മേജർ ജനറൽ റോമൻ ഗോഫ്മാനെ നിയമിക്കുന്നതിന് താൻ അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. നിയമന പരിശോധനാ സമിതിയുടെ അംഗീകാരത്തിന് ശേഷമാണ് ഉത്തരവിൽ ഒപ്പിട്ടതെന്ന് നെതന്യാഹു എക്സിൽ കുറിച്ചു.

*യുഎസ്–ഇറാൻ സംഘർഷത്തിന് മധ്യസ്ഥത വഹിക്കാൻ തയാറെന്ന് പുട്ടിൻ*

യുഎസ്–ഇറാൻ സംഘർഷത്തിന്
പരിഹാരം കാണാൻ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് വ്ലാഡിമിർ പുട്ടിൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ ഇക്കാര്യം അറിയിച്ചു. ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചെന്നാണ് റിപ്പോർട്ടുകൾ. 21 മണിക്കൂർ നീണ്ട ഇസ്‍ലാമാബാദിലെ ഉന്നതതല ചർച്ചകൾക്ക് ശേഷം യുഎസ്–ഇറാൻ‍ പ്രതിനിധികൾക്ക് യുദ്ധം അവസാനിപ്പിക്കുന്നതിൽ ഒരു ഉടമ്പടിയിലെത്താൻ കഴിയാതെ വന്നതിന് പിന്നാലെയാണ് പുട്ടിന്റെ ഇടപെടൽ.

*ചർച്ചയിൽ ഇറാനിയൻ പ്രതിനിധികളുടെ വിശ്വാസം നേടാൻ യുഎസിന് കഴിഞ്ഞില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ*

ഇസ്‍ലാമാബാദിൽ വച്ച് നടന്ന ചർച്ചയിൽ ഇറാനിയൻ പ്രതിനിധികളുടെ വിശ്വാസം നേടാൻ യുഎസിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ചർച്ച പരാജയപ്പെട്ടതെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ്. ചർച്ചയ്ക്ക് ശുഭപര്യവസാനം ഉണ്ടാകണമെന്ന് തങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാൽ രണ്ട് മുൻ യുദ്ധങ്ങളുടെ അനുഭവം കാരണം എതിര്‍പക്ഷത്തെ തങ്ങൾ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

*ഹംഗറിയിൽ ഭരണമാറ്റം; പീറ്റർ മഗ്യാർ അധികാരത്തിലേക്ക്*

ഹംഗറിയിൽ 16 വർഷമായി ഭരിക്കുന്ന തീവ്ര ദേശീയവാദി വിക്ടർ ഓർബൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക നേതാവായ പീറ്റർ മഗ്യാറിനോട് പരാജയം സമ്മതിച്ചു. ഏകദേശം 67 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, ആകെയുള്ള 199 സീറ്റുകളിൽ മൂന്നിൽ രണ്ടിലധികം (137 സീറ്റുകൾ) മഗ്യാറിന്റെ പാർട്ടി നേടുമെന്നാണ് ഔദ്യോഗിക ഫലങ്ങൾ സൂചിപ്പിക്കുന്നത്. യൂറോപ്പും അമേരിക്കയും ഉറ്റുനോക്കിയിരുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരുന്നത്.
യൂറോപ്യൻ യൂണിയന്റെ നയങ്ങളെ എതിർക്കുകയും, റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്ന വിക്ടർ‌ ഓർബനെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണച്ചിരുന്നു.

*കായികം*

*മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് തകർപ്പൻ ജയം*

മുംബൈ: വാങ്കഡെയിൽ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കുതിപ്പ്. ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ 18 റൺസ് വിജയമാണ് ബെംഗളൂരു നേടിയത്. ആര്‍സിബി ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. മൂന്നാം വിജയത്തോടെ ആറു പോയിന്റുള്ള ആർസിബി മൂന്നാം സ്ഥാനത്താണ്. അതേസമയം രണ്ടു പോയിന്റു മാത്രമുള്ള മുംബൈ എട്ടാമതാണ്.

