വനത്തിലെ മണ്ണാണ് ഇടിഞ്ഞത്, ഞങ്ങൾ കൂട്ടിവെച്ച മണ്ണല്ല. സർക്കാരിന്റെ വിശദീകരണം തിരുത്തി കോൺട്രാക്ടർ.
Editors Pick
July 10, 2026 | 09:03 AM
വനത്തിലെ മണ്ണാണ് ഇടിഞ്ഞത്, ഞങ്ങൾ കൂട്ടിവെച്ച മണ്ണല്ല; സർക്കാരിന്റെ വിശദീകരണം തിരുത്തി കോൺട്രാക്ടർ
ടണൽ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ മണ്ണിടിച്ചിലിൽ സർക്കാർ നൽകിയ വിശദീകരണത്തിനെതിരെ കോൺട്രാക്ടർ രംഗത്തെത്തി. സംഭവത്തിന് മുമ്പ് എടുത്ത ചിത്രങ്ങൾ മാധ്യമങ്ങൾക്ക് കാണിച്ചുകൊണ്ടാണ് അദ്ദേഹം വിശദീകരണം നൽകിയത്.
ടണലിന്റെ പ്രവേശന ഭാഗത്ത് നിർമാണം പൂർത്തിയാക്കിയ സ്ഥലത്ത് ആവശ്യമായ നെയിലിംഗും ഷോട്ട്ക്രീറ്റിംഗും നടത്തി സംരക്ഷണം ഉറപ്പാക്കിയിരുന്നുവെന്ന് കോൺട്രാക്ടർ പറഞ്ഞു. നിർമാണ സ്ഥലത്ത് മണ്ണ് കൂട്ടിയിട്ടതോ സുരക്ഷാ വീഴ്ച ഉണ്ടായതോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ണിടിച്ചിൽ ആരംഭിച്ചത് നിർമാണ സ്ഥലത്തല്ല, പിഡബ്ല്യുഡിയുടെ അതിർത്തിക്ക് പുറത്തുള്ള വനഭൂമിയിൽ നിന്നാണെന്നാണ് കോൺട്രാക്ടറുടെ വിശദീകരണം. പിഡബ്ല്യുഡിയുടെ നിയന്ത്രണത്തിലുള്ള ഭാഗം വരെ മാത്രമാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും അതിന് മുകളിലുള്ള ഫോറസ്റ്റ് ഭൂമിയിൽ ഇടപെടാൻ തങ്ങൾക്ക് നിയമപരമായ അധികാരമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിർമാണ ഭാഗം സുരക്ഷിതമാക്കിയ ശേഷമാണ് അതിന് പിന്നിലുള്ള വനഭൂമിയിൽ നിന്ന് മണ്ണിടിച്ചിൽ ആരംഭിച്ചതെന്നും, അതിനാൽ “ഞങ്ങൾ കൂട്ടിവെച്ച മണ്ണാണ് ഇടിഞ്ഞത്” എന്ന ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും കോൺട്രാക്ടർ ആവർത്തിച്ചു. സർക്കാർ ഇക്കാര്യത്തിൽ നൽകിയ വിശദീകരണം യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Comments