പാലക്കാട് വൻ ലഹരി വേട്ട
Kerala
June 11, 2026 | 08:56 AM
ഓപ്പറേഷൻ തൂഫാനുമായി ബന്ധപെട്ടു ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ പോലീസ് നടത്തുന്ന ശക്തമായ പരിശോധനകളുടെ ഭാഗമായി ടൗൺ നോർത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (DANSAF) ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ മാരക മയക്കുമരുന്നായ 32.166 Gram MDMA യുമായി മൂന്ന് യുവാക്കൾ പിടിയിലായി.
പാലക്കാട് നരിക്കുത്തി തങ്ങൾ ലൈൻ സ്വദേശി അബ്ദുൾസലാമിൻെറ മകൻ മൻസൂർ അലി @ ലഡുപ്പാ (Age.30,), തിരുനല്ലായി മണലാഞ്ചേരി ശുഹൈബ് മൻസിലിൽ ഹനീഫയുടെ മകൻ മൻസൂർ എച്ച് (Age.31), കൈപ്പഞ്ചേരികുന്ന് സ്വദേശി അഷ്റഫിൻെറ മകൻ അൻസാർ (Age.30) എന്നിവരാണ് ടൗൺ നോർത്ത് പോലീസിൻെറ പിടിയിലായത്.
പാലക്കാട് ഗവൺമെന്റ് വെറ്റിനറി ആശുപത്രിക്ക് സമീപത്തുനിന്നുമാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 32.166 Gram MDMA ഇവരിൽ നിന്നും കണ്ടെടുത്തത്. പിടിയിലായവരിൽ മൻസൂർ അലിക്ക് പൂക്കച്ചവടമാണ് ജോലി. ഈ കച്ചവടത്തിൻെറ മറവിലാണോ ലഹരി വിൽപ്പന നടത്തിയിരുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിൻെറ ഭാഗമായാണ് ഈ റെയ്ഡ് നടന്നത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ടൗൺ നോർത്ത് പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. ഇവരുടെ ലഹരി ശൃംഖലയെക്കുറിച്ചും, ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് എവിടെനിന്നാണ് എത്തിച്ചത് എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments