ഇറാനുമായുള്ള അനിശ്ചിതത്വത്തിൽ ആയ സാഹചര്യത്തിൽ വെടി നിർത്തൽ കാലാവധി ദീർഘിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്
International
April 22, 2026 | 05:13 AM
ഇറാനുമായുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത് . ചർച്ചകൾക്കായി ഇറാനെ പ്രേരിപ്പിക്കുന്നതിനും സമാധാന ശ്രമങ്ങൾക്കും കൂടുതൽ സമയം അനുവദിക്കുകയാണെന്നും, എന്നാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കുന്നത് . നേരത്തെ വെടിനിർത്തൽ നീട്ടില്ലെന്നും ഇറാന്റെ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നും ഭീഷണി മുഴക്കിയ ട്രംപ്, നിലവിലെ കരാർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഇറാൻ സർക്കാർ അതീവ ഗുരുതരാവസ്ഥയിലാണെന്ന് തങ്ങൾ മനസിലാക്കുന്നുവെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവർ ആവർത്തിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നിർത്തിവെച്ച നടപടി ദീർഘിപ്പിക്കുന്നതെന്നും ട്രംപ് അറിയിച്ചിരിക്കുന്നത് . ഇറാൻ നേതാക്കൾ സമാധാന നിർദേശങ്ങളുമായി വരുന്നത് വരെ വെടിനിർത്തൽ തുടരുമെങ്കിലും, ഹോർമുസിലെ ഉപരോധം കർശനമായി പാലിക്കാൻ സൈന്യത്തിന് നിർദേശം നൽക്കി.
Comments