Saturday, September 05, 2026
News99 Kerala

വന്ദേമാതരം വിവാദം: അമിത് ഷായ്ക്ക് മറുപടിയുമായി കപിൽ സിബൽ; ബി.ജെ.പി പരിപാടികളിൽ ഗാനം പൂർണ്ണമായി പാടാറുണ്ടോയെന്ന് ചോദ്യം

Logo
Editors Pick August 21, 2026 | 07:42 AM
News Image
പാർട്ടി യോഗങ്ങളിൽ ദേശീയഗാനമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ 'ദേശവിരുദ്ധം' എന്ന് വിമർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കപിൽ സിബൽ എം.പി. 1950 മുതൽ ബി.ജെ.പി നടത്തുന്ന ഔദ്യോഗികവും സ്വകാര്യവുമായ പരിപാടികളിൽ ഗാനം പൂർണ്ണമായി പാടാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചിരിക്കുന്നത് . ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ നരേന്ദ്ര മോദിയോ, പ്രധാനമന്ത്രിയായിരുന്ന സമയത്ത് അടൽ ബിഹാരി വാജ്‌പേയിയോ ഇത് പൂർണ്ണമായി ആലപിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് സിബൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അന്ന് ബി.ജെ.പി നേതാക്കൾ ഇത് പൂർണ്ണമായി പാടിയിട്ടില്ലെങ്കിൽ അവരെയും 'ദേശവിരുദ്ധർ' എന്ന് വിളിക്കാനാകുമോ എന്ന് ചോദിച്ച അദ്ദേഹം, വിഷയത്തിൽ ബി.ജെ.പിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് പ്രകടമാകുന്നതെന്നും കുറിച്ചത് . സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രപരമായ തീരുമാനങ്ങളെ അപകീർത്തിപ്പെടുത്തി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരിക്കുന്നത് .

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.