Thursday, June 04, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

*ലീഗ് തരംഗത്തിൽ ആടി ഉലഞ്ഞ് ഇടതുകോട്ടകൾ; താനൂരിലും തിരൂരിലും ഭൂരിപക്ഷം, കുതിച്ചുയർന്ന് യുഡിഎഫ്!*

Logo
Kerala May 04, 2026 | 05:05 AM
News Image
*2026മെയ്‌ 04*
*1447 ദുൽ ഖഅദ് 16*
*1201 മേടം 21*
*തിങ്കൾ l അനിഴം*

https://chat.whatsapp.com/Gr9VXDendHL0YEwky0Vvih

മലപ്പുറം: സംസ്ഥാന നിയമസഭാ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലബാറിലും പരിസര പ്രദേശങ്ങളിലും മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും അശ്വമേധം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങൾ പിന്നിടുമ്പോൾ പ്രധാന മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് സ്ഥാനാർത്ഥികൾ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തിയിരിക്കുകയാണ്.
പ്രധാന ലീഡ് നില ഇങ്ങനെ:
താനൂർ: വൻ അട്ടിമറി ലക്ഷ്യമിടുന്ന വി.വി നവാസ് 10,821 വോട്ടുകൾക്ക് മുന്നിലാണ്.
വേങ്ങര: കെ.എം ഷാജി 13,503 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തന്റെ ആധിപത്യം ഉറപ്പിക്കുന്നു.
തവനൂർ: വി.എസ് ജോയ് 12,154 വോട്ടുകൾക്ക് മുന്നിലാണ്, ഇടതുകോട്ടയിൽ വലിയ വിള്ളലാണ് ഇവിടെ ദൃശ്യമാകുന്നത്.
പേരാമ്പ്ര: സിറ്റിംഗ് സീറ്റിൽ വെല്ലുവിളി ഉയർത്തി പി.കെ തഹ്ലിയ 10,834 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
തിരൂർ: രണ്ടാം ഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കുറുക്കോളി മൊയ്തീൻ മുന്നേറ്റം തുടരുകയാണ്.
മുസ്ലിം ലീഗ് അണികൾക്കിടയിൽ വലിയ ആവേശമാണ് ഈ ഫലസൂചനകൾ നൽകുന്നത്. പല എൽഡിഎഫ് കേന്ദ്രങ്ങളിലും വോട്ടുകൾ ചോരുന്നത് ഇടത് ക്യാമ്പുകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഭൂരിപക്ഷം ഇനിയും ഉയരുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.

Comments
Please Login to comment.
LATEST NEWS
ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി.
ദീപസ്തംഭം നവീകരണം: കാൽ നാട്ടൽ കർമ്മം നടന്നു
*ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍* *കണ്‍ട്രോള്‍ റൂമും സുരക്ഷാ ക്രമീകരണങ്ങളും സജ്ജം
യുഎസ് കോൺഗ്രസിൽ ട്രംപിന് തിരിച്ചടി തന്നിഷ്ടം പോലെ യുദ്ധം ചെയ്യുന്നതിനെ എതിർത്തു കൊണ്ടുള്ള പ്രമേയം പാസായി.
കേരളത്തിലേക്ക് കാലികൾ എത്തുന്നില്ല ഇറച്ചിക്കടകൾ 6നും 7നും അടച്ചിടും
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി .ഇടതുവശത്തെ കിഡ്‌നി സ്‌റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ'
വാഹന മോഡിഫിക്കേഷനിൽ ഇളവുകളുമായി എംവിഡി പട്ടിക പുറത്ത്
എയർപോർട്ടിൽ ഇറങ്ങാൻ ശ്ര‌മിച്ച ഇസ്രയേൽ വിമാനത്തിന് അനുമതി നിഷേധിച്ച് സ്ലൊവേനിയ.