ഉള്ള് തുറന്നു സംസാരിക്കാൻ ആരുമില്ലായിരുന്നു, അതോടെ ജീവിതം ഡാർക്കായി": വ്യക്തിജീവിതത്തെക്കുറിച്ച് വിനായകൻ
Editors Pick
August 27, 2026 | 07:00 AM
ഭാര്യയുമായി വേർപിരിഞ്ഞുവെന്നും അതിനുശേഷം കടുത്ത മാനസിക തകർച്ചയിലൂടെയാണ് കടന്നുപോയതെന്നും തുറന്നു പറഞ്ഞിരിക്കുന്നു നടൻ വിനായകൻ. വഴക്കുകൾ ഒന്നുമില്ലായിരുന്നെങ്കിലും ഒരുമിച്ച് ജീവിച്ചുപോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് തങ്ങൾ പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചതെന്ന് താരം വെളിപ്പെടുത്തിയിരിക്കുന്നത് . ഉള്ള് തുറന്ന് സംസാരിക്കാൻ ഉണ്ടായിരുന്ന ഒരേയൊരു വ്യക്തി മുൻഭാര്യ മാത്രമായിരുന്നുവെന്നും അവരുമായുള്ള അകൽച്ചയാണ് തന്നെ വ്യക്തിജീവിതത്തിൽ ഏറെ ഇരുണ്ട അവസ്ഥയിലേക്ക് തള്ളിയിട്ടതെന്നും അദ്ദേഹം പറഞ്ഞത്.
"ഭാര്യ ഉണ്ടായിരുന്നു, ഇപ്പോൾ സപ്പറേറ്റ് ആയി പോയിരിക്കുന്നു കുട്ടികളില്ല. വഴക്കൊന്നുമല്ല. പക്ഷേ ഒരുമിച്ച് നിൽക്കാൻ പറ്റിയില്ല. ഉള്ള് തുറക്കാനുണ്ടായിരുന്നത് മുൻഭാര്യയോട് ആയിരുന്നു. ഇപ്പോൾ അങ്ങനെ ആരുമില്ല. അവിടെയൊക്കെയാണ് ഞാൻ ഭയങ്കര ഡാർക്കായി പോയി . ഒരാളോടെങ്കിലും നമ്മൾ സംസാരിക്കും.
Comments