Saturday, September 05, 2026
News99 Kerala

ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

Logo
Editors Pick September 04, 2026 | 09:11 AM
News Image
കഴിഞ്ഞ മാസം ഫുക്കറ്റിൽ നിന്നും ന്യൂഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ എ.ഐ 2379 എയർബസ് എ320 നിയോ വിമാനത്തിലുണ്ടായ അപകടത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത് . 137 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കം 145 പേരുമായി 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വെറും അഞ്ച് സെക്കൻഡിന്റെ വ്യത്യാസത്തിൽ വിമാനത്തിന്റെ മൂന്ന് പ്രധാന ഹൈഡ്രോളിക് സംവിധാനങ്ങളും (ഗ്രീൻ, ബ്ലൂ, യെല്ലോ) ഒരേസമയം തകരാറിലാകുകയായിരുന്നു. ഇതോടെ ഓട്ടോപൈലറ്റ് സംവിധാനം തനിയെ വിച്ഛേദിക്കപ്പെടുകയും കോക്പിറ്റിൽ തുടർച്ചയായി അപായമണി മുഴങ്ങുകയും ചെയ്തത് . നിയന്ത്രണം നഷ്ടപ്പെട്ട വിമാനം പൊടുന്നനെ 372 അടി മുകളിലേക്ക് കുതിച്ചുയരുകയും തൊട്ടടുത്ത നിമിഷം 292 അടി താഴേക്ക് കുത്തനെ പതിക്കുകയും ചെയ്തത്.

വിമാനം സുരക്ഷിത ഉയരത്തിലായിരുന്നതിനാൽ ഈ സമയം സീറ്റ് ബെൽറ്റ് സൈൻ ഓഫായിരുന്നത്. അതിനാൽ വിമാനം പെട്ടെന്ന് ആടിയുലഞ്ഞതോടെ യാത്രക്കാരും ജീവനക്കാരും സീറ്റുകളിൽ നിന്നും ക്യാബിനകത്ത് തെറിച്ചുവീണത് . ഇരുപത് യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കും ഉൾപ്പെടെ 24 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ തെറിച്ചുവീണ ആഘാതത്തിൽ വിമാനത്തിന്റെ സീലിംഗ് പാനലുകൾ, ഓവർഹെഡ് ബിന്നുകൾ, എമർജൻസി എക്സിറ്റ് ഹാൻഡിൽ, ജീവനക്കാരുടെ ഇരിപ്പിടങ്ങൾ, ശൗചാലയം എന്നിവയ്ക്ക് വലിയ കേടുപാടുകൾ സംഭവിച്ചത്.

അപകടമുണ്ടായ ഉടൻ തന്നെ ആദ്യം കോ-പൈലറ്റും തുടർന്ന് മുഖ്യ പൈലറ്റും ഇടപെട്ട് ഹൈഡ്രോളിക് സംവിധാനങ്ങൾ പുനഃസ്ഥാപിച്ച് വിമാനം നിയന്ത്രണത്തിലാക്കിയിരുന്നു. ഇത്രയും വലിയൊരു അപകടം നടന്നിട്ടും തൊട്ടടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കാതെ ഡൽഹിയിലേക്ക് തന്നെ വിമാനം പറത്താനാണ് ഇവർ തീരുമാനിച്ചിരുന്നത്. എന്നാൽ ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം പൈലറ്റുമാരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗുരുതരമായ മറ്റൊരു സുരക്ഷാ വീഴ്ച കൂടി പുറത്തുവരുന്നിരിക്കുന്നത് . ശ്വാസപരിശോധനയിൽ ഇരുവരും മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായെങ്കിലും, തുടർന്ന് നടത്തിയ രക്തപരിശോധനയിൽ മുഖ്യ പൈലറ്റ് ലഹരി (സൈക്കോ ആക്ടീവ് സബ്സ്റ്റൻസ്) ഉപയോഗിച്ചതായി സ്ഥിരീകരിച്ചത്

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.