Saturday, September 05, 2026
News99 Kerala

ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ

Logo
Editors Pick July 20, 2026 | 07:21 AM
News Image
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്യുന്നതിനോട് സർക്കാരിന് യാതൊരു എതിർപ്പുമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയത് . ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവിടെയുണ്ടായ പ്രത്യേക സാഹചര്യത്തിൽ എടുത്ത തീരുമാനത്തെ സംസ്ഥാനത്തെ പൊതുവായ നയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചത്

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ മറവിൽ ആശുപത്രിയുടെ സ്ഥലം സംഘടിതമായി കയ്യേറിയതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമായത്. ആഹാരം കൊടുക്കുന്നതിനല്ല, മറിച്ച് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഇത്തരം കയ്യേറ്റങ്ങളോടാണ് സർക്കാരിന് എതിർപ്പുള്ളത്. ഇത്തരത്തിലുള്ള പ്രവണതകൾ അംഗീകരിക്കാനാകില്ല. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനാണ് ഈ വിഷയത്തിൽ സർക്കാർ നേരിട്ട് ഇടപെട്ടതെന്നും മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും യാതൊരു മുടക്കവുമില്ലാതെ ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ പുതിയ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഈ ഉദ്യമത്തോട് എല്ലാവരുടെയും സഹകരണം അനിവാര്യമാണ്.

“ആഹാരത്തിന് രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ല. പാവപ്പെട്ടവർക്ക് വിശക്കുമ്പോൾ കൃത്യമായി ഭക്ഷണം ലഭിക്കണം എന്നത് മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം. ആ ആഹാരം ആര് നൽകുന്നു എന്നത് സർക്കാരിനെ സംബന്ധിച്ച് ഒരു വിഷയമല്ല,” മന്ത്രി കെ. മുരളീധരൻ കൂട്ടിച്ചേർത്തത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.