Saturday, September 05, 2026
News99 Kerala

മട്ടൻ കൊണ്ട് ഗുണമില്ല, ചെലവും കൂടുതൽ; തടവുകാർക്ക് ചിക്കനും മുട്ടയും നൽകുന്നത് പരിഗണിക്കും': ജയിൽ സുരക്ഷയ്ക്ക് എഐ സംവിധാനവുമെന്ന് ഡിജിപി.

Logo
Editors Pick August 14, 2026 | 10:42 AM
News Image
സംസ്ഥാനത്തെ ജയിലുകളിലെ ഭക്ഷണക്രമത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ജയിൽ വകുപ്പ് ആലോചിക്കുന്നത്. നിലവിൽ നൽകി വരുന്ന മട്ടൻ ഒഴിവാക്കി പകരം ചിക്കനും മുട്ടയും നൽകുന്ന കാര്യമാണ് പരിഗണനയിലുള്ളത്. മട്ടൻ പോലുള്ള റെഡ് മീറ്റുകൾ ജീവിതശൈലീ രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതിനാലും വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതിനാലുമാണ് ഈ നീക്കംഉള്ളത്.

നിലവിൽ തടവുകാരന് പ്രതിദിനം 100 ഗ്രാം മട്ടനാണ് നൽകുന്നത്. ശാരീരിക അധ്വാനമില്ലാത്തവർക്ക് ഇതുകൊണ്ട് ഗുണമില്ലെന്നും തടവുകാർക്ക് ആവശ്യമായ പ്രോട്ടീൻ ഉറപ്പാക്കാൻ ചിക്കനും മുട്ടയും നൽകുന്നതാണ് അഭികാമ്യമെന്നും ജയിൽ ഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കിയിരിക്കുന്നത് . ഇതുസംബന്ധിച്ച റിപ്പോർട്ട് പഠനത്തിന് ശേഷം സർക്കാരിന് കൈമാറും. സർക്കാറിന്റെ അംഗീകാരം ലഭിച്ചശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

തടവുകാരെ തിരുത്തി സമൂഹത്തിലേക്ക് മടക്കിയെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജയിലുകളുടെ പേര് മാറ്റുന്നത് സംബന്ധിച്ച റിപ്പോർട്ടും സർക്കാരിന് നൽകും. വിദേശരാജ്യങ്ങളിലെപ്പോലെ ‘കറക്ഷൻ ഹോം’ മാതൃകയിലേക്ക് മാറ്റാനാണ് ആലോചന ഉള്ളത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.