ഇറാനെ ആക്രമിക്കാൻ ഇറ്റലിയിൽ യുദ്ധവിമാനങ്ങൾ ഇറങ്ങാൻ സമ്മതിച്ചില്ല. ജി-7 ഉച്ചകോടിയിൽ എന്റെ കൂടെ ഫോട്ടോ എടുക്കാൻ കെഞ്ചി. വീണ്ടും മെലോണിയെ ആക്രമിച്ച് ട്രംപ്
Editors Pick
June 21, 2026 | 04:28 AM
ഫ്രാൻസിൽ നടന്ന ജി-7 ഉച്ചകോടിക്ക് പിന്നാലെ അമേരിക്കയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധം കടുത്ത പ്രതിസന്ധിയിലേക്ക് പോകുന്നു . ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ കടുത്ത വ്യക്തിപരമായ അധിക്ഷേപങ്ങളും സൈനികപരമായ കടുത്ത വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് പരസ്യമായിരിക്കുന്നത്. ട്രംപിന്റെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് ഇറ്റാലിയൻ വിദേശകാര്യമന്ത്രി അന്റോണിയോ താജാനി തന്റെ ഔദ്യോഗിക അമേരിക്കൻ സന്ദർശനം അടിയന്തരമായി റദ്ദാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നയതന്ത്ര തർക്കങ്ങൾ മുറുകുന്നതിനിടയിൽ, തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' മെലോണിക്കെതിരെയുള്ള കടുത്ത നിലപാട് ട്രംപ് വീണ്ടും ആവർത്തിക്കുകയായിരുന്നത് . ജി-7 ഉച്ചകോടിയുടെ ഇടവേളകളിൽ ജോർജിയ മെലോണി തന്റെ കൂടെനിന്ന് ഒരു ചിത്രമെടുക്കാൻ നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെന്നാണ് ട്രംപ് അവകാശപ്പെട്ടത്. "ഫ്രാൻസിലെ ജി-7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്റെ കൂടെയൊരു ഫോട്ടോ എടുക്കാനായി വീണ്ടും വീണ്ടും കെഞ്ചി ചോദിച്ചിരുന്നു. സ്വന്തം നാട്ടിൽ ജനപ്രീതി വൻതോതിൽ ഇടിഞ്ഞ് കടുത്ത പ്രതിസന്ധിയിലാണ് അവരിപ്പോൾ. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയുന്ന കാര്യത്തിൽ ഇറ്റലിയെ എന്നും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അമേരിക്കയെ പിന്തുണയ്ക്കാൻ അവർ തയ്യാറായിരുന്നില്ല. അത് തന്നെയാണ് അവരുടെ ജനപ്രീതി തകരാൻ കാരണവും." - ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ ഇറ്റലി അമേരിക്കയെ പരോക്ഷമായി തടസ്സപ്പെടുത്തിയെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം ഉന്നയിക്കുന്നത് . ഇറ്റലിയെയും മറ്റ് നാറ്റോ സഖ്യകക്ഷികളെയും സംരക്ഷിക്കാൻ അമേരിക്ക പ്രതിവർഷം ശതകോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ടെന്നും എന്നാൽ കൃത്യസമയത്ത് ഇറ്റലി യുഎസിനെ സഹായിച്ചില്ലെന്നും ട്രംപ് കുറ്റപ്പെടുത്തിയിരിക്കുന്നത്.
ഇറാൻ യുദ്ധസമയത്ത് യുഎസ് യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാനോ ഇന്ധനം നിറയ്ക്കാനോ ഇറ്റലിയിലെ റൺവേകളും ലാൻഡിംഗ് സ്ട്രിപ്പുകളും വിട്ടുനൽകാൻ മെലോണി വിസമ്മതിച്ചതായി ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നു. ഇത് അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് വലിയ തോതിലുള്ള ലോജിസ്റ്റിക്കൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും ട്രംപ് ഓർമ്മിപ്പിച്ചത്.
അമേരിക്കൻ സൈന്യം ഇറാനെ പൂർണമായി കീഴ്‌പ്പെടുത്തിയതിന് ശേഷം മെലോണി കളം മാറ്റിച്ചവിട്ടുകയാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. "ഇപ്പോൾ ഇതാ, അമേരിക്ക ഇറാനെ സൈനികമായി പൂർണമായി പരാജയപ്പെടുത്തിയതിന് ശേഷം, സ്വന്തം നാട്ടിലെ റേറ്റിംഗ് ഉയർത്താൻ വേണ്ടി അവർ വീണ്ടും എന്നോട് സൗഹൃദത്തിലാകാൻ ആഗ്രഹിക്കുന്നു. പക്ഷേ എനിക്ക് അതിൽ ഒട്ടും താല്പര്യമില്ല, നോ താങ്ക്സ്!" - ട്രംപ് വ്യക്തമാക്കിയിരിക്കുന്നു.
Comments