Saturday, September 05, 2026
News99 Kerala

ലഹരി ചോദ്യം ചെയ്തതിന് മർദ്ദനം; പൊയ്ത്തുംകടവിലെ നവവധുവിന്റെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം

Logo
Editors Pick August 07, 2026 | 09:19 AM
News Image
പൊയ്ത്തുംകടവ് സ്വദേശി ഫാത്തിമത്തുൽ റിസ ജീവനൊടുക്കിയ സംഭവം ഭർത്താവ് ആസിഫിന്റെ കടുത്ത പീഡനം മൂലമെന്ന് ആരോപണവുമായി കുടുംബം രംഗത്തു. ഭർത്താവിന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ റിസയെ നിരന്തരം മർദ്ദിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് മകൾ ആത്മഹത്യ ചെയ്തതെന്നും കുടുംബം വ്യക്തമാക്കിയിരിക്കുന്നത് . സംഭവം നടന്നതിന് പിന്നാലെ കണ്ണൂർ കുടുക്കിമൊട്ട സ്വദേശിയായ ഭർത്താവ് ആസിഫ് വിദേശത്തേക്ക് കടന്നത് . കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസയെ സ്വന്തം വീടുകളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

ഈ വർഷം ജനുവരി എട്ടിനായിരുന്നു റിസയുടെയും ആസിഫിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടതു മുതൽ മകൾക്ക് മർദ്ദനമേറ്റിരുന്നതായി റിസയുടെ കുടുംബം ആരോപിക്കുന്നത് . ഏപ്രിൽ 11-ന് റിസ വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് പോയിരുന്നു. അവിടെ വച്ച് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് എം.ഡി.എം.എ ഉപയോഗിക്കുന്നത് എതിർത്തതാണ് അതിക്രമം രൂക്ഷമാകാൻ കാരണമായിരിക്കുന്നത്. മാർച്ച് മാസത്തിൽ ഭർത്താവിന്റെ വീട്ടിൽ വച്ച് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ റിസ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഭർത്താവിന്റെ വീട്ടുകാർ ഈ വിവരം അറിയിച്ചില്ലെന്നും റിസയുടെ കുടുംബം പറഞ്ഞത്. ഭർത്താവിന്റെ വീട്ടുകാരുടെ ഒത്താശയോടെയാണ് പീഡനങ്ങൾ നടന്നതെന്നാണ് ഉയർന്ന ആരോപണം .

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.