കൊച്ചിയിൽ വേനൽമഴയിൽ വ്യാപക നാശനഷ്ടം
Kerala
April 20, 2026 | 07:40 AM
കനത്ത ചൂടിന് ആശ്വാസമായെത്തിയ വേനൽമഴ എറണാകുളം ജില്ലയിൽ വിതച്ചത് വൻ നാശനഷ്ടം . മൂവാറ്റുപുഴ ആവോലിക്കടുത്ത് വള്ളിക്കട കടവിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാറ്ററിങ് ജോലിക്ക് ശേഷം പുഴയിൽ കുളിക്കാനിറങ്ങിയ 17 വയസുകാരായ അശ്വിൻ, ക്രിസ് എന്നിവരാണ് അപകടത്തിൽപ്പെട്ടു. ഇതിൽ അശ്വിന്റെ മൃതദേഹം അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് തന്നെ കണ്ടെത്തി . കാണാതായ ക്രിസിനായി ഫയർഫോഴ്സും സ്കൂബ ടീമും തിരച്ചിൽ തുടരുന്ന് .
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. ആലുവ എടക്കാട്ടിൽ ക്ഷേത്രമുറ്റത്തെ 200 വർഷം പഴക്കമുള്ള ആൽമരം കെട്ടിടത്തിനും കാറിനും മുകളിലേക്ക് മറിഞ്ഞുവീണ് വൻ നാശനഷ്ടമുണ്ടാക്കി. അങ്കമാലി, മൂവാറ്റുപുഴ മേഖലകളിൽ റബർ, കൊക്കോ, ജാതി ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിച്ചിരിക്കുന്നു .
Comments