ഇസ്രയേലിൽ ഹ്ൻ്റാവൈറസ് വൈറസ്ബാധ സ്ഥിരീകരിച്ചത് കിഴക്കൻ യൂറോപ്പിൽ
International
May 08, 2026 | 07:11 AM
ഇസ്രയേലിൽ ആദ്യമായി ഹന്റാവൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കിഴക്കൻ യൂറോപ്പിൽ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒരാളിലാണ് രോഗം കണ്ടെത്തിയതെന്ന് മാരിവ് വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ജെറൂസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് കിഴക്കൻ യൂറോപ്പിൽ താമസിച്ചിരുന്ന വ്യക്തിക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് ശരീരത്തിൽ ഹന്റാവൈറസിനെതിരെയുള്ള ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്.രോഗിയുടെ പേരുവിവരങ്ങളോ താമസസ്ഥലമോ അധികൃതർ പുറത്തുവിടുന്നില്ല.
നിലവിൽ എംവി ഹോണ്ടിയസ് (MV Hondius) എന്ന ക്രൂയിസ് കപ്പലിൽ പടരുന്ന അപകടകാരിയായ 'ആൻഡീസ്' വകഭേദമല്ല ഇസ്രയേലിലെ രോഗിയിൽ കണ്ടെത്തിയത്. പകരം യൂറോപ്യൻ വകഭേദമാണ് ഇതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണയായി എലി, ചുണ്ടെലി തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലൂടെയാണ് ഹന്റാവൈറസ് മനുഷ്യരിലേക്ക് പകർന്നു വരുന്നത്.
ശക്തമായ പനി, പേശി വേദന, തളർച്ച എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ കാണിക്കുന്നത്. രോഗം ഗുരുതരമായാൽ ഹന്റാവൈറസ് പൾമണറി സിൻഡ്രോം എന്ന അവസ്ഥയിലേക്ക് മാറാം. ഇത് ശ്വാസതടസ്സം, ശ്വാസകോശത്തിൽ ദ്രാവകം നിറയുക, രക്തസമ്മർദ്ദം കുറയുക, ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാവുക തുടങ്ങിയ മാരകമായ പ്രശ്നങ്ങൾക്ക് കാരണമാകും.
Comments