ഒന്നിലധികം വോട്ടർ ഐഡി കൈവശം വെച്ചെന്ന കേസ്; നടൻ പ്രകാശ് രാജ് കോടതിയിൽ ഹാജരായി ജാമ്യം നേടി.
Editors Pick
July 11, 2026 | 06:57 AM
ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വച്ചെന്ന പരാതിയിൽ നടൻ പ്രകാശ് രാജ് ബെംഗളൂരു അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യം നേടി.
2019-ൽ ബെംഗളൂരു സെൻട്രൽ ലോക്സഭ മണ്ഡലത്തിൽ മത്സരിച്ചതിന് പിന്നാലെ അഭിഭാഷകൻ ദിലീപ് കുമാർ നൽകിയ പരാതിയിലാണ് കേസ് ആരംഭിച്ചത്. കർണാടക, തമിഴ്നാട്, കേരളം, ശ്രീലങ്ക എന്നിവയുമായി ബന്ധപ്പെട്ട് ഒന്നിലധികം വോട്ടർ ഐഡി രേഖകളുണ്ടെന്നായിരുന്നു ആരോപണം. കേസിൽ പലതവണ സമൻസ്, വാറണ്ട് എന്നിവ പുറപ്പെടുവിച്ചെങ്കിലും ലഭിച്ചിരുന്നില്ലെന്ന് പ്രകാശ് രാജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മാധ്യമങ്ങളിലൂടെയാണ് നോൺ-ബെയിലബിൾ വാറണ്ടിനെക്കുറിച്ച് അറിഞ്ഞതെന്നും അതിനാലാണ് നേരിട്ട് കോടതിയിൽ ഹാജരായതെന്നും അദ്ദേഹം വ്യക്തമാക്കി. വാദം കേട്ട കോടതി 4,000 രൂപയുടെ ബോണ്ടിൽ പ്രകാശ് രാജിന് ജാമ്യം അനുവദിച്ചു. കേസിലെ തുടർനടപടികൾ പിന്നീട് പരിഗണിക്കും.
Comments