പ്രളയത്തിൽ വീടിൻ്റെ വാതിലുകൾ തുറന്നു തന്നു എല്ലാവരെയും രക്ഷിച്ച ശേഷമാണ് അദ്ദേഹം ആ വീട്ടിൽ നിന്ന് ഇറങ്ങിയത്' കണ്ണീരോടെ നാട്ടുകാർ പറയുന്നു.
Editors Pick
June 08, 2026 | 09:54 AM
അന്തരിച്ച നടൻ സലിംകുമാറുമായുള്ള മലയാളികളുടെ ഓർമകൾ സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല. സാമൂഹികമായ ഒരു വിഷയത്തിൽ നിന്നും അദ്ദേഹം ഒരിക്കലും മാറിനിന്നിരുന്നില്ല . അത്തരത്തിൽ മലയാളികൾ എക്കാലവും ഓർത്തുനിൽക്കുന്ന ഒന്നാണ് പ്രളയകാലത്ത് അദ്ദേഹം മാതൃകയായി മാറിയ സംഭവം. അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ നടൻ സലിംകുമാറും കുടുംബവും അകപ്പെട്ടു പോയിരുന്നത്. മൂന്നുദിവസമാണ് പറവൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുള്ള 'ലാഫിങ് വില്ല' എന്ന വീട്ടിൽ സലിം കുമാറും കുടുംബവും കുടുങ്ങിയിരുന്നത്.
2018-ലെ മഹാപ്രളയകാലത്ത് അദ്ദേഹം കാണിച്ച കാരുണ്യപ്രവർത്തികളെ വടക്കൻ പറവൂരിലെ ജനങ്ങൾ ഇന്നും ഏറെ സ്നേഹത്തോടെയാണ് അനുസ്‌മരിക്കുന്നു പ്രളയകാലത്ത് ദുരിതത്തിലായപ്പോൾ അഭയം തേടിയെത്തിയ ഡസൻകണക്കിന് ആളുകൾക്കു സലിംകുമാർ തൻ്റെ വീടിൻ്റെ വാതിലുകൾ തുറന്നു നൽകുകയായിരുന്നു.
Comments