അപകടത്തിൽ വസ്ത്രം കീറിപ്പോയ യുവതിക്ക് സ്വന്തം മുണ്ടഴിച്ചു നൽകി; തൃപ്പൂണിത്തുറയിലെ ചായവിൽപ്പനക്കാരൻ ഷാജി മനുഷ്യത്വത്തിന്റെ കാവലാൾ
Editors Pick
June 18, 2026 | 06:58 AM
തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിലുണ്ടായ ദാരുണമായ ഒരു റോഡപ.കടത്തിൽ, വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയ യുവതിക്ക് താൻ ഉടുത്തിരുന്ന മുണ്ടഴിച്ചു നൽകി മനുഷ്യത്വത്തിന്റെ കാവലാളായിരിക്കുകയാണ് ചായവിൽപ്പനക്കാരനായ എം.ആർ. ഷാജി.
തൃപ്പൂണിത്തുറ കിഴക്കേകോട്ട മരട്ടിപ്പറമ്പിൽ സ്വദേശിയായ ഷാജിയുടെ ഈ പെട്ടെന്നുള്ള ഇടപെടൽ വലിയ രീതിയിലാണ് പ്രശംസിക്കപ്പെടുന്നത്.
കഴിഞ്ഞദിവസം ഉച്ചയോടെ തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിലാണ് അപ.കടം സംഭവിച്ചത്.
കടകളിൽ ചായ നൽകാനായി സൈക്കിളിൽ എത്തിയതായിരുന്നു ഷാജി. ഈ സമയത്താണ് ഒരു യുവതി നിയന്ത്രണം വിട്ട് പ്രൈവറ്റ് ബസിന്റെ മുൻചക്രത്തിനടിയിലേക്ക് വീഴുന്നത്.അപ.കടം കണ്ട ഉടനെ പ്രദേശത്തുണ്ടായിരുന്നവർ ഓടിയെത്തി ബസ് പിന്നോട്ട് നീക്കിയാണ് സ്ത്രീയെ പുറത്തെടുത്തത്. എന്നാൽ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെട്ടതിനെത്തുടർന്ന് അവരുടെ വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയിരുന്നു.
അപ.കടത്തിൽപ്പെട്ട യുവതിയെ ആളുകൾ ചേർന്ന് എഴുന്നേൽപ്പിച്ച ഉടൻ തന്നെ, അവിടെയുണ്ടായിരുന്ന മറ്റുള്ളവർ എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ ഷാജി ഒട്ടും മടിച്ചില്ല. താൻ ഉടുത്തിരുന്ന മുണ്ടഴിച്ചു അദ്ദേഹം ആ സ്ത്രീക്ക് നൽകി. പിന്നീട് സമീപത്തെ കടയിൽ നിന്നാണ് ഷാജി തനിക്ക് ഉടുക്കാനായി മറ്റൊരു മുണ്ട് വാങ്ങിയത്.
അപ.കടത്തിൽ പരിക്കേറ്റ യുവതിയെ നിലവിൽ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ ഞെട്ടിക്കുന്ന അപ.കടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
Comments