Sunday, September 06, 2026
News99 Kerala

അർജന്റീനയ്ക്കെതിരായ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിന് തെറ്റായ ചുവപ്പ് കാർഡ്: റഫറിയിംഗിൽ വീഴ്ച പറ്റി എന്ന് സമ്മതിച്ച് ഇഫാബ്

Logo
Sports July 29, 2026 | 07:54 AM
News Image
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്ക്കെതിരായ മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് താരം ബ്രീൽ എംബോളോയ്ക്ക് ചുവപ്പ് കാർഡ് നൽകിയ വാർ തീരുമാനം തെറ്റായിരുന്നുവെന്ന് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഇഫാബ്) വ്യക്തമാക്കിയത് . മത്സരത്തിലെ നിർണായകമായ ഈ തീരുമാനത്തിൽ വിഎആർ പ്രോട്ടോക്കോൾ തെറ്റായാണ് പ്രയോഗിച്ചതെന്ന് ഇഫാബ് പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശത്തിൽ സമ്മതിക്കുന്നത്.

കാൻസസ് സിറ്റിയിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് വിവാദപരമായ സംഭവം നടന്നത്. മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ നിൽക്കെ, അർജന്റീനയുടെ ലിയാൻഡ്രോ പാരെഡെസുമായുള്ള പോരാട്ടത്തിനിടെ എംബോളോ വീഴുകയായിരുന്നത് . തുടക്കത്തിൽ റഫറി ജോവാവോ പിൻഹെയ്റോ പാരെഡെസിന് ഫൗൾ വിളിച്ച് മഞ്ഞക്കാർഡ് നൽകാൻ ഒരുങ്ങി. എന്നാൽ വാർ ഇടപെടലിനെത്തുടർന്ന് റഫറി തീരുമാനം തിരുത്തുകയായിരുന്നു. പാരെഡെസിന്റെ ഫൗൾ റദ്ദാക്കുകയും എംബോളോ ഡൈവിംഗ് നടത്തി റഫറിയെ പറ്റിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് താരത്തിന് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കുകയും ചെയ്തത്.

ആളുമാറി കാർഡ് നൽകുന്നത് തടയാനുള്ള ചട്ടം ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഇഫാബ് വ്യക്തമാക്കിയത്. തെറ്റായ കളിക്കാരനാണ് കാർഡ് നൽകിയതെങ്കിൽ അത് തിരുത്താൻ മാത്രമേ ഈ പ്രോട്ടോക്കോൾ ഉപയോഗിക്കാവൂ എന്നും, അത് ഉപയോഗിച്ച് ഫൗളിന്റെ സ്വഭാവം മാറ്റാനോ കളിക്കാരൻ അഭിനയിക്കുകയാണെന്ന് വിധിക്കാനോ അനുവാദമില്ലെന്നും ഇഫാബ് വിശദീകരിച്ചത്. ഇത്തരം കാര്യങ്ങളിൽ നിയമപരിഷ്കാരം വരുത്തുന്നതിനെക്കുറിച്ച് ആലോചനകൾ നടക്കുന്നുണ്ടെങ്കിലും അത് പൂർത്തിയാകും വരെ നിലവിലെ നിയമങ്ങൾ തന്നെയാണ് ബാധകമാകുന്നത്.

തങ്ങളുടെ പ്രകടനം മികച്ച രീതിയിൽ മുന്നേറുമ്പോൾ റഫറിയുടെ തെറ്റായ തീരുമാനം മത്സരത്തിന്റെ ഗതി പൂർണ്ണമായും മാറ്റിയെന്ന് സ്വിറ്റ്‌സർലൻഡ് പരിശീലകൻ മുറാത്ത് യാക്കിൻ മത്സരശേഷം ആരോപിച്ചിരുന്നത് . പ്രധാന താരം പുറത്തായതോടെ പത്ത് പേരുമായി കളിക്കേണ്ടി വന്ന സ്വിറ്റ്‌സർലൻഡിനെ അധിക സമയത്ത് രണ്ട് ഗോളുകൾ കൂടി നേടി അർജന്റീന 3-1 ന് പരാജയപ്പെടുത്തുകയായിരുന്നു. ഇഫാബിന്റെ ഇപ്പോഴത്തെ വിശദീകരണം സ്വിറ്റ്‌സർലൻഡിന്റെ തോൽവിയോ മത്സരഫലമോ മാറ്റില്ലെങ്കിലും, റഫറിയിംഗിലെ വലിയൊരു വീഴ്ചയാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.