Saturday, September 05, 2026
News99 Kerala

അർജുൻ ആയങ്കിക്കായി തൃശൂരിൽ വ്യാപക തിരച്ചിൽ: അടിയന്തര സാഹചര്യത്തിൽ വെടിവയ്ക്കാൻ പൊലീസിന് നിർദേശം; സഹോദരനടക്കം മൂന്നുപേർ കസ്റ്റഡിയിൽ

Logo
Editors Pick August 08, 2026 | 06:02 AM
News Image
ആഭ്യന്തര മന്ത്രിക്കും പോലീസിനും എതിരെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യ വെല്ലുവിളി നടത്തി ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കണ്ടെത്താൻ തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസിന്റെ വ്യാപക തിരച്ചിൽ നടക്കുന്നു . അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരെയും സഹോദരൻ അഖിലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിയിരിക്കുന്നു. അതിനിടെ, അടിയന്തര സാഹചര്യമുണ്ടായാൽ വെടിവയ്ക്കാൻ പോലീസിന് നിർദേശം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അർജുന്റെ സഹോദരൻ അഖിലിനെ തൃശൂർ തെക്കേക്കാട് മൈതാനം പരിസരത്തുനിന്ന് തൃശൂർ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തരിക്കുന്നത്. ഇയാളെ നിലവിൽ തൃശൂർ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടാതെ, അർജുന് ഒളിത്താവളമൊരുക്കുകയും യാത്രാസൗകര്യങ്ങൾ ചെയ്തുനൽകുകയും ചെയ്ത രണ്ട് കണ്ണൂർ സ്വദേശികളെ മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നു.

അർജുൻ ആയങ്കി സഞ്ചരിച്ചിരുന്ന കാർ പാലിയേക്കര ടോൾ പ്ലാസ കടന്നുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. അർജുന്റെ ഫോൺ ലൊക്കേഷൻ തൃശൂരിൽ കാണിച്ചതിനെ തുടർന്ന് നഗരത്തിലെ നായ്ക്കനാൽ ജങ്ഷൻ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലും പ്രധാന റോഡുകളിലും പൊലീസ് വാഹനം തടഞ്ഞുനിർത്തി വ്യാപക പരിശോധന നടത്തിയത്. പൊലീസിനെ വെട്ടിക്കാൻ തൃശൂരിലെത്തിയ ശേഷം ഇയാൾ വാഹനം മാറി സഞ്ചരിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം ഉള്ളത് .

തിരച്ചിൽ പൊലീസ് ശക്തമാക്കിയ പശ്ചാത്തലത്തിൽ ഇയാൾ ഭീഷണി ഉയർത്തുകയോ അടിയന്തര സാഹചര്യങ്ങളുണ്ടാകുകയോ ചെയ്താൽ പ്രതിരോധത്തിനായി നിർണായക നടപടികളിലേക്ക് കടക്കാൻ പൊലീസിന് നിർദേശമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിയമവാഴ്ചയെ വെല്ലുവിളിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളെ പിടികൂടുന്നതിനിടെ ഉണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ സ്വയംരക്ഷയ്ക്കായി ആയുധം ഉപയോഗിക്കാൻ പൊലീസിന് നിയമപരമായ അധികാരമുണ്ട്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.