തെലുഗ് നടൻ അല്ലു അര്ജുന് കോടതിയുടെ സമൻസ്
Editors Pick
June 28, 2026 | 08:18 AM
പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും മരണവുമായി ബന്ധപ്പെട്ട കേസിൽ നടൻ അല്ലു അർജുന് ഹൈദരാബാദിലെ നാമ്പള്ളി കോടതി സമൻസ് അയച്ചു.
2024 ഡിസംബർ 4-ന് ഹൈദരാബാദ് സന്ധ്യ തിയേറ്ററിൽ 'പുഷ്പ 2: ദ റൂൾ' സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയാണ് അപകടം നടന്നത്. നടൻ അല്ലു അർജുനെ കാണാൻ ആരാധകർ തടിച്ചുകൂടിയതോടെ തിയേറ്ററിന് പുറത്ത് വൻ തിരക്കുണ്ടായി. തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന 35 വയസ്സുകാരി മരണപ്പെടുകയും അവരുടെ എട്ട് വയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കേസ് അന്വേഷിച്ച ചിക്കഡ്പള്ളി പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അല്ലു അർജുനെ 11-ാം പ്രതിയായി (Accused No. 11) ഉൾപ്പെടുത്തിയിട്ടുണ്ട്. തിയേറ്റർ ഉടമകളും ജീവനക്കാരുമാണ് 1 മുതൽ 10 വരെയുള്ള പ്രതികൾ. ആകെ 23 പേർക്കെതിരെയാണ് കേസ്.
Comments