Tuesday, July 21, 2026
News99 Kerala

ഹോർമുസിലെ മൈൻ നീക്കം ചെയ്യാൻ ഇറങ്ങിയ അമേരിക്കൻ സൈനികന് കുരങ്ങിൻ്റെ കടിയേറ്റു

Logo
International April 25, 2026 | 06:43 AM
News Image
ഹോർമുസ് കടലിടുക്കിൽ അതീവ സുരക്ഷാ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന അമേരിക്കൻ നാവികന് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നു. ഇറാൻ ഹോർമുസ് കടലിടുക്കിൽ വിതറിയിരിക്കുന്ന അപകടകാരികളായ കടൽ മൈനുകൾ നീക്കം ചെയ്യാൻ നിയോഗിക്കപ്പെട്ട അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ചീഫ് എന്ന കപ്പലിലെ നാവികനാണ് അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നത് . തായ്‌ലൻഡിലെ ഫുക്കറ്റിൽ കപ്പൽ നങ്കൂരമിട്ടപ്പോൾ കരയ്ക്കിറങ്ങിയ നാവികനെ കുരങ്ങ് മാന്തുകയും കടിക്കുകയും ചെയ്‌തു.

ഇലക്ട്രോണിക്സ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന ഈ നാവികനെ പരിക്കേറ്റതിനെത്തുടർന്ന് ജപ്പാനിലെ സാസെബോയിലുള്ള സൈനിക താവളത്തിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിരിക്കുന്നു . ഹെർപസ് ബി വൈറസ് ബാധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് നാവികനെ ചികിത്സിക്കുന്നത്. വളരെ വിചിത്രമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. ഇതൊട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു എന്നാണ് ഒരു സൈനിക ഉദ്യോഗസ്ഥൻ ഈ സംഭവത്തെക്കുറിച്ച് പ്രതികരികുന്നത്.

എന്നാൽ, ഈ സംഭവം യുഎസ്എസ് ചീഫിന്റെ ഹോർമുസ് യാത്രയെ ബാധിച്ചിട്ടില്ലെന്ന് സൈന്യം അറിയിച്ചിരിക്കുന്നത്. നിലവിൽ യുഎസ്എസ് ചീഫ്, യുഎസ്എസ് പയനിയർ എന്നിങ്ങനെ രണ്ട് അത്യാധുനിക മൈൻ സ്വീപ്പർ കപ്പലുകളാണ് ഹോർമുസിലെ മൈനുകൾ നീക്കം ചെയ്യാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ഇറാൻ സ്ഥാപിച്ചിരിക്കുന്ന ആയിരക്കണക്കിന് മൈനുകൾ കാരണം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ചരക്കുഗതാഗത പാത നിലവിൽ അടഞ്ഞുകിടക്കുകയാണ്. നൂറുകണക്കിന് എണ്ണക്കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് എത്രയും വേഗം സുരക്ഷിതമാക്കാനായി മൈൻ നീക്കം ചെയ്യൽ നടപടികൾ മൂന്നിരട്ടിയാക്കാൻ ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. "നമ്മുടെ മൈൻ സ്വീപ്പർമാർ ഇപ്പോൾ കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഈ നടപടി മൂന്നിരട്ടി വേഗത്തിൽ തുടരാൻ ഞാൻ ഉത്തരവിടുന്നു," ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിരിക്കുന്നു. കടലിൽ മൈൻ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇറാന്റെ ഏതൊരു ബോട്ടിനെയും വെടിവെച്ചു വീഴ്ത്താനും അദ്ദേഹം നാവികസേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പശ്ചിമേഷ്യൻ യുദ്ധം സങ്കീർണമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, ഇത്തരം അപ്രതീക്ഷിത സംഭവങ്ങൾ സൈനികരുടെ മനോവീര്യത്തെ ബാധിക്കുന്ന സ്ഥിതിയാണ്. എന്നാലും ദൗത്യവുമായി മുന്നോട്ട് പോകാനാണ് അമേരിക്കയുടെ തീരുമാനം. കടലിടുക്ക് പൂർണമായും മൈൻ വിമുക്തമാക്കാൻ മാസങ്ങൾ എടുത്തേക്കുമെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.

Comments
Please Login to comment.
LATEST NEWS
വേദി വിടാതെ ട്രംപ്, ഒടുവിൽ ഇൻഫന്റിനോയുടെ ഇടപെടൽ; ലോകകപ്പ് സമ്മാനദാന വേദിയിലെ നാടകീയ രംഗങ്ങൾ ചർച്ചയാകുന്നു
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!