Saturday, September 05, 2026
News99 Kerala

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് വൻ തീപിടുത്തം; ഡ്രൈവർ വെന്തുമരിച്ചു

Logo
Editors Pick August 28, 2026 | 07:24 AM
News Image
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ രണ്ട് ലോറികൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ വൻ തീപിടുത്തത്തിൽ ഒരു ലോറിയുടെ ഡ്രൈവർക്ക് ദാരുണാന്ത്യം. കരിമ്പുഴ ആറ്റാശ്ശേരി പനാംകുന്ന് സ്വദേശി ചെരിപ്പുറത്ത് നസറുദ്ദീൻ (43) ആണ് വാഹനത്തിന്റെ കാബിനുള്ളിൽ കുടുങ്ങി വെന്തുമരിച്ചിരിക്കുന്നത് . വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളം സൊസൈറ്റിക്ക് മുന്നിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നിരിക്കുന്നത്.

പെരിന്തൽമണ്ണയിൽ കാറുകൾ ഇറക്കിയ ശേഷം പാലക്കാട്ടേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ലോറിയും, കോഴിത്തീറ്റയുമായി എതിർദിശയിൽ വരികയായിരുന്ന ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചിരിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും തീപിടിക്കുകയും നിമിഷനേരം കൊണ്ട് ആളിക്കത്തുകയുമായിരുന്നത് . അപകടകാരണം വ്യക്തമല്ലെങ്കിലും, റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാകാം കൂട്ടിയിടിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം ഉണ്ടായത്.

വലിയ പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർക്ക് തീ ആളിപ്പടർന്നതിനാൽ വാഹനങ്ങൾക്ക് അടുത്തേക്ക് എത്താനോ രക്ഷാപ്രവർത്തനം നടത്താനോ സാധിച്ചില്ല. ഇതിനിടെ കണ്ടെയ്നർ ലോറി ഡ്രൈവറായ ജാർഖണ്ഡ് സ്വദേശി ഉദയകുമാർ (35) വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടത്. വീഴ്ചയിൽ കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ചരക്കുലോറിയുടെ ഡ്രൈവറായ നസറുദ്ദീന് കാബിനിൽ നിന്ന് പുറത്തുകടക്കാനായിരുന്നില്ല .

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.