മദ്യവിൽപനയ്ക്ക് ഓട്ടോറിക്ഷ; പാലക്കാട്ട് 47.5 ലിറ്റർ മദ്യവുമായി കാഞ്ഞിരപ്പുഴ സ്വദേശി അറസ്റ്റിൽ
Editors Pick
July 11, 2026 | 07:48 AM
വിൽപ്പനക്കായി ഓട്ടോ റിക്ഷയിൽ സൂക്ഷിച്ചിരുന്ന നാൽപത്തി ഏഴര ലിറ്റർ മദ്യം പിടികൂടി.
പാലക്കാട്:
വിൽപ്പനക്കായി ഓട്ടോ റിക്ഷയിൽ സൂക്ഷിച്ചിരുന്ന നാൽപത്തി ഏഴര ലിറ്റർ മദ്യം പിടികൂടി.പ്രതിയായ
മണ്ണാർക്കാട് കാഞ്ഞിരപ്പുഴ മാട്ടുമ്മൽ വീട്ടിൽ മുഹമ്മദ്കുട്ടി മകൻ താജുദ്ദീനെ (43) പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ ഷാജി. എൻ. കെ യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്ത് കേസാക്കി.ഓട്ടോറിക്ഷ കെ എസ് ബി സി ഔട്ട് ലെറ്റിനു നൂറുമീറ്ററോളം അകലെ നിർത്തി പലതവണയായിമദ്യം വാങ്ങി നടന്ന് ഓട്ടോയിൽ സൂക്ഷിച്ച് വെച്ച് വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി.മദ്യ വിൽപനയിലൂടെ ലഭിച്ച 1400 രൂപയും ,മദ്യം സൂക്ഷിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.പ്രതിയെയും കേസ് റിക്കാർഡുകളുംതൊണ്ടിമുതലുകളുംപാലക്കാട്എക്സൈസ് റേഞ്ചാഫീസിൽ തുടർനടപടികൾക്കായി ഹാജരാക്കി്.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ അരുൺ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് രമേഷ്, സി ഇ ഒ അരുൺ, സി ഇ ഒ ഡ്രൈവർ കൃഷ്ണകുമാരൻ എന്നിവർ പങ്കെടുത്തു.
Comments