ഭീകരവിരുദ്ധ പട്ടികയിൽ നിന്നുള്ള ചരിത്രപരമായ മടക്കം: പതിറ്റാണ്ടുകളായി തുടർന്ന ഉപരോധങ്ങൾക്ക് വിരാമമിട്ട് സിറിയയെ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി ഒഴിവാക്കി.
Editors Pick
August 25, 2026 | 08:51 AM
സിറിയയെ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി ഒഴിവാക്കിയത് . പ്രസിഡൻ്റ് അഹമ്മദ് അശ്ശറായുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കാൻ തയാറായതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി ഉണ്ടായത് . 14 വർഷത്തെ നീണ്ട ആഭ്യന്തര യുദ്ധത്തിൻ്റെ കെടുതികളിൽ നിന്ന് കരകയറാനും രാജ്യത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഈ തീരുമാനം വലിയ മുതൽക്കൂട്ടാകുമെന്നാണ് സിറിയൻ സർക്കാരിന്റെ വിലയിരുത്തൽ ഉണ്ടായിരിക്കുന്നത്.
പതിറ്റാണ്ടുകളായി തുടർന്ന ഉപരോധ പട്ടികയിൽ നിന്നാണ് അമേരിക്ക സിറിയയെ നീക്കം ചെയ്തിരിക്കുന്നത്. ജൂലൈ 8-ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഈ തീരുമാനം കോൺഗ്രസിനെ അറിയിച്ചിരുന്നത്. തുടർന്ന് 45 ദിവസത്തെ കോൺഗ്രസ് അവലോകന കാലയളവ് പൂർത്തിയായതോടെയാണ് തീരുമാനം നിലവിൽ വന്നത്. അന്താരാഷ്ട്ര ഭീകരവാദ പ്രവർത്തനങ്ങളിൽ നിന്ന് സിറിയ പൂർണമായി അകലം പാലിക്കുമെന്ന് പ്രസിഡൻ്റ് അഹമ്മദ് അശ്ശറാ നൽകിയ ഉറപ്പുകളുടെയും പുതിയ നടപടികളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരിക്കുന്നത്.
അമേരിക്കയുടെ നടപടിയെ സിറിയൻ പ്രസിഡൻ്റ് സ്വാഗതം ചെയ്തു. വേദന നിറഞ്ഞ പഴയ കാലം അവസാനിപ്പിച്ച് വികസനത്തിന്റെയും പുനർനിർമ്മാണത്തിന്റെയും പുതിയ കാലത്തേക്ക് രാജ്യം കടക്കുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരികുന്നത്.
1979-ൽ മുൻ പ്രസിഡന്റ് ഹാഫിസുൽ അസദിൻ്റെ കാലത്താണ് സിറിയയെ യുഎസ് പട്ടികയിൽ ഉൾപ്പെടുത്തിയത്. തുടർന്ന് ബശ്ശാറുൽ അസദിൻ്റെ ഭരണകാലത്തും നിയന്ത്രണങ്ങൾ തുടർന്നത്. ഒടുവിൽ 2024 ഡിസംബറിലെ വിപ്ലവത്തിലൂടെയാണ് ബശ്ശാർ പുറത്താക്കപ്പെട്ടത്.
Comments