4 വർഷത്തിനിടെ ട്രെയിനിലെ 1.27 കോടി ബെഡ്ഷീറ്റുകളും ടവ്വലുകളും മോഷ്ടിക്കപ്പെട്ടു 104.51 കോടിയുടെ നഷ്ടം
Editors Pick
July 13, 2026 | 10:10 AM
നാല് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവർ 1.27കോടിയിലധികം ബെഡ്ഷീറ്റുകളും ടവ്വലുകൾ മോഷ്ടിച്ചതായി റിപ്പോർട്ട്. 2022 ജനുവരി മുതൽ 2026 മെയ് മാസം വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ മോഷണം നടന്നിരിക്കുന്നു . ബെഡ്ഷീറ്റുകൾ, പുതപ്പുകൾ, തലയിണകൾ, തലയിണക്കവറുകൾ, ഫേസ് ടവലുകൾ (മുഖം തുടയ്ക്കുന്ന ചെറിയ തോർത്ത്) എന്നിവയാണ് യാത്രക്കാർ വ്യാപകമായി കടത്തിക്കൊണ്ടുപോയിരിക്കുന്നത്.
ഇതുവഴി റെയിൽവേയുടെ ബെഡ്‌റോൾ കരാറുകാർക്ക് ഏകദേശം 104.51 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ 69 റെയിൽവേ ഡിവിഷനുകളിൽ 54 എണ്ണത്തിൽ നിന്ന് ലഭിച്ച ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. എസി കോച്ചുകളിൽ യാത്ര ചെയ്യുന്ന ഓരോ ആയിരം യാത്രക്കാരിൽ ഒരാൾ വീതമെങ്കിലും ഒരു ബെഡ്ഷീറ്റ് സ്വന്തം ബാഗിലാക്കി കൊണ്ടുപോകുന്നുണ്ടെന്നാണ് റെയിൽവേയുടെ കണക്കുകൾ സൂചിപ്പിച്ചിരിക്കുന്നത്.
ഇതിൽ യാത്രക്കാർ ഏറ്റവും കൂടുതൽ മോഷ്ടിച്ചിരിക്കുന്നത് ബാഗുകളിൽ എളുപ്പത്തിൽ ഒളിപ്പിക്കാൻ കഴിയുന്ന ഫേസ് ടവലുകളാണ്. നാല് വർഷത്തിനിടെ 46.54 ലക്ഷം ടവലുകളാണ് കാണാതായത്. തൊട്ടുപിന്നാലെയുള്ള ബെഡ്ഷീറ്റുകൾ 41.13 ലക്ഷവും, തലയിണക്കവറുകൾ 23.59 ലക്ഷവും, പുതപ്പുകൾ 12.95 ലക്ഷവും, തലയിണകൾ 2.76 ലക്ഷവും മോഷണം പോയിട്ടുണ്ട്. 2022 മുതൽ 2025 വരെയുള്ള കാലയളവിൽ മാത്രം ഇത്തരം മോഷണങ്ങളിൽ 56 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നു.
Comments