Monday, July 20, 2026
News99 Kerala

മെസിയുടെ ഹാട്രിക്കിൽ ചാമ്പ്യൻമാരുടെ കുതിപ്പ്

Logo
Sports June 17, 2026 | 04:57 AM
News Image
കാന്‍സാസ് സിറ്റി: ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ അര്‍ജന്റീന ടീമിന് സ്വപ്നതുല്യമായ തുടക്കം. കാന്‍സാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തില്‍ നടന്ന ആവേശ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ ഹാട്രിക് മികവില്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അല്‍ജീരിയയെ പരാജയപ്പെടുത്തിയത്

മെസിയുടെ ഇതിഹാസ കരിയറിലെ മറ്റൊരു സുവര്‍ണ്ണ അധ്യായത്തിനാണ് കാന്‍സാസ് സിറ്റി സാക്ഷ്യം വഹിച്ചത്. ഈ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ കളിക്കുന്ന ലോകത്തിലെ ആദ്യ പുരുഷ താരം എന്ന റെക്കോര്‍ഡ് 38-കാരനായ മെസി സ്വന്തമാക്കി.

അര്‍ജന്റീനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മെസിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെയും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മികച്ച സേവുകളുടെയും കരുത്തിലാണ് അള്‍ജീരിയയെ മറികടക്കാൻ അര്‍ജന്റീനക്കായത്. ആക്രമണത്തില്‍ മാത്രമല്ല, പ്രതിരോധത്തിലും മെസിയും സംഘവും ഒരേപോലെ തിളങ്ങി. തിയാഗോ അല്‍മാഡയും റൊഡ്രിഗോ ഡി പോളും മധ്യനിരയില്‍ കളി നിയന്ത്രിച്ചപ്പോള്‍, അല്‍ജീരിയയുടെ സമനില ശ്രമങ്ങളെല്ലാം അര്‍ജന്റീനിയന്‍ പ്രതിരോധത്തിന് മുന്നില്‍ തകര്‍ന്നുപോയി.

മെസി സ്കോർചെയ്തത് കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു. മെസിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്ക് ആണിത്.

രണ്ടാം പകുതിയിലായിരുന്നു രണ്ടുഗോളുകള്‍ പിറന്നത് (60, 76). ഇതോടെ റെക്കോഡ് നേട്ടത്തിലേക്കുള്ള പ്രയാണത്തിലാണ് മെസ്സി. ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോഡിനൊപ്പമാണ് മെസ്സി എത്തിയത്. ക്ലോസെയ്ക്കും മെസ്സിക്കും 16 ഗോള്‍ വീതമായി. 15 ഗോള്‍ നേടിയ ബ്രസീല്‍ താരം റൊണാള്‍ഡോയെ മെസ്സി മറികടന്നു. കിലിയന്‍ എംബാപ്പെയ്ക്ക് 14 ഗോളുണ്ട്. ഈ ലോകകപ്പ് ഇനി മെസ്സി-എംബാപ്പെ ഗോള്‍ പോരാട്ടത്തിന് കൂടി സാക്ഷ്യം വഹിക്കും

മെസിയുടെ ഇതിഹാസ കരിയറിലെ മറ്റൊരു സുവര്‍ണ്ണ അധ്യായത്തിനാണ് കാന്‍സാസ് സിറ്റി സാക്ഷ്യം വഹിച്ചത്. ഈ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ കളിക്കുന്ന ലോകത്തിലെ ആദ്യ പുരുഷ താരം എന്ന റെക്കോര്‍ഡ് 38-കാരനായ മെസി സ്വന്തമാക്കി കഴിഞ്ഞു.

അര്‍ജന്റീനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മെസിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെയും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മികച്ച സേവുകളുടെയും കരുത്തിലാണ് അള്‍ജീരിയയെ അര്‍ജന്റീനന മറികടന്നത്. ആക്രമണത്തില്‍ മാത്രമല്ല, പ്രതിരോധത്തിലും മെസിയും സംഘവും ഒരേപോലെ തിളങ്ങി. തിയാഗോ അല്‍മാഡയും റൊഡ്രിഗോ ഡി പോളും മധ്യനിരയില്‍ കളി നിയന്ത്രിച്ചപ്പോള്‍, അല്‍ജീരിയയുടെ സമനില ശ്രമങ്ങളെല്ലാം അര്‍ജന്റീനിയന്‍ പ്രതിരോധത്തിന് മുന്നില്‍ തകര്‍ന്നുപോയി.

Comments
Please Login to comment.
LATEST NEWS
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!
യുഎസ് വ്യോമാക്രമണത്തിന് ഇറാന്റെ ശക്തമായ തിരിച്ചടി; ജോർദാനിലെ യുഎസ് സൈനിക താവളം തകർത്തു