Thursday, June 04, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

പ്രധാനമന്ത്രിയുടെ വിദേശ പര്യടനം .വെള്ളിയാഴ്ച്‌ച മുതൽ യുഎഇ ഉൾപ്പെടെ അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും.

Logo
Editors Pick May 12, 2026 | 06:19 AM
News Image
യുഎഇ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ പര്യടനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് പതിനഞ്ചിന് പുറപ്പെടും. യുഎഇക്കു പുറമെ യൂറോപ്യൻ രാജ്യങ്ങളായ നെതർലാൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഒരാഴ്ച നീളുന്ന ഈ സന്ദർശനത്തിൽ മോദി സന്ദർശിക്കുന്നത്. ആഗോള തലത്തിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഊർജ്ജ സുരക്ഷ, വ്യാപാരം, സാങ്കേതിക വിദ്യയിലുള്ള സഹകരണം, പ്രാദേശിക സ്ഥിരത എന്നിവ ഉറപ്പാക്കുക എന്നതാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യം. വെള്ളിയാഴ്ച ആരംഭിക്കുന്ന യാത്ര ആറോ ഏഴോ ദിവസങ്ങൾ നീണ്ടുനിൽക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
യുഎഇയിൽ ഹ്രസ്വ സന്ദർശനം നടത്തിക്കൊണ്ടാണ് പ്രധാനമന്ത്രി പര്യടനം ആരംഭിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എണ്ണ, പ്രകൃതിവാതക വിതരണം സുരക്ഷിതമാക്കുന്നതും വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ തയ്യാറെടുപ്പുകളും പ്രധാന ചർച്ചയാകും. തുടർന്ന് മെയ് 15 മുതൽ 17 വരെ നെതർലാൻഡ്സ് സന്ദർശിക്കുന്ന അദ്ദേഹം സെമികണ്ടക്ടറുകൾ, നിർമ്മിത ബുദ്ധി, ഹരിത ഹൈഡ്രജൻ, വ്യാപാരം, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തും. മെയ് 17-ന് സ്വീഡനിലെത്തുന്ന പ്രധാനമന്ത്രി സാങ്കേതികവിദ്യ, നൂതനാശയങ്ങൾ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ ഊന്നൽ നൽകും.
മെയ് 17 മുതൽ 19 വരെ നോർവേ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഓസ്ലോയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യ, ഡെന്മാർക്ക്, ഐസ്‌ലൻഡ്, നോർവേ, സ്വീഡൻ, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഈ ഉച്ചകോടിയിൽ പങ്കുചേരും. ഊർജ്ജ സുരക്ഷയ്ക്കും മറ്റ് പ്രാദേശിക വിഷയങ്ങൾക്കുമാകും ഇവിടെ പ്രധാന പരിഗണന ലഭിക്കുക. തുടർന്ന് മെയ് 19, 20 തീയതികളിൽ ഇറ്റലി സന്ദർശിക്കുന്നതോടെയാണ് ഈ നയതന്ത്ര യാത്ര സമാപിക്കുന്നത്. ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും മറ്റ് ഉഭയകക്ഷി വിഷയങ്ങളിലുമാകും ഇറ്റലിയിൽ ചർച്ചകൾ നടത്തുക.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ, ഹോർമുസ് കടലിടുക്കിലുണ്ടാകാനിടയുള്ള തടസ്സങ്ങൾ, അവ ഊർജ്ജ വിലയെയും വിതരണ ശൃംഖലയെയും ബാധിക്കാനുള്ള സാധ്യതകൾ എന്നിവ നിലനിൽക്കുന്ന സമയത്താണ് ഈ സന്ദർശനം നടക്കുന്നത്. ഉക്രെയ്ൻ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങളും വളർന്നുവരുന്ന സാങ്കേതികവിദ്യകളിലെ സഹകരണവും പ്രധാന അജണ്ടയായി മാറിയിരിക്കും . യാത്രയെക്കുറിച്ചുള്ള വിശദമായ സമയക്രമമോ പ്രതിനിധി സംഘത്തിന്റെ പൂർണ്ണ വിവരങ്ങളോ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പുറത്തുവിടുന്നില്ല.

Comments
Please Login to comment.
LATEST NEWS
ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി.
ദീപസ്തംഭം നവീകരണം: കാൽ നാട്ടൽ കർമ്മം നടന്നു
*ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍* *കണ്‍ട്രോള്‍ റൂമും സുരക്ഷാ ക്രമീകരണങ്ങളും സജ്ജം
യുഎസ് കോൺഗ്രസിൽ ട്രംപിന് തിരിച്ചടി തന്നിഷ്ടം പോലെ യുദ്ധം ചെയ്യുന്നതിനെ എതിർത്തു കൊണ്ടുള്ള പ്രമേയം പാസായി.
കേരളത്തിലേക്ക് കാലികൾ എത്തുന്നില്ല ഇറച്ചിക്കടകൾ 6നും 7നും അടച്ചിടും
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി .ഇടതുവശത്തെ കിഡ്‌നി സ്‌റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ'
വാഹന മോഡിഫിക്കേഷനിൽ ഇളവുകളുമായി എംവിഡി പട്ടിക പുറത്ത്
എയർപോർട്ടിൽ ഇറങ്ങാൻ ശ്ര‌മിച്ച ഇസ്രയേൽ വിമാനത്തിന് അനുമതി നിഷേധിച്ച് സ്ലൊവേനിയ.