എയർപോർട്ടിൽ ഇറങ്ങാൻ ശ്രമിച്ച ഇസ്രയേൽ വിമാനത്തിന് അനുമതി നിഷേധിച്ച് സ്ലൊവേനിയ.
Editors Pick
June 03, 2026 | 02:32 PM
ഇസ്രയേൽ യാത്രാവിമാനത്തിന് പ്രവേശനാനുമതി നിഷേധിചത് സ്ലോ ലൊവേനിയൻ ഭരണകൂടം. തലസ്ഥാനമായ ലുബ്ലിയാനയിൽ ഇറങ്ങാൻ ശ്രമിച്ച ഇസ്രയേൽ എയർലൈൻസിന്റെ വിമാനത്തിനാണ് സ്ലൊവേനിയൻ സിവിൽ ഏവിയേഷൻ അധികൃതർ അവസാന നിമിഷം യാത്രാനുമതി നിഷേധിച്ചിരിക്കുന്നത് .വ്യോമപാതയിലൂടെ പറക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ക്രോയേഷ്യയിലേക്ക് തിരിച്ചുവിട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇസ്രയേലിനോടുള്ള രാഷ്ട്രീയ എതിർപ്പാണു നടപടിക്കു കാരണമായി ചൂണ്ടിക്കാട്ടിയിരികുന്നത് .
റിപ്പോർട്ടുകൾ പ്രകാരം, ഇസ്രയേലിലെ തെൽ അവീവിൽനിന്നു പുറപ്പെട്ട വിമാനം കൃത്യമായ റൂട്ടിലൂടെ യൂറോപ്യൻ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയായിരുന്നത്. എന്നാൽ, സ്ലൊവേനിയൻ വ്യോമമേഖലയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപ്, നയതന്ത്രപരമായ തീരുമാനം മുൻനിർത്തി സ്ലൊവേനിയൻ എയർ ട്രാഫിക് കൺട്രോൾ വിമാനത്തിന് രാജ്യത്തിന്റെ വ്യോമാതിർത്തി കടന്നുപോകാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
വ്യോമപാത പെട്ടെന്ന് അടച്ചതോടെ വിമാനത്തിലെ പൈലറ്റുമാർക്ക് അടിയന്തരമായി റൂട്ട് മാറ്റേണ്ടി വന്നു. തുടർന്ന് തൊട്ടടുത്തുള്ള ക്രോയേഷ്യൻ വ്യോമമേഖലയിലേക്ക് വിമാനം തിരിച്ചുവിടുകയും ക്രോയേഷ്യയിലെ സാഗ്രെബ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അവർക്കായി ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതായും എയർലൈൻ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
വിലക്കിന് പിന്നിലെ കാരണം ഔദ്യോഗികമായി വ്യക്തമാക്കാൻ സ്ലൊവേനിയൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ഇതുവരെ തയ്യാറായായില്ല. എങ്കിലും, അടുത്തിടെയായി ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾക്കെതിരെ കടുത്ത രാഷ്ട്രീയ നിലപാടാണ് സ്ലൊവേനിയ സ്വീകരിച്ചിരുന്നു. ഇസ്രയേലിനെതിരെ യൂറോപ്പിൽ ഉയർന്നുവരുന്ന കടുത്ത ജനവികാരവും ഉപരോധങ്ങളും ഇത്തരം സിവിൽ വ്യോമയാന മേഖലകളിലേക്ക് വരെ വ്യാപിക്കുന്നതിന്റെ തെളിവാണു സംഭവമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
Comments