Thursday, June 04, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

കനത്ത ചുഴലിക്കാറ്റിൽ കൂരാച്ചുണ്ടിൽ വ്യാപക നാശനഷ്ടം; കക്കയം ഡാം റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

Logo
Kerala May 16, 2026 | 06:22 AM
News Image


*_16-05-2026 ശനി_*

കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് ഒട്ടനവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധിയിടങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചിരിക്കുകയാണ്.

ടൂറിസം മേഖലയായ കക്കയം ഡാം സൈറ്റ് റോഡിൻ്റെ വിവിധ ഭാഗങ്ങളിൽ വൻമരങ്ങൾ റോഡിലേക്ക് കടപുഴകി വീണതോടെ ഡാമിലേക്കുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. നിലവിൽ നാട്ടുകാരും ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും ചേർന്ന് റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ്.

കോടികളുടെ കൃഷിനാശം
പ്രദേശത്തെ ഒട്ടേറെ കൃഷിസ്ഥലങ്ങളും കാറ്റിൽ തകർന്നു തരിപ്പണമായിട്ടുണ്ട്. മലയോര കർഷകരുടെ പ്രധാന വരുമാനമാർഗ്ഗമായ റബ്ബർ, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികൾ വ്യാപകമായി നശിച്ചതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്.

അപ്രതീക്ഷിതമായി ഉണ്ടായ ഈ പ്രകൃതിക്ഷോഭത്തിൽ നിന്നും മലയോര മേഖല ഇനിയും മുക്തമായിട്ടില്ല. അടിയന്തരമായി അധികൃതർ ഇടപെട്ട് നാശനഷ്ടങ്ങൾ വിലയിരുത്തി കർഷകർക്കും വീട് നഷ്ടപ്പെട്ടവർക്കും സഹായം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments
Please Login to comment.
LATEST NEWS
ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി.
ദീപസ്തംഭം നവീകരണം: കാൽ നാട്ടൽ കർമ്മം നടന്നു
*ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍* *കണ്‍ട്രോള്‍ റൂമും സുരക്ഷാ ക്രമീകരണങ്ങളും സജ്ജം
യുഎസ് കോൺഗ്രസിൽ ട്രംപിന് തിരിച്ചടി തന്നിഷ്ടം പോലെ യുദ്ധം ചെയ്യുന്നതിനെ എതിർത്തു കൊണ്ടുള്ള പ്രമേയം പാസായി.
കേരളത്തിലേക്ക് കാലികൾ എത്തുന്നില്ല ഇറച്ചിക്കടകൾ 6നും 7നും അടച്ചിടും
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി .ഇടതുവശത്തെ കിഡ്‌നി സ്‌റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ'
വാഹന മോഡിഫിക്കേഷനിൽ ഇളവുകളുമായി എംവിഡി പട്ടിക പുറത്ത്
എയർപോർട്ടിൽ ഇറങ്ങാൻ ശ്ര‌മിച്ച ഇസ്രയേൽ വിമാനത്തിന് അനുമതി നിഷേധിച്ച് സ്ലൊവേനിയ.