കേരളത്തിന്റെ പുതിയ യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു.
Editors Pick
June 19, 2026 | 05:57 AM
പുതുയുഗ കേരളം' എന്ന ലക്ഷ്യത്തോടെ, സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾ വിവരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കന്നി ബജറ്റ് പ്രസംഗം നടത്തിയത്.
റബ്ബർ വില വർദ്ധനവ്: റബ്ബറിന്റെ തറവില (MSP) 250 രൂപയായി ഉയർത്തി.
കാർഷിക മേഖല: കൃഷി മേഖലയുടെ സമഗ്ര വികസനത്തിനായി 1,535 കോടി രൂപ അനുവദിച്ചു.
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്: പുതിയ ഇൻഷുറൻസ് പദ്ധതിക്കായി 10 കോടി രൂപ മാറ്റിവെച്ചു.
കരുതൽ മിഷൻ: അർഹരായ രോഗികൾക്ക് സഹായമെത്തിക്കാൻ 'വൺ കേരള കരുതൽ മിഷൻ' പ്രഖ്യാപിച്ചു.
കേരള നോളജ് വാലി: ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കാൻ പുതിയ സ്വകാര്യ സർവകലാശാല ബില്ലോടെ 100 കോടി രൂപ.
ആന്റി റാഗിങ് നിയമം: ക്യാമ്പസുകളിലെ റാഗിങ് തടയാൻ കടുത്ത വ്യവസ്ഥകളോടെ ‘സിദ്ധാർഥൻ ആന്റി റാഗിങ് ആക്ടും’ പ്രത്യേക ആപ്പും.
ഗേൾസ് ഫ്രണ്ട്‌ലി ക്യാമ്പസുകൾ: പെൺകുട്ടികൾക്ക് അനുയോജ്യമായ അന്തരീക്ഷവും ശുചിത്വവും ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസത്തിന് 1477.57 കോടി രൂപ.
തൊഴിലവസരങ്ങൾ: പതിനായിരം പുതിയ MSME-കൾ ആരംഭിക്കും, കൂടാതെ 'ഗ്ലോബൽ ജോബ് വാച്ച് ടവർ' സ്ഥാപിക്കും.
മദ്യ നികുതി മാറ്റം: കുറഞ്ഞ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾക്ക് (Low-alcohol beverages) പുതിയ നികുതി സ്ലാബ്.
ഇലക്ട്രിക് വാഹനങ്ങൾ: പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കാൻ EV വാഹനങ്ങളുടെ റോഡ് നികുതി കുറയ്ക്കും.
ഭൂമിയുടെ ന്യായവില: നിലവിലെ പരാതികൾ പരിഹരിക്കാൻ ഭൂമിയുടെ ന്യായവില പുനഃപരിശോധിക്കും.
മിഷൻ സമുദ്ര: തുറമുഖ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിടുന്ന പദ്ധതിക്കായി 400 കോടി രൂപ.
വന്യജീവി ആക്രമണം തടയാൻ: മനുഷ്യ-മൃഗ സംഘർഷങ്ങൾ പ്രതിരോധിക്കാൻ 192 കോടി രൂപ.
പ്രത്യേക പാക്കേജ്: വയനാട്, കാസർകോട്, ഇടുക്കി ജില്ലകൾക്കായി പ്രത്യേക വികസന പാക്കേജ്.
മയക്കുമരുന്ന് വിരുദ്ധ പോരാട്ടം: ലഹരി മാഫിയകളെ അടിച്ചമർത്താൻ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് 10 കോടി രൂപ.
Comments