പാലക്കാട് ജില്ലയിലെ നെൽ കർഷകർക്ക് നെല്ലിന്റെ സംഭരണ വില ലഭിക്കാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിക്ക് കത്ത് നൽകി.- രമേശ് പിഷാരടി എം.എൽ.എ.
Editors Pick
May 29, 2026 | 01:04 PM
പാലക്കാട് : രണ്ടാം വിള നെല്ല് സംഭരണത്തിൽ പാലക്കാട് ജില്ലയിൽ മാത്രമാണ് സഹകരണ ബാങ്കുകൾ വഴി നെല്ലിന്റെ വില നൽകുന്ന രീതി സ്വീകരിച്ചിരിക്കുന്നത്.
മറ്റു ജില്ലകളിൽ കൺസോഷ്യം ബാങ്കുകൾ വഴിയാണ് നെല്ലിന്റെ വില നൽകുന്നത്.
കഴിഞ്ഞ സർക്കാർ സ്വീകരിച്ച ഈ നടപടി പ്രകാരം 74 സഹകരണ സംഘങ്ങൾ വഴി ധാരണയായെങ്കിലും, 29 സംഘങ്ങൾക്ക് മാത്രമേ തനത് ഫണ്ട് ഉള്ളൂ.
ബാക്കി സംഘങ്ങൾ പണത്തിനായി കേരള ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ്.
കേരള ബാങ്ക് ആണെങ്കിൽ സർക്കാർ ഗ്യാരണ്ടി നൽകാതെ വായ്പ നൽകാൻ കഴിയില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു.
ഈ സാഹചര്യങ്ങൾ രമേഷ് പിഷാരടി എം.എൽ.എ മുഖ്യമന്ത്രി മുമ്പാകെ ധരിപ്പിച്ചു.
അടിയന്തരമായി തന്നെ ഇത് സംബന്ധിച്ച ഫയൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഫയലിന്മേൽ ഉടനടി നടപടികൾ സ്വീകരിച്ച് നെൽകർഷകർ നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രശ്നത്തിന് ഉടനടി പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി എം.എൽ.എ യെ അറിയിച്ചു.
Comments