കളിപ്പാട്ട വസ്ത്ര കച്ചവടങ്ങളുടെ മറവിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ കേസിലെ രണ്ടാം പ്രതിക്ക് 21 വർഷം കഠിന തടവും 210000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
Kerala
August 04, 2026 | 05:03 AM
ഹാഷിബ് ഷഹീൻ (29 വയസ്) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
22.11.2020 ന് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.കെ.മുഹമ്മദ് ഷഫീഖും പാർട്ടിയും ചേർന്ന് കളിപ്പാട്ടങ്ങൾ, റെഡിമെയ്ഡ് ഡ്രസ് എന്നിവയുടെ കച്ചവടത്തിൻ്റെ മറവിൽ ഗോവയിൽ നിന്നും കൊറിയർ സർവ്വീസ് വഴി കടത്തി കൊണ്ട് വന്ന മാരക ലഹരി മരുന്നുകളായ, വിവിധ തരത്തിൽപ്പെട്ട 88.12 ഗ്രാം MDMA, 0.93 ഗ്രാം LSD Stamp , 1.15 കിലോഗ്രാം കഞ്ചാവ്, 325.85 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി പിടികൂടിയ കേസിലെ രണ്ടാം പ്രതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. മലപ്പുറം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ T. അനിൽകുമാർ, കോഴിക്കോട് എക്സൈസ് ക്രൈം ബ്രാഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ.ബൈജു എന്നിവരാണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ബഹുമാനപ്പെട്ട മഞ്ചേരി NDPS സ്പെഷ്യൽ കോടതി ജഡ്ജ ടി.ജി.വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുരേഷ് ഹാജരായി.
Web news
Comments