സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന പരാമർശം: വിവാദങ്ങൾക്കൊടുവിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ
Editors Pick
August 05, 2026 | 07:47 AM
കെഎസ്ആർടിസി പ്രിയദർശിനി ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന തൻ്റെ വിവാദ പ്രസ്താവനയിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി ജോൺ. സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സൗജന്യയാത്ര ഔദാര്യമല്ല, അവകാശമാണെന്നും കൂട്ടിച്ചേർത്തിരിക്കുന്നത് . പ്രിയദർശിനി സൗജന്യയാത്ര പദ്ധതി തടസ്സമില്ലാതെ മുന്നോട്ടുപോകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.
സ്വകാര്യ ബസുടമ സംഘടനയുടെ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിലായിരുന്നു വിവാദപരമായ പരാമർശം ഉണ്ടായിരിക്കുന്നത് . സ്ത്രീകൾ നിരക്കിളവുള്ള ബസുകളിൽ തള്ളിക്കയറുകയും എന്നാൽ കുട്ടികളെ വലിയ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുകയും ചെയ്യുന്നു എന്നായിരുന്നു മന്ത്രിയുടെ പരാമർശം ഉണ്ടായത് . സംഭവം വിവാദമായതോടെ, സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് വിശദീകരിച്ച് മന്ത്രി തൻ്റെ പ്രസ്താവനയെ ന്യായീകരിച്ചിരുന്നത്.
Comments