അവയവംകച്ചവടം കൊച്ചിയിലെ 5 പ്രൈവറ്റ് ഹോസ്പിറ്റൽ ED റെയ്‌ഡ് പ്രതി നജീബിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്ത്
Top Story
June 19, 2026 | 08:07 AM
വ്യാജരേഖകൾ ചമച്ച് നടത്തിയ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ED) കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലും അനുബന്ധ കേന്ദ്രങ്ങളിലും ശക്തമായ റെയ്ഡ് ആരംഭിച്ചു. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് നജീബിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആശുപത്രികളിൽ നിന്ന് കോടിക്കണക്കിന് രൂപ കമ്മിഷനായി എത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നടപടി.
റെയ്ഡ് നടന്ന സ്ഥലങ്ങൾ: കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റൽ (ആലുവ), മെഡിക്കൽ ട്രസ്റ്റ്, ആസ്റ്റർ മെഡ്സിറ്റി, വി.പി.എസ് ലേക്‌ഷോർ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ആശുപത്രികളിലും തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളിലെ ചില കേന്ദ്രങ്ങളിലുമാണ് പരിശോധന നടന്നത്.കമ്മിഷൻ ഇടപാടുകൾ: ആശുപത്രികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പ്രതിയായ നജീബിന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് വൻതോതിൽ പണം കൈമാറിയതായി ഇ.ഡി കണ്ടെത്തിരേഖകൾ പിടിച്ചെടുത്തു: അവയവം മാറ്റിവെക്കലുമായി ബന്ധപ്പെട്ട ഡോണർ രജിസ്ട്രി, സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റൽ രേഖകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ എന്നിവ അന്വേഷണസംഘം പരിശോധിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു.
Comments