ഇൻ്റർലോക്ക് കട്ടകൾ കൊണ്ട് ആക്രമണം, പേനാക്കത്തി കൊണ്ട് കുത്താൻ ശ്രമിച്ചു' ഇൻഫ്ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്.
Editors Pick
June 30, 2026 | 05:18 AM
സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കാസർകോട് ടൗൺ പോലീസ് കേസെടുതിരിക്കുന്നു . ഗൾഫിലെ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പള്ളിക്കര സ്വദേശിയായ അബ്ദുൾ അഹാദിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത് . കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഖാദർ കരിപ്പൊടിയും കൂട്ടാളികളും ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത് . ഖാദറിന് പുറമെ സുഹൃത്തുക്കളായ റാഷിദ് എന്ന സാക്കി, അഷറഫ് എന്നിവരുൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നരഹത്യാ ശ്രമത്തിന് കേസെടുത്തിട്ടുള്ളത്. പ്രതികൾക്കെതിരെ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കടുത്ത ശിക്ഷാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നു.
കാസർകോട് അണങ്കൂരിൽ വെച്ചാണ് അഹാദിന് നേരെ അതിക്രൂരമായ ആക്രമണമുണ്ടായത്. റോഡരികിൽ കിടന്നിരുന്ന ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് അഹാദിന്റെ പരാതിയിൽ പറയുന്നു. ആക്രമണത്തിൽ മുഖത്തും കണ്ണിനും ശരീരമാസകലവും ഗുരുതരമായി പരിക്കേറ്റ അഹാദ് നിലവിൽ കാസർകോട്ടെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments