Sunday, July 19, 2026
News99 Kerala

അലങ്കോലമായൊരു സൃഷ്ടി

Logo
Poem January 19, 2026 | 06:27 AM
News Image
ആകാശത്തൊരു മഴച്ചാല്‍-
മണ്ണില്‍ നിന്നും മഴ പെയ്തുയര്‍ന്നു.

ചുട്ടുപൊള്ളിയൊരാകാശം തണുത്തുറച്ചു.

അക്കരെ നിന്നു വന്നൊരു,
വരത്തന്‍ ധൂമകേതു,
ആകാശവാതിലില്‍ കാത്തിരിന്നു.
തട്ടിവിളിച്ചിട്ടും മാറ് തുറക്കാനാവാതെ,
ഭൂമി വിതുമ്പികരഞ്ഞു.

കണ്ണുനീര് മഴയായി വീണ്ടും ഉയര്‍ന്നാകാശം മൂടി.
നവ-ഗൃഹങ്ങള്‍ക്കിടയില്‍-
കണ്ണുനീരിലുലഞ്ഞ്-
അന്ധനായി, ഭ്രാന്തനായി,
ഭൂമി പുകഞ്ഞു.

ആകാശത്തുറച്ച മഞ്ഞില്‍,
പുത്തന്‍ ജീവികളുണര്‍ന്നു.

താഴെ മണ്ണിന്‍ ദൈവങ്ങളും,
അവരറിയാത്ത-
പിശാചുക്കളാകാശത്തും.

വരണ്ട മണ്ണില്‍ നിന്നും ആകാശത്തേക്ക്,
കുടിയേറി പാര്‍ത്തു വരത്തന്മാര്‍,
പിശാചുക്കള്‍ യുദ്ധകാഹളമൊരുക്കി.

ദൈവങ്ങള്‍ക്ക് ചുമപ്പന്‍ ചോര.
പിശാചുക്കള്‍ക്കാകട്ടെ നീല ചോര.

ചുവപ്പും നീലയും ആകാശത്ത്
നിന്നൊലിച്ച് മണ്ണിലൊഴുകി-
മഞ്ഞ കടലായി.

മഞ്ഞക്കടലിളകി,
തിരമാലകള്‍ നൃത്തവുമാടി.
ഒലിച്ചിറങ്ങിയ ചോര പെരുകി പേമാരിയായി.
രണ്ട് മഴകളൊന്ന് ചേര്‍ന്ന്,
ആകാശവും മണ്ണും ചവച്ച്,
ലാലമരച്ച് കാര്‍ക്കിച്ച് തുപ്പി.
ഉമ്മുനീരാകട്ടെ, മണ്ണിനും ആകാശത്തിനും ഇടയില്‍ വീര്‍പ്പുമുട്ടി,
അഗ്‌നിയായി- നീല ജ്വാലയായി.

വാതായനം തുരുമ്പ് പിടിച്ചു.
ഭൂമി കുലുങ്ങി.
കാത്തിരിന്ന് മുഷിഞ്ഞ ധൂമകേതുക്കള്‍-
മന്ത്രത്താല്‍ ചുറ്റും പ്രളയം മൂടി,
നെഞ്ചുരുക്കി, കൈപത്തി ഭൂമിതന്‍ അടഞ്ഞ കണ്ണില്‍ ചേര്‍ത്തു.

മായമെന്ന പോലാകാശം അലിഞ്ഞു.
മഴ നിന്നു.
മണ്ണ് കണ്ണ് തുറന്നു- പ്രളയം കണ്ടു.
വെളിച്ചം കണ്ടു.
പൊട്ടി ചിതറി.
ആകാശം ജ്വാലയായി,
ഇരുട്ടിലലിഞ്ഞില്ലാതായി.

ഹുസ്‌നുല്‍ നിസാം - തിരൂര്‍

Comments
Please Login to comment.
LATEST NEWS
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!
യുഎസ് വ്യോമാക്രമണത്തിന് ഇറാന്റെ ശക്തമായ തിരിച്ചടി; ജോർദാനിലെ യുഎസ് സൈനിക താവളം തകർത്തു
ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒരുമിക്കുന്ന ചിത്രം 'കോട്ടയം ബെൽറ്റ്' തൃശൂരിൽ തുടക്കമായി.
കർക്കടകമാസ പൂജകൾക്കായി ശബരിമല നട തുറന്നു ആയിരങ്ങൾ ദർശനത്തിനായി;എത്തി ജൂലൈ 21 വരെ പ്രത്യേക പൂജകളും അഭിഷേകങ്ങളും നടക്കും
ആത്മാഭിമാനവും അവകാശങ്ങളും: കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് അവരുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്. സ്കൂളിൽ അവർ പഠിക്കാനും ആസ്വദിക്കാനുമാണ് വരുന്നത്.