*ജർമൻ ലീഗ്: ബയേൺ കിരീടത്തിലേക്ക്‌*

ബെർലിൻ: ജർമൻ ഫുട്‌ബോൾ ലീഗിൽ ബയേൺ മ്യൂണിക് കിരീടത്തിലേക്ക്‌. അഞ്ച്‌ റ‍ൗണ്ട്‌ ശേഷിക്കെ രണ്ടാമതുള്ള ബൊറൂസിയ ഡോർട്ട്‌മുണ്ടിനെക്കാൾ 12 പോയിന്റ്‌ മുന്നിലാണ്‌ ബയേൺ. സെന്റ്‌ പോളിയെ അഞ്ച്‌ ഗോളിനാണ്‌ തകർത്തത്. ഡോർട്ട്‌മുണ്ട്‌ ബയേർ ലെവർകൂസനോട്‌ ഒരു ഗോളിന്‌ തോറ്റു. ജർമൻ ലീഗിൽ ഗോളടി റെക്കോഡുമിട്ടു ബയേൺ. 29 കളിയിൽ 105 ഗോളാണ്‌ നേടിയത്‌. 1971–72ൽ കുറിച്ച സ്വന്തം റെക്കോഡാണ്‌ ബയേൺ തിരുത്തിയത്‌. ഫ്രാൻസ്‌ ബെക്കെൻബോവറും യെർദ്‌ മുള്ളറും ഉൾപ്പെട്ട സംഘമാണ്‌ ആ സീസണിൽ 100 ഗോൾ മറികടന്നത്‌. പോളിക്കെതിരെ ജമാൽ മുസിയാല, ലിയോൺ ഗൊറെസ്‌ക, മിച്ചേൽ ഒലീസെ, നിക്കോളാസ്‌ ജാക്‌സൺ, റാഫേൽ ഗുറെയ്‌റോ എന്നിവർ ലക്ഷ്യം കണ്ടു

www.news99Kerala.in

INTERNATIONAL
ഇറാന്റെ രണ്ടാം യുദ്ധക്കപ്പല്‍ ശ്രീലങ്കന്‍ സമുദ്ര അതിര്‍ത്തിയില്‍; അക്രമണ ഭീഷണിയില്‍
1 month ago
ഇറാനിലെ പുതിയ ഭരണാധികാരിയായി അയത്തൊള്ള ഖമനയിയുടെ മകൻ മൊജ്‌തബ ഖമേനിയെ തിരഞ്ഞെടുത്തു
1 month ago
റിയാദിലെ അമേരിക്കൻ എംബസിയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ സിഐഎ സ്റ്റേഷൻ തകർന്നതായി റിപ്പോർട്ട്
1 month ago
ഡ്രോൺ അമേരിക്ക വെടിവെച്ചിട്ടെന്ന വാദം തള്ളി ഇറാൻ
2 months ago
TECHNOLOGY
മലബാറിന്റെ സ്വപ്നചിറകുകൾക്ക് ഇനി ലോകത്തോളം പറന്നുയരാം
2 months ago
AUTOMOBILE
പുതിയ സെല്‍റ്റോസ് കേരളത്തില്‍ അവതരിപ്പിച്ച് കിയ ഇന്ത്യ...
2 months ago
കുമ്പളയിൽ ടോള്‍ പിരിവിനെതിരെ പ്രതിഷേധം,സംഘര്‍ഷം; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി
2 months ago
കുമ്പളയിൽ ടോള്‍ പിരിവിനെതിരെ പ്രതിഷേധം,
2 months ago
TRENDING VIDEOS
ആനവിഴുങ്ങിയിൽ കാർ ഡിവൈഡറിൽ ഇടിച്ചുകയറി അപകടം' ഡ്രൈവർക്ക് ഗുരുതര പരിക്ക്
വെട്ടം പഞ്ചായത്ത് ആർക്കൊപ്പം ജനങ്ങൾ പറയട്ടെ?
വി അബ്ദുറഹ്മാനെതിരെ തിരൂർ മുനിസിപ്പൽ യുഡിഎഫ് നേതൃത്വം
കേസ് കേസിന്റെ വഴിക്ക് നിയമം പറങ്ങൽ ഉറച്ചുനിൽക്കുന്നു.സിപി ബാവ ഹാജി