ചരിത്രം തിരുത്തിയെഴുതി നരേന്ദ്രമോദിജി; കൊട്ടിയൂർ പുണ്യഭൂമിയിൽ സ്വർണ്ണക്കുട സമർപ്പണം
Editors Pick
June 11, 2026 | 08:05 AM
കൊട്ടിയൂർ: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട്, ഭാരതത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന വ്യക്തിയെന്ന സുവർണ്ണ നേട്ടം കൈവരിച്ച പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ ചരിത്ര നിമിഷം കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിലും ഭക്തിസാന്ദ്രമായി ആഘോഷിക്കപ്പെട്ടു. 2014 മേയ് 26-ന് ആദ്യമായി അധികാരമേറ്റ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 12 വർഷത്തെ സമാനതകളില്ലാത്ത ഭരണചക്രം തിരിച്ച് 4,399 ദിവസങ്ങൾ പൂർത്തിയാക്കിക്കൊണ്ടാണ് ജവഹർലാൽ നെഹ്‌റുവിന്റെ (4,398 ദിവസങ്ങൾ) റെക്കോർഡ് മറികടന്ന് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഈ അപൂർവ്വമായ ദേശീയ സുദിനത്തിന്റെ ഭാഗമായി കൊട്ടിയൂർ പെരുമാൾക്ക് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പവിത്രമായ 'സ്വർണ്ണക്കുടം' സമർപ്പിച്ചു. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഐശ്വര്യദായകവുമായ ചടങ്ങുകളിൽ ഒന്നാണ് ഈ സ്വർണ്ണക്കുടം വെക്കൽ കർമ്മം.
ബിജെപി സംസ്ഥാന സെക്രട്ടറി ശ്രീ. കെ. രഞ്ജിത്ത്, കർഷക മോർച്ച ജില്ലാ അധ്യക്ഷൻ ശ്രീ. മനോഹരൻ സംസ്ഥാന കൗൺസിൽ അംഗം ശ്രീ. കൂട്ട ജയപ്രകാശ്, പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ.സി. ആദർശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദേശീയതയുടെ കരുത്തും ഭക്തിയുടെ ചൈതന്യവും ഒത്തുചേർന്ന ഈ പുണ്യകർമ്മത്തിൽ പേരാവൂർ മണ്ഡലത്തിലെ മറ്റ് പ്രമുഖ ഭാരവാഹികളും, വിവിധ പോഷകസംഘടന നേതാക്കളും, നൂറുകണക്കിന് ഭക്തജനങ്ങളും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ദീർഘായുസ്സിനും ഭാരതത്തിന്റെ ഉന്നതിക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളോടെയാണ് സമർപ്പണ ചടങ്ങുകൾ സമാപിച്ചത്.
Comments