Saturday, September 05, 2026
News99 Kerala

ജ്യേഷ്‌ഠൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ മസ്‌കത്ത് എയർപോർട്ടിലെത്തിയ മലയാളി യുവാവ് നാട്ടിലെത്തിയില്ല. 62 ദിവസത്തെ തിരച്ചിലിനൊടുവിൽ മൃതദേഹം മോർച്ചറിയിൽ.

Logo
Editors Pick June 26, 2026 | 04:24 AM
News Image
ഒമാനിലെ മസ്‌കത്തിൽ രണ്ട് മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരിചിരിക്കുന്നു . കൊല്ലം അഞ്ചൽ കറുകോൺ പുത്തയം അലൻ ഹൗസിൽ നാസർ ഖാദറ - സൈനം ബീവി ദമ്പതികളുടെ മകനായ അനസ് നാസർ (30) ആണ് മരിച്ചിരിക്കുന്നത് . കഴിഞ്ഞ ഏപ്രിൽ 23 മുതൽ അനസിനെ കാണാനില്ലായിരുന്നു. അസൈബയിലെ മിലിട്ടറി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം റോയൽ ഒമാൻ പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞിരിക്കുന്നത്.

മേയ് ഏഴിന് നടക്കാനിരുന്ന ജ്യേഷ്ഠൻ ഐമൻഷായുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണു ദാരുണ സംഭവം. മസ്‌കത്തിലെ വാദി കബീറിലുള്ള ഒരു ബിൽഡിങ് മെറ്റീരിയൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അനസ്, നാട്ടിൽ പോകാനായി കമ്പനിയിൽനിന്ന് അവധിയെടുത്തിരുന്നത് . തുടർന്ന് മബേല സനായയിൽ ജോലി ചെയ്യുന്ന സഹോദരൻ ഐമൻഷായുടെ അടുത്തെത്തുകയും, ഏപ്രിൽ 22-ന് സഹോദരൻ അനസിനെ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊണ്ടുചെന്നാക്കുകയും ചെയ്തിരുന്നുത്.

എന്നാൽ, പിറ്റേദിവസം അനസ് നാട്ടിലെത്താതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം ആരംഭിക്കുകയായിരുന്നത് . തുടർന്ന് ഏപ്രിൽ 23-ന് അനസിന്റെ സ്പോൺസർ ഒമാൻ പൊലീസിൽ പരാതി നൽകുകയും ചെയ്യ്തു . ഒമാൻ പൊലീസും ബന്ധുക്കളും ചേർന്ന് 62 ദിവസമായി നടത്തിവന്ന നീണ്ട തിരച്ചിലിനൊടുവിലാണ് ഒടുവിൽ മിലിട്ടറി ആശുപത്രിയിലെ മോർച്ചറിയിൽ അനസിന്റെ മൃതദേഹം കണ്ടെത്തുന്നത്. ജനിതക പരിശോധനയിലൂടെ മൃതദേഹം അനസിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നത്.

അനസിന്റെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മസ്‌കത്ത് കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ ഒമാനിൽ പുരോഗമിക്കുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.