Saturday, September 05, 2026
News99 Kerala

സംവിധായകൻ ഭാരതി രാജ അന്തരിച്ചു

Logo
Editors Pick June 10, 2026 | 04:50 AM
News Image
ചെന്നൈ: പ്രശസ്‌തസംവിധായകൻ പി ഭാരതിരാജ (84) അന്തരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.വാർദ്ധക്യസഹജമായ അസുഖവും ശ്വാസതടസവും കാരണം കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. തമിഴ്‌സിനിമയുടെ ഗ്രാമീണമുഖം മാറ്റിയെഴുതിയ '16 വയതിനിലെ' 'മുതല്‍ മര്യാദൈ' വരെയുള്ള അനശ്വര ചിത്രങ്ങളുടെ സംവിധായകനാണ് ഭാരതിരാജ. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജിവിതത്തിനിടയില്‍ ആറു തവണ ദേശീയ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

കഥയും കഥാപാത്രങ്ങളും മാറുമ്പോഴും ഭാരതിരാജയുടെ ഫ്രെയിമുകള്‍ എപ്പോഴും തമിഴ്‌നാടിന്റെ ഗ്രാമീണഭംഗി നിലനിർത്തുന്നതായിരുന്നു. പുരാണകഥകളില്‍ കേന്ദ്രീകരിച്ചുപൊയ്‌ക്കൊണ്ടിരുന്ന തമിഴ്‌സിനിമയെ സാധാരണ ജനങ്ങളിലേക്ക് ഊട്ടിയുറപ്പിച്ച പ്രതിഭയാണ് സംവീധായകൻ ഭാരതിരാജ. സൂപ്പർഹിറ്റുകളുടെ ഒരു പരമ്പരതന്നെ അദ്ദേഹം തമിഴില്‍ തീർത്തു. 2004ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച അദ്ദേഹം 2013ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായിരുന്നു.

സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങിയ അദ്ദേഹം ജീവിതത്തിന്റെ അവസാനനാളുകളില്‍ അഭിനയത്തിലും കൊയ്യൊപ്പിട്ടു. ധനുഷ് നായകനായ തിരുച്ചിത്രമ്പലത്തിലെ അദ്ദേഹത്തിന്റെ അഭിനയം വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. മോഹൻലാല്‍ നായകനായ തുടരും എന്ന ചിത്രത്തില്‍ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തില്‍ ഭാരതിരാജ അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം മാർച്ചിലാണ് അദ്ദേഹത്തിന്റെ മകനും നടനുമായ മനോജ് ഭാരതിരാജ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. മകന്റെ വിയോഗത്തിനു പിന്നാലെ വലിയ മാനസികസംഘർഷത്തിലായിരുന്നു ഭാരതിരാജ. പഴയകാല മലയാളനടിയായ നന്ദനയാണ് അദ്ദേഹത്തിന്റെ മരുമകള്‍. ഭാര്യ ചന്ദ്രലേഖ, മകള്‍ ജനനി.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.