Saturday, August 01, 2026
News99 Kerala

കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ തുടരുന്നു..*

Logo
Kerala August 01, 2026 | 07:18 AM
News Image


കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. നീറാട് കൂനമ്മൽ സ്വദേശിയായ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. നീറാട് ഓട്ടോറിക്ഷ ഡ്രൈവറുടെ മകളുടെ കുട്ടിയാണ് അപകടത്തിൽ പെട്ടത്.

അപകടസമയത്ത് ഈ കുട്ടിയോടൊപ്പം മറ്റൊരു കുട്ടി കൂടി ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ കുട്ടിക്കായി പ്രദേശവാസികളും അധികൃതരും ചേർന്ന് തോട്ടിലും പരിസരത്തും വിപുലമായ തിരച്ചിൽ നടത്തിവരികയാണ്.

മരിച്ച കുട്ടിയുടെ മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഒഴുക്കിൽപ്പെട്ട് വരുന്നത് കണ്ട നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.

നീറാട് ഭാഗത്തുവെച്ചാണ് അപകടം നടന്നത്. കിഴിശ്ശേരി മേഖലയിലൂടെ ഒഴുകുന്ന ഈ തോടിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും സംശയകരമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.

Comments
Please Login to comment.
LATEST NEWS
എഥനോൾ കലർത്തിയില്ലായിരുന്നെങ്കിൽ പെട്രോൾ വില 125 രൂപയായേനെ' വിമർശനങ്ങൾക്കിടെ വിശദീകരണവുമായി കേന്ദ്രം
കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ തുടരുന്നു..*
ശക്തമായ തിരമാലകൾ, കാറ്റ്: ട്രോളിങ് നിരോധനം അവസാനിച്ച് മത്സ്യബന്ധനത്തിനിറങ്ങിയ ബോട്ടുകൾ കരയിലേക്ക് തിരിച്ചു വന്നു.
BREAKING:അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം വണ്ടൻപ്ലാവിൽ കനത്ത മഴയെത്തുടർന്ന് വൻ ഉരുൾപൊട്ടൽ.
മുഖ്യമന്ത്രി വി ഡി സതീശന് ജനാധിപത്യ സംരക്ഷണ സമിതി JSS നിവേദനം നൽകി
പരീക്ഷാ തട്ടിപ്പുകാർക്ക് കടുപ്പമേറിയ ശിക്ഷ: ജെൻസികളെ ലക്ഷ്യമിട്ട് വീണ്ടും പ്രധാനമന്ത്രിയുടെ സെൽഫി വീഡിയോ
മോദിയുടെ എഐ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചു: മെറ്റാ ഇന്ത്യ തലവനെതിരെ കേസെടുത്ത് ഹൈദരാബാദ് സൈബർ പോലീസ്