Saturday, September 05, 2026
News99 Kerala

കമാൻഡോസ് വാഹനം ഉള്‍പ്പെടെ അകമ്പടി; മുഖ്യമന്ത്രി വിഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു

Logo
Editors Pick May 27, 2026 | 05:30 PM
News Image
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു. അകമ്പടിയായി കമാൻഡോസ് വാഹനം ഉള്‍പ്പെടെ ഉണ്ടാകും.

ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇന്ന് രാത്രി 11 ന് ഡല്‍ഹിയില്‍ നിന്നും മുഖ്യമന്ത്രി നെടുമ്പാശ്ശേരിയില്‍ എത്തിച്ചേരും.

നെടുമ്പാശ്ശേരി വിമാനത്താവള പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. വഴിയില്‍ പലയിടത്തും സിപിഎം പ്രവർത്തകരുടെ പ്രതിഷേധമുണ്ടോയെന്ന് രഹസ്യാന്വേഷണവിഭാഗം നിരീക്ഷിച്ചുകൊണ്ടിക്കുകയാണ്. കമാൻഡോസ്, ആംബുലൻസ് എന്നിവയുടെ സേവനം ആവശ്യമില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ പിന്നാലെ അനുഗമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കർശനമായി നിർദേശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ യാത്രയെച്ചൊല്ലി ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുൻപ് തന്നെ വി.ഡി സതീശൻ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച്‌ മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്‌കോർട്ട്‌, പൈലറ്റ് വാഹനങ്ങള്‍ മാത്രമായിരുന്നു അകമ്പടി. എന്നാല്‍ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തില്‍ ഒതുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.