Thursday, June 04, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് അമേരിക്കൻ പ്രസിഡൻ ട്രംപ്.

Logo
International April 15, 2026 | 09:41 AM
News Image
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് അമേരിക്കൻ പ്രസിഡൻ ട്രംപ്. ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയെ പിന്തുണയ്ക്കാൻ വിസമ്മതിച്ചതാണ് ട്രംപിനെ പ്രരിപിച്ചത്. മെലോണിക്ക് ആവശ്യമായ ‘ധൈര്യമില്ലെന്ന്’ ട്രംപ് തുറന്നടിക്കുകയും ചെയ്തു.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തൻ്റെ അതൃപ്തി വ്യക്തമാക്കിയത്. മെലോണിയുടെ നിലപാട് തന്നിൽ വലിയ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു.

ഇറാൻ്റെ പക്കൽ ആണവായുധം ഉണ്ടായാൽ വെറും രണ്ട് മിനിറ്റിനുള്ളിൽ തകരുന്ന രാജ്യമായിരിക്കും ഇറ്റലി. എന്നാൽ ഈ ഗൗരവകരമായ സാഹചര്യം മെലോണി തിരിച്ചറിയുന്നില്ലെന്ന് ട്രംപ് ആരോപിക്കുകയും ചെയ്തു .തങ്ങളുടെ പ്രധാനമന്ത്രി ഒന്നും ചെയ്യുന്നില്ല എന്നതിൽ ഇറ്റാലിയൻ ജനത സംതൃപ്തരാണോ?” എന്ന് ട്രംപ് പരിഹസിച്ചു.

മെലോണി നിലവിൽ തനിക്ക് ‘അസ്വീകാര്യയായ വ്യക്തി’ (Persona non grata) ആണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ ഈ പരസ്യ പ്രതികരണം. അമേരിക്കയുടെ സൈനിക താൽപ്പര്യങ്ങളോട് സഹകരിക്കാത്ത മെലോണിയുടെ നിലപാട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തുന്നത്.

#America #ഇറ്റലി

Comments
Please Login to comment.
LATEST NEWS
ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി.
ദീപസ്തംഭം നവീകരണം: കാൽ നാട്ടൽ കർമ്മം നടന്നു
*ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍* *കണ്‍ട്രോള്‍ റൂമും സുരക്ഷാ ക്രമീകരണങ്ങളും സജ്ജം
യുഎസ് കോൺഗ്രസിൽ ട്രംപിന് തിരിച്ചടി തന്നിഷ്ടം പോലെ യുദ്ധം ചെയ്യുന്നതിനെ എതിർത്തു കൊണ്ടുള്ള പ്രമേയം പാസായി.
കേരളത്തിലേക്ക് കാലികൾ എത്തുന്നില്ല ഇറച്ചിക്കടകൾ 6നും 7നും അടച്ചിടും
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി .ഇടതുവശത്തെ കിഡ്‌നി സ്‌റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ'
വാഹന മോഡിഫിക്കേഷനിൽ ഇളവുകളുമായി എംവിഡി പട്ടിക പുറത്ത്
എയർപോർട്ടിൽ ഇറങ്ങാൻ ശ്ര‌മിച്ച ഇസ്രയേൽ വിമാനത്തിന് അനുമതി നിഷേധിച്ച് സ്ലൊവേനിയ.