Thursday, June 04, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

ഫിഫ കോൺഗ്രസിൽ ഇസ്രയേൽ പ്രതിനിധിക്ക് കൈകൊടുക്കാതെ ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്റ്

Logo
International May 01, 2026 | 05:53 AM
News Image
വാങ്കൂവറിൽ നടന്ന എഴുപത്തിയാറാമത് ഫിഫ കോൺഗ്രസിനിടെ ഇസ്രയേൽ പ്രതിനിധിക്ക് കൈകൊടുക്കാതെ ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്. ഏപ്രിൽ 30-ന് നടന്ന ചടങ്ങിൽ ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജിബ്രീൽ റജൂബാണ് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ബസിം ഷെയ്ഖ് സുലൈമാന് കൈകൊടുക്കാൻ വിസമ്മതിച്ചിരിക്കുന്നത് .

ഫുട്ബോൾ ലോകത്തെ ഭിന്നതകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഇരു നേതാക്കളെയും വേദിയിലേക്ക് ക്ഷണിക്കുകയും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നത് . ഫുട്ബോളിൽ രാഷ്ട്രീയം കലർത്തരുത് എന്ന് തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞ അറബ്-ഇസ്രയേൽ പ്രതിനിധിയായ ഷെയ്ഖ് സുലൈമാൻ ഹസ്തദാനത്തിന് തയ്യാറായി നിന്നെങ്കിലും റജൂബ് അതിന് തയാറായില്ല. ഒരു ഫാസിസ്റ്റ്, വംശീയ സർക്കാരിനെ പ്രതിനിധീകരിക്കുന്ന വ്യക്തിക്ക് കൈകൊടുക്കാൻ തനിക്ക് കഴിയില്ലെന്ന് പിന്നീട് അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരിക്കുന്നു .

വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾക്ക് ഉപരോധം ഏർപ്പെടുത്തണമെന്ന് റജൂബ് ഫിഫയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫിഫ അത് നിരസിച്ചിരുന്നു. ഗസ്സയിൽ തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര കായിക വേദികളിലും നിലനിൽക്കുന്ന കടുത്ത സമ്മർദ്ദവും തർക്കങ്ങളുമാണ് ഈ സംഭവത്തിലൂടെ വീണ്ടും പ്രകടമാമായിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി.
ദീപസ്തംഭം നവീകരണം: കാൽ നാട്ടൽ കർമ്മം നടന്നു
*ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍* *കണ്‍ട്രോള്‍ റൂമും സുരക്ഷാ ക്രമീകരണങ്ങളും സജ്ജം
യുഎസ് കോൺഗ്രസിൽ ട്രംപിന് തിരിച്ചടി തന്നിഷ്ടം പോലെ യുദ്ധം ചെയ്യുന്നതിനെ എതിർത്തു കൊണ്ടുള്ള പ്രമേയം പാസായി.
കേരളത്തിലേക്ക് കാലികൾ എത്തുന്നില്ല ഇറച്ചിക്കടകൾ 6നും 7നും അടച്ചിടും
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി .ഇടതുവശത്തെ കിഡ്‌നി സ്‌റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ'
വാഹന മോഡിഫിക്കേഷനിൽ ഇളവുകളുമായി എംവിഡി പട്ടിക പുറത്ത്
എയർപോർട്ടിൽ ഇറങ്ങാൻ ശ്ര‌മിച്ച ഇസ്രയേൽ വിമാനത്തിന് അനുമതി നിഷേധിച്ച് സ്ലൊവേനിയ.