പള്ളിച്ചട്ടമ്പി; തിങ്കളാഴ്ച മുതൽ കളക്ഷനില്‍ വന്‍ ഇടിവ്, കഥയിലെ പാളിച്ചകളാണ് സിനിമക്ക് തിരിച്ചടിയായെന്ന് വിമര്‍ശനം
Entertainment
April 22, 2026 | 06:14 AM
തിയേറ്ററുകളില്‍ തകര്‍ത്തോടുമെന്നു കരുതിയ ടൊവിനോ തോമസ് ചിത്രമായ പള്ളിച്ചട്ടമ്പിക്ക് ബോക്‌സ് ഓഫീസില്‍ കാലിടറുന്നു.
റിലീസ് ചെയ്ത് അഞ്ചു ദിവസം ആവേശകരമായ കളക്ഷന്‍ നേടിയത്.പിന്നെ തിങ്കളാഴ്ച മുതല്‍ ചിത്രത്തിന്റെ വരുമാനത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വാരം റിലീസുകളില്ലാതിരുന്നിട്ടും പ്രേക്ഷകരെ തിയറ്ററില്‍ എത്തിക്കാന്‍ പള്ളിച്ചട്ടമ്പി വിയര്‍ക്കേണ്ടിവരുന്നുവെന്നാണു പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഞായറാഴ്ച 1.60 കോടി നേടിയ ചിത്രം തിങ്കളാഴ്ച എത്തിയപ്പോഴേക്കും വെറും 59 ലക്ഷത്തിലേക്കാണ് ചുരുങ്ങിയത്. നിലവില്‍ 10.61 കോടിയാണ് ഇന്ത്യയിലെ മൊത്തം കളക്ഷന്‍. പ്രദര്‍ശിപ്പിക്കുന്ന ഷോകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്.
പള്ളിച്ചട്ടമ്പിക്ക് പുറമെ ഭരതനാട്യം 2 മോഹിനിയാട്ടവും ബോക്‌സ് ഓഫീസില്‍ കിതയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. മേയ് ഒന്നിന് പുതിയ സിനിമകള്‍ എത്തുന്നതുവരെ മാത്രമാണ് ഇനി ടൊവിനോ ചിത്രത്തിനു മുന്നിലുള്ള ഏക ആശ്വാസം.
ഡിജോ ജോസ് ആന്റണിയുടെ മേക്കിംഗും പൃഥ്വിരാജിന്റെ അതിഥി വേഷവും വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നുവെങ്കിലും കഥയിലെ പാളിച്ചകള്‍ സിനിമയ്ക്കു തിരിച്ചടിയായിട്ടുണ്ട്.
1950-കളിലെ വിമോചന സമരവും രാഷ്ട്രീയവും പ്രമേയമായ ബിഗ് ബജറ്റ് ചിത്രം മികച്ചൊരു പൊളിറ്റിക്കല്‍ ഡ്രാമയാകാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും ലക്ഷ്യം കാണാതെ പോയി എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
ടൊവിനോയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിട്ടും ചിത്രം ബോക്‌സ് ഓഫീസില്‍ പതറുന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്.
Comments