Thursday, June 04, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

ഏപ്രിൽ 18ന് ഷാർജയിൽ മരിച്ച കാഞ്ഞങ്ങാട്ടെ വേണുഗോപാലന്റെ മൃതദേഹം ഇന്ന് നാട്ടിലത്തും.

Logo
Kerala April 24, 2026 | 07:18 AM
News Image
ഏപ്രിൽ 18ന് ഷാർജയിൽ മരിച്ച കാഞ്ഞങ്ങാട്ടെ വേണുഗോപാലന്റെ മൃതദേഹം ഇന്ന് നാട്ടിലത്തും.

പക്ഷാഘാതത്താൽ തളർന്ന്, അതിനിടെ ഹൃദയാഘാതമുണ്ടായ കാരണത്താലാണ് വേണുഗോപാൽ ബുർജീൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്.

72 ലക്ഷം രൂപ അടച്ചാലേ മൃതദേഹം വിട്ട് നൽകാനാവൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞതോടെ കുടുംബം ആകെ തകർന്ന് പോയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പ്രയാസത്തിൽ ആയിരുന്നു.
രാജഗോപാൽ എം.എൽ.എ വഴി മുഖ്യമന്ത്രിയെ പലതവണ ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും ഇതിന് ഉണ്ടായില്ല.
പലരും പലവഴിക്ക് ഇടപെട്ട് നോക്കിയെങ്കിലും ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

അങ്ങനെയാണ് അവർ പ്രാദേശിക മുസ്‌ലിംലീഗ് നേതാക്കളുടെ കത്ത് വാങ്ങി പാണക്കാട്ടെത്തുന്നത്. വേണുഗോപാലന്റെ സഹോദരീ പുത്രനായ ആനന്ദിനൊപ്പം സുഹൃത്തുക്കളായ ധനേഷ് ഉണ്ണിയും അനുരാജും.

പുലർച്ചെ പാണക്കാട്ടെത്തിയ അവർ തങ്ങളുണരുന്നത് വരെ അവിടെ കാത്തിരുന്നു.
അതിരാവിലെ എങ്ങോട്ടോ പോകാനൊരുങ്ങിയ തങ്ങളുടെ മുമ്പിൽ കാര്യങ്ങൾ അവതരിപ്പിച്ചു.
തങ്ങൾ ബുർജീൽ ആശുപത്രി മാനേജരെയും കെ.എം.സി.സി നേതാക്കളെയും ബന്ധപ്പെട്ടു.
ആകെ ആറ് കോളുകൾ.
72 ലക്ഷത്തിന്റെ ആശുപത്രി ബില്ല് 10 ലക്ഷമായി കുറച്ച് തന്നു.
ആ പത്ത് ലക്ഷം ഷാർജയിലെ മനുഷ്യസ്‌നേഹികൾ ഏറ്റെടുത്തു.

''ഈ വലിയ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ...'' സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് പറയുമ്പോൾ ആനന്ദിന്റെ കണ്ണ് നിറയുക ആയിരുന്നു.

Comments
Please Login to comment.
LATEST NEWS
ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി.
ദീപസ്തംഭം നവീകരണം: കാൽ നാട്ടൽ കർമ്മം നടന്നു
*ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍* *കണ്‍ട്രോള്‍ റൂമും സുരക്ഷാ ക്രമീകരണങ്ങളും സജ്ജം
യുഎസ് കോൺഗ്രസിൽ ട്രംപിന് തിരിച്ചടി തന്നിഷ്ടം പോലെ യുദ്ധം ചെയ്യുന്നതിനെ എതിർത്തു കൊണ്ടുള്ള പ്രമേയം പാസായി.
കേരളത്തിലേക്ക് കാലികൾ എത്തുന്നില്ല ഇറച്ചിക്കടകൾ 6നും 7നും അടച്ചിടും
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി .ഇടതുവശത്തെ കിഡ്‌നി സ്‌റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ'
വാഹന മോഡിഫിക്കേഷനിൽ ഇളവുകളുമായി എംവിഡി പട്ടിക പുറത്ത്
എയർപോർട്ടിൽ ഇറങ്ങാൻ ശ്ര‌മിച്ച ഇസ്രയേൽ വിമാനത്തിന് അനുമതി നിഷേധിച്ച് സ്ലൊവേനിയ.