യുഎസിൽ പുരുഷ്ന്മാരേക്കാൾ കൂടുതൽ കഞ്ചാവ് ഉപയോഗിക്കുന്നത് സ്ത്രീകളെന്ന്
International
April 20, 2026 | 06:40 AM
അമേരിക്കയിൽ കഞ്ചാവ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി റിപ്പോർട്ട് . കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കഞ്ചാവിന്റെ വൈദ്യശാസ്ത്രപരമായ ഉപയോഗങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തുന്ന സിഎൻഎന്നിന്റെ ചീഫ് മെഡിക്കൽ കറസ്‌പോണ്ടന്റ് ഡോക്ടർ സഞ്ജയ് ഗുപ്തയാണ് തന്റെ റിപ്പോർട്ടിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം അമേരിക്കയിൽ മുൻപത്തേക്കാൾ വലിയ രീതിയിൽ വർധിച്ചിരിക്കുന്നുവെന്നും, ചില കണക്കുകൾ പ്രകാരം ഇപ്പോൾ ഈ കാര്യത്തിൽ സ്ത്രീകൾ പുരുഷന്മാരെ മറികടന്നിരിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഈ വർധനവ് വെറുമൊരു വിനോദം എന്നതിനേക്കാൾ ഉപരി ആധുനിക വൈദ്യശാസ്ത്രം വേണ്ടത്ര പരിഗണിക്കാത്ത പല ശാരീരിക-മാനസിക പ്രശ്‌നങ്ങൾക്കുമുള്ള ഒരു പരിഹാരമായിട്ടാണ് സ്ത്രീകൾ ഇതിനെ കണ്ടിരിക്കുന്നത് .
യുഎസിലെ പല സ്ത്രീകളും കഞ്ചാവിനെ ഇപ്പോൾ ഒരു ജീവരക്ഷാ ഔഷധമായിട്ടാണ് കാണുന്നതെന്ന് എന്ന് ഡോ. ഗുപ്ത നിരീക്ഷിക്കുന്നത് . അർബുദ ചികിത്സയുടെ പാർശ്വഫലങ്ങൾ അനുഭവിക്കുന്ന മുത്തശ്ശിമാർ, എൻഡോമെട്രിയോസിസ് എന്ന വേദനാജനകമായ രോഗാവസ്ഥയുമായി മല്ലിടുന്ന കായികതാരങ്ങൾ, ആർത്തവവിരാമകാലത്തെ ഉറക്കമില്ലായ്മയും മാനസികാവസ്ഥയിലുള്ള മാറ്റങ്ങളും നേരിടുന്ന അധ്യാപകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സ്ത്രീകൾ ഇന്ന് കഞ്ചാവിനെ ആശ്രയിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് . പരമ്പരാഗത വൈദ്യശാസ്ത്രം തങ്ങളുടെ പ്രശ്‌നങ്ങളെ അവഗണിക്കുകയോ അല്ലെങ്കിൽ നൽകുന്ന മരുന്നുകൾ ഫലപ്രദമല്ലാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഇവർ ഈ വഴി തിരഞ്ഞെടുതിരിക്കുന്നത്. സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങളെ ചരിത്രപരമായിത്തന്നെ വൈദ്യശാസ്ത്ര ലോകം പലപ്പോഴും കുറച്ചുകാണുകയോ മാനസിക സമ്മർദ്ദം എന്ന് പറഞ്ഞ് തള്ളിക്കളയുകയോ ചെയ്തിട്ടുണ്ടെന്നും, ഇത് സ്ത്രീകളെ സ്വയം ചികിത്സാ രീതികളിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
കഞ്ചാവ് ഉപയോഗിക്കുന്ന അമ്മമാരുടെ കൂട്ടായ്മകളെക്കുറിച്ചും ഡോ. ഗുപ്ത ഈ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. കുട്ടികളെ വളർത്തുന്നതിനിടയിലുള്ള കഠിനമായ മാനസിക സമ്മർദ്ദവും ശീതകാല അസ്വസ്ഥതകളും ലഘൂകരിക്കാൻ ഇവർ കഞ്ചാവ് ഉപയോഗിക്കുന്നത് . എന്നാൽ ഇതോടൊപ്പം തന്നെ ഗൗരവകരമായ ചില മുന്നറിയിപ്പുകളും അദ്ദേഹം നൽകുന്നു.
Comments