Thursday, April 16, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

24ാം വയസിൽ 17 ലക്ഷത്തിന്റെ ജോലി രാജിവെച്ച് ഐഐടി ബിരുധദാരി

Logo
Top Story April 16, 2026 | 07:12 AM
News Image
ജെൻസികളുടെ ജോലി സ്ഥലത്തെ പെരുമാറ്റവും പ്രതികരണങ്ങളും പലപ്പോഴും വിമർശിക്കപ്പെടാനും അഭിനന്ദിക്കപ്പെടാനും കാരണമായിട്ടുണ്ട്. എന്നാൽ മറ്റെല്ലാ കാര്യങ്ങളും പോലെ മാനസികാരോഗ്യത്തിന് മുൻഗണന നൽകിയിട്ടുള്ള ഇവരുടെ ജീവിത രീതി പ്രത്യേകം എടുത്തു പറയുന്നു .

ഒരു ടോക്‌സിക്ക് കമ്പനിയിൽ നിന്ന് വാർഷിക വരുമാനം 17 ലക്ഷം രൂപയുള്ള ജോലി രാജിവെച്ച യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ് . സ്വകാര്യ ബാങ്കിങ് മേഖലയിൽ ജോലി ചെയ്തിരുന്ന ചിരാഗ് എന്ന 24 വയസുകാരനായ യുവാവാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ജോലി സ്ഥലത്തെ ദുരവസ്ഥ പങ്കുവെച്ച് ജോലി രാജിവെച്ച വിവരം പങ്കുവെച്ചത്.

കമ്പനിയിൽ ജീവനക്കാരോട് സ്വീകരിച്ചിരുന്നത് വിചിത്ര നടപടികളാണെന്ന വിമർശനങ്ങളടക്കം നെറ്റിസൺസ് ഉയർത്തുന്നുണ്ട്. അസുഖം വന്നാൽ ലീവ് അനുവദിക്കാത്ത സാഹചര്യവും യുവാവ് വീഡിയോയിൽ വെളിപ്പെടുതിരിക്കുന്നു . ഇതിനു പുറമെ 15 മിനിറ്റ് മാത്രമാണ് ഉച്ചഭക്ഷണം കഴിക്കാൻ ജീവനക്കാർക്ക് നൽകിയിരുന്നത് എന്ന കാര്യവും ചിരാഗ് ചൂണ്ടിക്കാട്ടി. മികച്ച ശമ്പളം ലഭിച്ചിട്ടും സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നില്ല. മാനസികമായും ശാരീരികമായും തളർത്തുന്ന ഇത്തരം ഓഫീസ് അന്തരീക്ഷത്തിൽ തുടരാൻ കഴിയില്ലെന്ന് യുവാവ് വീഡിയോയിൽ വ്യക്തമാക്കിപറയുന്നു.

ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ ഒട്ടും തന്നെ ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ വാർത്ത പുറത്തുവന്നതോടെ കോർപ്പറേറ്റ് ലോകത്തെ ചൂഷണങ്ങളെക്കുറിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.

Comments
Please Login to comment.
LATEST NEWS
മലയാളിക്ക് അഭിമാനമായി അബ്ദുൽ ഫത്താഹ് നൂറാനി
24ാം വയസിൽ 17 ലക്ഷത്തിന്റെ ജോലി രാജിവെച്ച് ഐഐടി ബിരുധദാരി
കോഴിക്കോട് പള്ളിമുറ്റത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി
കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ലോകം കാട്ടുനീതിയിലേക്ക് വഴിമാറാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ചൈനയും സ്പെയിനും.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് അമേരിക്കൻ പ്രസിഡൻ ട്രംപ്.
'ബ്രേക്കപ്പ് 'ആയി സമ്മാനമായി നൽകിയ ബൈക്ക് തിരികെ നൽകാത്ത യുവാവിനെ കുറിച്ച് പരിഗണിച്ച് സുഹൃത്തു സംഘവും