ലൈഫ് ഭവന പദ്ധതിയിൽ അരക്കോടിയുടെ തിരിമറി: VEO റാണി ലക്ഷ്മി കോന്നി പൊലീസിന്റെ പിടിയിൽ
Editors Pick
September 03, 2026 | 06:48 AM
സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫിസറെ പൊലീസ് അറസ്റ്റ് ചെയതിരിക്കുന്നു. വകയാർ മ്ലാന്തടം പുത്തൻവീട് എം.ആർ. റാണി ലക്ഷ്മിയെയാണ് (37) കോന്നി പൊലീസ് ഇൻസ്പെക്ടർ വി.എസ്. കിരണിന്റെ നേതൃത്വത്തിൽ മ്ലാന്തടത്തു നിന്ന് പിടികൂടിയിരിക്കുന്നത്.
സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ ലൈഫ് ഭവന പദ്ധതിയിൽ പുതിയ വീട് നിർമിക്കുന്നതിനും നവീകരണത്തിനുമായി അനുവദിച്ച തുകയാണ് ഇവർ തട്ടിയെടുത്തിരിക്കുന്നത്. ഗുണഭോക്തൃ ലിസ്റ്റിൽ തിരിമറി നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അരക്കോടിയിലേറെ രൂപ മാറ്റുകയായിരുന്നത് . സീതത്തോട്ടിൽ 51.23 ലക്ഷം രൂപയുടെയും തണ്ണിത്തോട്ടിൽ 2 ലക്ഷം രൂപയുടെയും തട്ടിപ്പ് നടത്തിയെന്നാണ് കേസ് ഉള്ളത്.
Comments