മുകേഷ് അംബാനിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ: സീ പ്രതിസന്ധിയിലായപ്പോൾ ബാങ്ക് വായ്പ തിരികെ നൽകരുതെന്ന് ഉപദേശിച്ചെന്ന് സുഭാഷ് ചന്ദ്ര
Editors Pick
August 29, 2026 | 09:54 AM
സീ എന്റർടൈൻമെന്റ് വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ ബാങ്ക് വായ്പകൾ പലിശയടക്കം തിരികെ നൽകരുതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഉപദേശിച്ചെന്ന് വെളിപ്പെടുത്തലുമായി എസ്സെൽ ഗ്രൂപ്പ് മുൻ ചെയർമാൻ ഡോ. സുഭാഷ് ചന്ദ്ര. 2019 ജനുവരിയിൽ സീയുടെ ഓഹരികളിൽ ഒറ്റ ദിവസം കൊണ്ട് 40 ശതമാനത്തോളം ഇടിവുണ്ടായതിന് പിന്നിൽ ഷെൽ കമ്പനികളുടെ ഇടപെടലുകൾ ഉണ്ടായിരുന്നുവെന്നും അത് ബോധപൂർവം സൃഷ്ടിക്കപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരിക്കുന്നത്.
ബാധ്യതകൾ പൂർണമായി തീർക്കാനായി സീ കമ്പനി വിൽക്കാനുള്ള സന്നദ്ധതയുമായി മുകേഷ് അംബാനിയെ സമീപിച്ചപ്പോഴാണ് ഒരു ഗുണകാംക്ഷിയെപ്പോലെ അദ്ദേഹം ഇത്തരമൊരു ഉപദേശം നൽകിയതെന്ന് സുഭാഷ് ചന്ദ്ര പറഞ്ഞത് . 'സുഭാഷ് ജി, ബാങ്കുകൾക്ക് പലിശയടക്കം പണം തിരികെ നൽകുന്നത് എന്തിനാണ്? ആരും അങ്ങനെ ചെയ്യാറില്ല' എന്നായിരുന്നു അംബാനി പറഞ്ഞതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
തുടർന്ന് വിദേശ നിക്ഷേപകരായ ഇൻവെസ്‌കോയുമായി ചേർന്ന് സീ ഏറ്റെടുക്കാൻ റിലയൻസ് നീക്കം നടത്തിയെങ്കിലും ആ കരാർ ചെറുകിട ഓഹരി ഉടമകളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതിനാൽ താൻ അത് നിരസിക്കുകയായിരുന്നുവെന്നും സുഭാഷ് ചന്ദ്ര വ്യക്തമാക്കിയത് . അതിനാൽ ആ നിർദേശം തള്ളിക്കളയുകയും തുടർന്ന് സോണിയുമായുള്ള ലയനത്തിലേക്ക് നീങ്ങുകയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
Comments